ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിൽ സഖാക്കളുടെ തേർവാഴ്ച
ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിൽ സഖാക്കളുടെ തേർവാഴ്ച
മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന കാര്യങ്ങൾ പോലും കൃത്യമായി ഉത്തരവാക്കുന്ന കാര്യത്തിൽ സി പി എം അനുഭാവികളായ ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അനുവദിക്കുന്നില്ല. സർവീസിൽ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള ചീഫ് സെക്രട്ടറിയാകട്ടെ തന്റെ അഭിപ്രായങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ നിസഹായനായി മാറിയിരിക്കുന്നു.
മിനിറ്റിനു മിനിറ്റിനാണ് ഉത്തരവ് മാറികൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ പറയുന്നത് കേട്ടില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തും. ചിലപ്പോൾ മുഖ്യമന്ത്രി നേരിട്ട് തന്നെ തിരുത്തിയെന്ന് വരും .
ഭരണത്തിന്റെ അവസാന പാദമായതിനാൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ് എന്ന അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ നൽകുന്ന ഇളവുകളുടെ കാര്യത്തിൽ സി പി. എം ജില്ലാ കമ്മിറ്റികൾ വരെ ഇടപെടുന്നുണ്ട്. ഇളവ് ഘട്ടം ഘട്ടമായി അനുവദിക്കുന്നതിന് പകരം പൂർണമായും തുറന്നുകൊടുത്തലെന്തെന്ന് വരെ ആലാചിക്കുന്ന ഒരു ഘട്ടം വരെയെത്തി.
അഴിക്കും തോറും മുറുകുകയാണ് സർക്കാർ ഉത്തരവ്. ഒടുവിൽ ശനിയാഴ്ച മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വിവരിച്ച കാര്യങ്ങൾ മാത്രം നടപ്പിലാക്കി കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. അതിന്റെ ബാക്കിയായി കളക്ടർമാർ വിശദീകരണ കുറിപ്പിറക്കി.
ഒരു മുഖ്യമന്ത്രിക്കും ഇല്ലാത്തയത്ര ജീവനക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളത്. അവരെല്ലാവരും വലിയ പ്രമാണിമാരാണ് എന്നതാണ് മറ്റൊരു കാര്യം. ആർക്കും ആരെയും നിഷേധിക്കാൻ കഴിയില്ല. ചീഫ് സെക്രട്ടറിയല്ല ദൈവം തമ്പുരാനായാലും ഇവരൊക്കെ പറയുന്നത് കേൾക്കേണ്ടി വരും.
പരീക്ഷകൾക്കായി സ്കൂൾ തുറന്നു കൊടുക്കാമെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞപ്പോൾ അന്തം വിട്ടത് വിദ്യാഭ്യാസമന്ത്രിയാണ്. അദ്ദേഹം അങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തിരുത്ത് എത്തി. പരീക്ഷാ ജോലികളല്ല പരീക്ഷാ നടത്തിപ്പ് സംബന്ധമായ ജോലികൾ എന്നാണ് അർത്ഥമാക്കിയത് എന്നായിരുന്നു തിരുത്ത്. എന്നാൽ തിങ്കളാഴ്ച ഇറങ്ങിയ ഉത്തരവിലും പരീക്ഷകൾക്കായി സ്കൂൾ തുറക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എസ്. എസ് എൽ സി , പ്ലസ്ടു പരീക്ഷകൾ കേരളത്തിൽ നടക്കാനുള്ളപ്പോഴാണ് ഇത്തരമാരു കൺഫ്യൂഷൻ ഉണ്ടായത്. അതോടെ വിദ്യാഭ്യാസ മന്ത്രി ഉപദേശം നിർത്തി.
ഇതിനിടെ ഉചിതമായ വിധത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി കളകടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു കേൾക്കുന്നു.
https://www.facebook.com/Malayalivartha