മനുഷ്യരെ കാണാതെ വിഷമിക്കുന്ന ഈലുകളെ ഉഷാറാക്കാൻ വിഡിയോ കോൾ ആശയവുമായി അക്വേറിയം അധികൃതർ
കൊറോണ വ്യാപനം ഏറിയതോടെ ഇപ്പോൾ വീട്ടിൽ തന്നെ അടച്ചിരിപ്പാണ് എല്ലാവരും. സ്‌കൂളുകൾ ഉൾപ്പടെ ഇല്ലാത്തതിനാൽ കുട്ടികൾ ഉൾപ്പടെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടെങ്കിലും വൈകുന്നേരങ്ങളിൽ പാർക്കിലോ മ്യൂസിയത്തോ ഒന്നും ഇറങ്ങാൻ നിവൃത്തിയില്ല. ഇതുകൊണ്ട് വിഷമത്തിലായിരിക്കുന്നത് കുട്ടികൾ മാത്രമല്ല.. എ പ്പോഴും സന്ദർശകരെ കണ്ട ശീലിച്ച ഈലുകളും സങ്കടത്തിലാണെന്നാണ് ടോക്കിയോവിലെ അക്വേറിയം അധികൃതർ പറയുന്നത് . ഇവർ മനുഷ്യരെ കാണാതെ ആകെ വിഷമത്തിലാണത്രെ
ടോക്കിയോയിലെ സ്കൈ ടവറിൽ ഉള്ള സുമിഡ അക്വേറിയത്തിലെ ഈലുകളാണ് മനുഷ്യരെ കാണാതെ വിഷമിക്കുന്നത്.300 ൽ അധികം ഈലുകൾ ഇവിടെയുണ്ട് .. 400 ൽ അധികം ഇനങ്ങളിൽ ആയി 10000 സമുദ്രജീവികൾ ഉള്ളതാണ് ഈ അക്വേറിയം
പൊതുവേ മനുഷ്യരുടെ സാമീപ്യത്തിൽ ഈലുകൾ മണ്ണിനടിയിൽ ഒളിക്കുകയാണ് പതിവ്. എന്നാൽ അക്വേറിയത്തിൽ ദിവസവും നിരവധി മനുഷ്യരെ കാണുന്നത് ശീലമായതോടെ ഈലുകൾ അതുമായി പൊരുത്തപ്പെട്ടിരുന്നു. അവ മനുഷ്യസാമീപ്യം ഇഷ്ടപ്പെട്ടിരുന്നു എന്നാണു ജീവനക്കാർ പറയുന്നത്
പക്ഷേ ലോക് ഡൗണിനെ തുടർന്ന് ദിവസങ്ങളായി സന്ദർശകർ എത്താത്തതിനെ തുടർന്ന് അവ വീണ്ടും മനുഷ്യരെ കാണുമ്പോൾ മണ്ണിനടിയിൽ ഒളിക്കാൻ തുടങ്ങി. ഇത്തരം വീഡിയോകൾ അക്വേറിയം ജീവനക്കാർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല ഈലുകളുടെ വിഷമം മാറ്റാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടുമുണ്ട് . കാരണം ഈലുകൾ മണലിൽ ഒളിക്കാൻ തുടങ്ങിയതോടെ അവയുടെ പരിപാലനവും കഷ്ടത്തിലായിരിക്കുകയാണ്
അവ പുറത്തേക്ക് വരാത്തതിനാൽ വേണ്ട രീതിയിൽ ആഹാരം നൽകുന്നതിനോ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോ ഇപ്പോൾ ജോലിക്കാർക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അവയെ പഴയപടിയാക്കുന്നതിനു വേണ്ടി അക്വേറിയം അധികൃതർ ജനങ്ങളുടെ സഹായം തേടുന്നത്.
അടിയന്തര സഹായം എന്ന നിലയിൽ മൂന്നു ദിവസത്തേക്ക് ജനങ്ങൾ വിഡിയോകോൾ ചെയ്ത് അവയെ മനുഷ്യരുമായി പരിചയത്തിലാകാൻ സഹായിക്കണമെന്നാണ് അഭ്യർത്ഥന. മെയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് വിഡിയോ കോൾ ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നത് . സംഗതി ഏറ്റാൽ തുടർന്നും വിഡിയോ കാൾ നടത്താനുള്ള അവസരം ഉണ്ടാകും
ഐ പാഡിലൂടെയോ ഐ ഫോണിലൂടെയോ ജനങ്ങൾ വിഡിയോ കോൾ ചെയ്യുന്നത് ഈലുകളെ പാർപ്പിച്ചിരിക്കുന്ന ടാങ്കുകൾക്ക് ചുറ്റും ടാബ്‌ലറ്റുകൾ സ്ഥാപിച്ച് അവയിലൂടെ കാണിക്കുകയാണ് ലക്ഷ്യം. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾക്ക് പൊതുസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കാത്തതിനാൽ ഈലുകളെ വിഡിയോ കോളിലൂടെ കാണാനുള്ള അവസരം പൊതുജനങ്ങൾക്കും ഏറെ സന്തോഷം പകരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നിരുന്നാലും തുടക്കത്തിൽ ഒരാൾക്ക് വീഡിയോ കാൾ ചെയ്യാൻ 5 മിനിറ്റ സമയമേ അനുവദിച്ചിട്ടുള്ളു . എല്ലാവര്ക്കും പങ്കെടുക്കാൻ വേണ്ടിയാണ് ഈ സമയക്രമീകരണം
ചെറിയ കുഞ്ഞൻ ഈലുകൾ കാലങ്ങളായി ജപ്പാൻകാരുടെ ഹരമാണ് ..ഇതിനു മുൻപ് 2014 ൽ ഈലുകളെക്കുറിച്ചുണ്ടാക്കിയ ഒരു വീഡിയോ 100 മണിക്കൂർ കൊണ്ട് എട്ട് ലക്ഷം ആളുകൾ കണ്ടിരുന്നു .
2014 ൽ തന്നെ സുമിഡ അക്വേറിയത്തിലെ ഈൽ ടാങ്കിനു മുന്നിൽ വെച്ച് വിവാഹം നടന്നിരുന്നു ,നവമ്പർ 11 ഈൽ ഡേ ആയാണ് ഇവിടുത്തുകാർ ആഘോഷിക്കുന്നത് . ശത്രുക്കളെ ഇലക്ട്രിക് ഷോക്ക് നൽകി ഒതുക്കാൻ കെൽപുള്ള സൂപ്പർ ഹീറോകളാണ് ഇവ. പകല്‍ സമയങ്ങളില്‍ വെള്ളത്തിനടിയിലൂടെയും രാത്രിയില്‍ ജലോപരിതലത്തിലൂടെയും സഞ്ചരിക്കുന്ന ഇവ അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന വംശനാശത്തിന്റെ വക്കിലാണ്
https://www.facebook.com/Malayalivartha