ഈ വേദന അവളെങ്ങനെ താങ്ങുമെന്നറിയില്ല... 8 മാസം മുന്‍പ് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ പേരക്കുട്ടിയേയും കൊണ്ട് നിതിനും ആതിരയും വീടിന്റെ പടികടന്നെത്തുന്നത് സ്വപ്നം കണ്ടിരുന്ന അച്ഛനും അമ്മയ്ക്കും താങ്ങാനാകുന്നില്ല മകന്റെ വിയോഗം.... വേദനയോടെ കോഴിക്കോട് പേരാമ്പ്ര നാട്ടുകാർ
8 മാസം മുന്‍പ് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മകന്റെ ചേതനയറ്റ ശരീരം കാണേണ്ടിവരുമെന്ന് നിതിന്റെ അച്ഛനും അമ്മയും കരുതിയിരുന്നില്ല.
കോവിഡ് പ്രതിസന്ധി വര്‍ധിക്കുമ്ബോഴും പേരക്കുട്ടിയേയും കൊണ്ട് നിതിനും ആതിരയും വീടിന്റെ പടികടന്നെത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രസവാനന്തര ചികിത്സയിലായിരുന്ന ആതിരയെ കാണിച്ച ശേഷമാണ് മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചത്.
ചുറ്റും വടം കെട്ടി തിരിച്ചശേഷം അതിനപ്പുറത്തു നിന്നാണ് അച്ഛനും അമ്മയും സഹോദരി ആരതിയും മറ്റു ബന്ധുക്കളും നിതിന്റെ ഭൗതികശരീരം കണ്ടത്.
നാട്ടിലും വിദേശത്തും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തങ്ങളുടെ പ്രിയ നിതിനെ അവസാനമായി ഒരു നോക്ക് കാണാനാകാത്തതിന്റെ വിഷമത്തിലാണ് അടുത്ത സുഹൃത്തുക്കളും നാട്ടുകാരും.
ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവപ്രവര്‍ത്തകനായിരുന്നു നിതിന്‍. 2017 സെപ്റ്റംബറിലാണ് പേരാമ്ബ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ ആതിരയെ വിവാഹം കഴിക്കുന്നത്.
https://www.facebook.com/Malayalivartha