Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

30 APRIL 2024 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല. കഴുത്തില്‍ വെടിയുണ്ടയുമായി നടക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി ജയരാജന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായി എന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും.പക്ഷെ എത്രയൊക്കെ ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അതൊന്നും പുറത്തേക്ക് കാണിക്കാതിരിക്കാൻ പാർട്ടി ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുകയാണ് . അതായിരുന്നല്ലോ ഇന്നലത്തെ പാർട്ടി യോഗം കഴിഞ്ഞപ്പോൾ കണ്ടത് . എല്ലാം തേച്ചു മാച്ചു കളയാൻ പാർട്ടി സെക്രട്ടറി ഇന്നലെ വല്ലാതെ കഷ്ട്ടപെടുന്നയിരുന്നു. ഇ പി ജയരാജനെ വെള്ള പൂശുന്ന നിലപടുകളാണ് ഇന്നലെ ഗോവിന്ദൻ മാധ്യമങ്ങളോട് വിളമ്പിയിരിക്കുന്നത് .

 

പക്ഷെ എന്ന് കരുതി അത് ഇ പി ജയരാജന് വളം വച്ച് കൊടുക്കുന്നത് പോലെയാകില്ലേ എന്ന് നമ്മൾ ചിന്തിക്കും . പക്ഷെ അങ്ങനെ അല്ല . ഇ പി ഒന്ന് അനങ്ങിയാൽ പോലും പിണറായി അറിയും . അതിനുള്ള നീക്കങ്ങൾ എല്ലാം നടത്തിയിട്ടുണ്ട് . അതിനു ശേഷമാണ് ഇ പിയെ കർശന ഉപാധികളോടെ പാർട്ടി സംരക്ഷിക്കുന്നത് . ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ.കാസർകോടും വടകരയും കണ്ണൂരും കോഴിക്കോടും ആലത്തൂരും പത്തനംതിട്ടയിലും ആറ്റിങ്ങലിലും ആലപ്പുഴയിലും സിപിഎം ജയിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം തൃശൂരിലും മാവേലിക്കരയിലും സിപിഐയും ജയിക്കുമെന്നാണ് സിപിഎം നിരീക്ഷണം. ഈ സാഹചര്യത്തിൽ ഇടതു കൺവീനറെ മാറ്റുന്നത് ശരിയല്ലെന്നായിരുന്നു നിഗമനം.

എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ഫയൽ തുറക്കാൻ സാധ്യത ഏറെയാണ്.കൂടുതൽ സീറ്റുകൾ ജയിക്കുന്ന ഇടതു കൺവീനർക്കെതിരായ അച്ചടക്ക നടപടിക്ക് പ്രസ്‌ക്തിയില്ലെന്നായിരുന്നു സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന തീരുമാനം തൽകാലം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തത്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അംഗീകരിച്ചു. ഇതോടെ ഇപി വിഷയത്തിൽ പ്രശ്ന പരിഹാവുമായി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഈ വിഷയം സിപിഎം കേന്ദ്ര കമ്മറ്റി പരിശോധിക്കാനും സാധ്യതയുണ്ട്. ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും. മോശം കുട്ടുകെട്ടുകളിൽ നിന്നും ഇപിയെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്.ബിജെപി നേതാവുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയതു ന്യായീകരിക്കാനാകില്ലെന്നു തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്.

 

യരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമാണ്.ഈ നിലയിലുള്ള പെരുമാറ്റവും നിലപാടുമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും അവാസ്തവങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജനു നിർദ്ദേശം നൽകി. എന്നാൽ ഇപിക്കെതിരെ അച്ചടക്ക നടപടിയൊന്നും സിപിഎം കൈക്കൊണ്ടില്ല. അച്ചടക്ക നടപടിയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇപി യോഗത്തിന് എത്തിയത്. തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഉപദേശത്തിലേക്ക് അച്ചടക്ക നടപടി ഒതുങ്ങുകയായിരുന്നു.കണ്ണൂരിലെ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തിരിച്ചറിഞ്ഞ് പിണറായിയും ഇപിയെ കൈവിട്ടില്ല. പാർട്ടിക്ക് വേണ്ടി വെടിയേറ്റ് വീണിട്ടും പതറാതെ മുന്നേറിയ സഖാവിനെ തൽകാലം പരസ്യമായി സിപിഎം സംസ്ഥാന നേതൃത്വം ഇനി തള്ളി പറയില്ല. വിശ്വാസമില്ലെങ്കിൽ ഇടതു കൺവീനർ സ്ഥാനം ഒഴിയാമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഇപി ജയരാജൻ അറിയിച്ചത്. എന്നാൽ കൂട്ടുകെട്ടുകൾ ശ്രദ്ധിച്ചാൽ മതിയെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതിനപ്പുറമൊരു വിമർശനത്തിന് മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളും മുതിർന്നില്ല. ഇതോടെ രാജിവയ്ക്കാമെന്ന ജയരാജന്റെ നിർദ്ദേശം തള്ളുകയും ചെയ്തു.

 

ജയരാജനെതിരെ സംഘടനാ നടപടി എടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയുകയുമില്ല. കേന്ദ്ര കമ്മറ്റി അംഗമായ ജയരാജനെതിരെ നടപടി എടുക്കാൻ ആ ഘടകത്തിനേ കഴിയൂ.അവിടെ ഈ വിഷയം ആരെങ്കിലും ഉയർത്തിയാൽ അവിടേയും സിപിഎം സംസ്ഥാന നേതൃത്വം ഇപിയെ തന്നെ പിന്തുണയ്ക്കും. ഇപിയെ പ്രകോപിപ്പിക്കാതെ കൂടെ നിർത്താനുള്ള ചർച്ചകളാണ് സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായത്. മുഖ്യമന്ത്രിയുടെ പരസ്യ ശാസന തന്നെ ഇപിക്കുള്ള വലിയ നടപടിയായി സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇടതു കൺവീനർ പദവി ഇപിയിൽ നിന്നും എടുത്തു മാറ്റാത്തത്. കണ്ണൂരിൽ ഇപിയുടെ വീഴ്ചയ്ക്കായി കാത്തിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരോട് പിണറായിക്കും താൽപ്പര്യമില്ല. ഇതെല്ലാം ഇപിയുടെ തെറ്റിനുള്ള ശിക്ഷ ഉപദേശ ശാസനയിൽ ഒതുക്കാൻ കാരണമായി.ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ പറയുകയും ചെയ്തു.

ശോഭയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഫലത്തിൽ ഇപിക്ക് ഇതു വലിയ ആശ്വാസമാണ്.'എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും. നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഡൽഹിയിലും തൃശൂരും കണ്ടെന്ന വാദം തെറ്റാണ്.രാഷ്ട്രീയ എതിരാളികളെ കണ്ടാൽ പ്രത്യേയശാസ്ത്രം തകരുമെന്നത് പൈങ്കിളി സങ്കൽപ്പമാണ്'- എംവി ഗോവിന്ദൻ പറഞ്ഞു.ഏതായാലും ഒന്നും ഇത് കൊണ്ട് അവസാനിക്കുന്നില്ല. എല്ലാം തുടങ്ങിയിട്ടേയുള്ളൂ. നരേന്ദ്രമോദി സര്‍ക്കാരിന് മൂന്നാമതും അധികാരം കിട്ടിയാല്‍ കേരളത്തിലെ സി.പി.എമ്മിനെ ചുരുട്ടികെട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. കാരണം വീണാ വിജയനെതിരായ കേസുകള്‍ മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസ്, ലൈഫ് മിഷന്‍ കോഴ, കരുവന്നൂര്‍ വായ്പാ തട്ടിപ്പ് ഇതൊക്കെ മാത്രം മതി സി.പി.എമ്മിന്റെ കഥ കഴിക്കാന്‍.

 

അതുകൊണ്ട് ഇ.ഡിയുടെ റഡാറിലുള്ള പല സി.പി.എം നേതാക്കളും മറുകണ്ടംചാടാനുള്ള സാധ്യതയുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആഹാരം കഴിച്ചതിനെ വലിച്ചുകീറി ഒട്ടിക്കുകയും ഇന്നത്തെ ആര്‍.എസ്.പി നാളത്തെ ബി.ജെ.പി ആണെന്ന് ആഘോഷിക്കുകയും ചെയ്ത സി.പി.എമ്മിന് കണ്‍വീനര്‍ ചിറ്റപ്പന്‍ കൊടുത്ത പണി യു.ഡി.എഫ് ആഘോഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (1 minute ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (48 minutes ago)

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി  (1 hour ago)

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (2 hours ago)

എന്താകുമോ എന്തോ.... സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പുലിവാലാകുമോയെന്ന് സംശയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. നഗരേഷ  (2 hours ago)

മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുക്കും.... കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഇന്ന് ഏറെ നിര്‍ണായകം; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; വൈകിട്ട് മൂന്ന് മണിക  (2 hours ago)

ചൂട് മാറി മഴ ഏറ്റെടുത്തു.... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം തുടരുന്നു; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും; തിരുവനന്തപുരം, കൊല്ലം, ആ  (2 hours ago)

ലോക പാരാ  അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി....  (2 hours ago)

മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍... ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും  (2 hours ago)

ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  (3 hours ago)

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...  (3 hours ago)

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം ഇന്ന് നടക്കും... രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റ  (3 hours ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്  (3 hours ago)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...  (4 hours ago)

Malayali Vartha Recommends