സ്വന്തമായി വാഹനമില്ലാത്ത പഞ്ചായത്ത് ; പഞ്ചായത്ത് ഓഫിസിലേക്കു പ്രസിഡന്റ് വരുന്നത് തന്റെ സ്വന്തം ബുള്ളറ്റിൽ ; ‘പൗരപീഠം’ എന്ന പേരിൽ ജനങ്ങൾക്കായി ഇരിപ്പിടം ; ജോലി ചെയ്യാതിരിക്കലും മൊബൈലില്‍ കളിയൊന്നും ഇവിടെ നടക്കില്ല; പഞ്ചായത്തിലെ ജീവനക്കാരെ നിരീക്ഷിക്കാന്‍ ആളുണ്ട് ; ഇത് പൂക്കോട്ടുകാവ് മാതൃക
ഒരു പഞ്ചായത്ത് എന്ന് കേൾക്കുമ്പോൾ ഒരു ഔദ്യോഗിക വാഹനവും അതിൽ കയറി വരുന്ന പഞ്ചായത്ത് പ്രെസിഡന്റുമൊക്കെയാവും നമ്മുടെ മനസിലെ ചിത്രം . എന്നാൽ പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് എന്ന പഞ്ചായത്തും ഭരണസമിതിയും ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമാണ് . ഇവിടെ ഔദ്യോഗിക വാഹനമൊന്നുമില്ല
പൂക്കോട്ടുകാവ് പഞ്ചായത്ത് ഓഫിസിലേക്കു പ്രസിഡന്റ് വരുന്നത് ബുള്ളറ്റിലാണ് , സ്വന്തം ബൈക്കിലാണു പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്റെ പതിവുയാത്രകൾ. കേരളത്തിൽ ഔദ്യോഗിക വാഹനമില്ലാത്ത അപൂർവം പഞ്ചായത്തുകളിലൊന്നാണു പൂക്കോട്ടുകാവ്. പഞ്ചായത്ത് പരിധിക്കുള്ളിലെ ഓട്ടങ്ങൾക്ക് പ്രസിഡന്റ് ബൈക്ക് ഉപയോഗിക്കും. ജില്ലാ ആസ്ഥാനത്തേക്കുള്ള ഔദ്യോഗിക യാത്രകൾക്കു ബസിൽ കയറിപ്പോകും.
പഞ്ചായത്ത് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കൂടെക്കൂട്ടേണ്ട യാത്രകളാണെങ്കിൽ ആശ്രയിക്കാൻ 2 പഞ്ചായത്ത് അംഗങ്ങളുണ്ട്, ഓട്ടോ ഡ്രൈവർ പി. രാജേഷും ജീപ്പ് ഡ്രൈവർ പി. ശശീന്ദ്രനും – ഇന്ധനച്ചെലവു മതി.
അപ്പോൾ തോന്നും ഇത്രയൊക്കേക് കഷ്ടപെടണോ ..ആ ഫണ്ട് ഉപയോഗിച്ച് ഒരു വാഹനം വാങ്ങിക്കൂടെ എന്ന് .പഞ്ചായത്തിനു സ്വന്തമായൊരു വാഹനം വാങ്ങണമെന്നു 2016ൽ ഭരണസമിതി ആലോചിച്ചതാണ്. പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പദ്ധതി ഇഴകീറി പരിശോധിച്ചപ്പോൾ, കാർ വാങ്ങാനുള്ള ഫണ്ട് മറ്റേതെങ്കിലും പദ്ധതികളിൽ നിന്നു കണ്ടെത്തണം.
വാഹനം വാങ്ങിയാൽ മാത്രം പോരല്ലോ ..അതിനു ഡ്രൈവർ വേണം, ഇന്ധനം വേണം, അറ്റകുറ്റപ്പണിയുടെ ചെലവുകൾ വേറെയും.അപ്പോൾ പിന്നെ വാഹനത്തിനു വകയിരുത്തിയ ഫണ്ട് വികസനത്തിനു വിനിയോഗിക്കാമെന്നു തീരുമാനിച്ചു.ഒൗദ്യോഗിക വാഹനമില്ലാത്തതു പോരായ്മയല്ലെന്ന വാദത്തിനു പിൻബലമായി പൂക്കോട്ടുകാവിൽ നടപ്പാക്കിയ മാതൃകാ പദ്ധതികൾ നിരവധിയുണ്ട് പ്രസിഡന്റ് ജയദേവന് ചൂണ്ടിക്കാണിക്കാൻ . തൊഴിലുറപ്പു പദ്ധതി അംഗങ്ങളായ സ്ത്രീ തൊഴിലാളികൾ മുന്നൂറിലേറെ കിണറുകൾ കുഴിച്ചത് ദേശീയ ശ്രദ്ധനേടിയ പഞ്ചായത്താണ് പൂക്കോട്ടുകാവ് .
കേരളത്തിൽ ഹൈക്കോടതിയും സർക്കാരും ഉത്തരവിറക്കും മുൻപേ പൂക്കോട്ടുകാവ് ഫ്ലെക്സ് നിരോധനം നടപ്പാക്കിയിരുന്നു – കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ കാലത്തായിരുന്നു അത്. ഓഫിസ് കെട്ടിടത്തിനു മുകളിൽ സൗരോർജ പദ്ധതി നടപ്പാക്കിയതിലൂടെ വൈദ്യുതി ഉപയോഗം സൗജന്യമായതിനു പുറമേ, കെഎസ്ഇബിക്കു നൽകുന്ന വൈദ്യുതിയുടെ വില പഞ്ചായത്തിനു അധിക വരുമാനവുമായി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളെക്കുറിച്ചു തുറന്നുപറയാനും രേഖപ്പെടുത്താനും ‘പൗരപീഠം’ എന്ന പേരിൽ ജനങ്ങൾക്കായി ഇരിപ്പിടവുമുണ്ട് ഈ പഞ്ചായത്ത് ഓഫിസിൽ.ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് അടിവരയിട്ട് പറയുകയാണ് ഒറ്റപ്പാലം താലൂക്കിലെ പൂക്കോട്ടുകാവ് പഞ്ചായത്ത്.ഈ പഞ്ചായത്തിലെ ജീവനക്കാരെ നിരീക്ഷിക്കാന്‍ ഒരു പൗരന്‍ ഈ പീഠത്തിലുണ്ടാവും. സാധാരണക്കാരന് സേവനം നിഷേധിക്കാനോ വൈകിക്കാനോ പഞ്ചായത്തിന് ഇനി സാധിക്കില്ല.
ഓഫീസിനുള്ളില്‍ ഒരുക്കിയിട്ടുള്ള കസേര പൊതുജനത്തിനുള്ളതാണ്. പഞ്ചായത്തിലെ ഏതൊരു പൗരനും അതിലിരിക്കാം. ജീവനക്കാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാം. ജോലി ചെയ്യാതിരുന്നാലോ മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നാലോ ചോദ്യംചെയ്യാം. ഭരണസമിതിയെ വിവരമറിയിക്കാം. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്റെ ആശയമാണ് പൗരപീഠം.
പഞ്ചായത്തിന്റെ പ്രവര്‍ത്തനം അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമാണിതെന്ന് പ്രസിഡന്റ പറയുന്നു ഫയലുകള്‍ വൈകില്ല. പണം വാങ്ങുന്നതുമാത്രമല്ല സേവനം വൈകിക്കുന്നതും അഴിമതിയാണ്. പഞ്ചായത്തോഫീസ് ഓരോരുത്തര്‍ക്കും സ്വന്തമാണെന്ന തോന്നലുണ്ടാകണം. അതിനായി ഓഫീസിന്റെ ഘടനതന്നെ മാറ്റി. ഒരു വീടിനുള്ളിലേക്കെത്തുന്ന പ്രതീതിയാണുണ്ടാക്കുക.
ഈ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട് . ജീവനക്കാരുടെ മനോഭാവത്തിലും മാറ്റം വന്നതായി സെക്രട്ടറി ഇ. ഹരിദാസന്‍ പറഞ്ഞു. അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ് ജനമെന്ന തോന്നല്‍ അവര്‍ക്കുണ്ട്.പൗരപീഠം പെട്ടെന്നുണ്ടായതല്ല. രണ്ടുവര്‍ഷമായി ഇതിനുള്ള ഒരുക്കത്തിലായിരുന്നു പഞ്ചായത്ത്. പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് 50 പരാതിപരിഹാര അയല്‍സഭകള്‍ ചേര്‍ന്നു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും മൂന്നും നാലും തവണയാണ് അയല്‍സഭ ചേര്‍ന്നത്.
പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയുമടക്കം പങ്കെടുത്തു. കംപ്യൂട്ടറും മറ്റും കൊണ്ടുപോയി താത്കാലിക ഓഫീസ് അവിടെ ക്രമീകരിച്ചു. ഇതുവരെയുള്ള എല്ലാ പരാതികളും പരിഹരിച്ചു. ഒപ്പം ജനത്തിന്റെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചു.
അതെ പൂക്കോട്ടുകാവ് എല്ലാ രീതിയിലും വ്യത്യസ്തമാവുകയാണ്. ഇവിടെ ഭരണം തികച്ചും ജനാധിപത്യപരമാണ്
https://www.facebook.com/Malayalivartha