സ്വര്‍ണക്കടത്തിന് സഹായകമാകുന്ന ധനവകുപ്പ് നിലപാടുകള്‍; നികുതി പിരിവില്ല പരിശോധനയുമില്ല; അറിഞ്ഞിട്ടും അറിയാത്ത കേരള സര്‍ക്കാര്‍; വെട്ടിക്കപ്പെടുന്ന 2700 കോടി രൂപ; സര്‍ക്കാരിന്റെ ഈ സഹായം മുതലെടുത്ത് സ്വര്‍ണക്കടത്ത മാഫിയ
കേരളത്തിലെ നാലു എയര്‍പോട്ടുകള്‍ വഴിയും സ്വര്‍ണക്കടത്ത് സജീവമാണ്. അക്കാര്യം സംസ്ഥാന സര്‍ക്കാരിനും നല്ല അറിവുള്ള കാര്യമാണ്. പക്ഷേ പിടിക്കേണ്ട ഉത്തവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ല കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കസ്റ്റംസിനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പരിശോധനയും നികുതി പിരിവുമില്ലാതെയായതോടെ കടത്തുകാര്‍ക്ക് കള്ളക്കടത്തുക്കാര്‍ക്ക് വലിയ പ്രചോദനമായി. ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാക്കേജിന്റെ മറവില്‍ സ്വര്‍ണം കടത്തന്‍ പിടിക്കപ്പെട്ടതിന് ശേഷം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ ചകഌത്തി പോരിനെ തുടര്‍ന്നല്ല പരിശോധന വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഇന്നുവരെ ഒരു പരിശോധനയും നടത്തിട്ടില്ലെന്ന് ധനവകുപ്പ് തന്നെ സമ്മതിക്കുന്നു. ഇതിന്റെ ഫലമായിരുന്നു ലോക്ഡൗണ്‍കാലത്ത് വര്‍ധിച്ച സ്വര്‍ണക്കടത്തിന് പിന്നിലുള്ള കാരണം.
പരിശോധന നിലച്ചതോടെ നാലുമാസത്തിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങലിലൂടെ വന്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുള്ളതായി ഇപ്പോള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയും കസ്റ്റംസും സ്ഥിരീകരിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ വില വിപണിയില്‍ കുത്തനെ ഉയരുകയാണ്. സ്വര്‍ണ നികുതി ഇനത്തില്‍ 3000 കോടി രൂപ കിട്ടേണ്ടയിടത്ത് 300 കോടി രൂപക്ക് താഴെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം. മാര്‍ച്ചില്‍ വി.ഡി. സതീശന്‍ എം.എല്‍.എ ഇക്കാര്യം നിയമസഭയെ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് വന്‍തോതില്‍ നടക്കുന്നതായി ധനമന്ത്രി തോമസ് ഐസക് സമ്മതിച്ചിരുന്നു. ജി.എസ്.ടി നിയമത്തിലെ 60-ാം വകുപ്പനുസരിച്ച് പരിശോധന നടത്താനും സ്വര്‍ണ പിടിക്കാനും സെന്‍ട്രല്‍ ജി.എസ്.ടി ഉദ്യോഗസ്ഥരെപ്പോലെ സംസ്ഥാന ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് പുന്തുണ ലഭിക്കാത്തതിനാല്‍ ഇതിന് സംസ്ഥാത്തെ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല.
ഇറക്കുമതി ചെയ്യുന്ന സവര്‍ണത്തിന്റെ വിശദാംശങ്ങള്‍ സ്വര്‍ണത്തിന്റെ വിശദാംശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍നിന്ന് ശേഖരിച്ചാല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ വ്യക്തമാവുമായിരുന്നു. പ്രാദേശിക ആഭരണ നിര്‍മാണ യൂണിറ്റികളുടെ ലൈസന്‍സും ഡേറ്റയും ശേഖരിച്ചില്ല. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെഷീന്‍ ആരൊക്കെയാണ് വാങ്ങുന്നതെന്നും പരിശോധനയില്ല. കേന്ദ്ര ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കള്ളക്കടത്തിന് പ്രധാനകാരണങ്ങളിലൊന്ന്. 2017 വരെ 750 കോടിരൂപയാണ് സംസ്ഥാനത്തിന് സ്വര്‍ണനികുതിയായി ലഭിച്ചിരുന്നത്. ജി.എസ്.ടിയിലേക്ക് മാറിയപ്പോള്‍നികുതി 1.25 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി. എന്നാല്‍ അതിന് ശേഷം 1800 കോടി കിട്ടേണ്ടത് 200 കോടിയും അതിന് അടുത്ത വര്‍ഷം 3000 കോടി ലഭിക്കേണ്ട സ്ഥനത്ത് 300 കോടിയുമാണ് ലഭിച്ചത്.
കടത്ത് സ്വര്‍ണം പിടികൂടാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്ന വാര്‍ത്ത നേരത്തെ തന്നെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള വസ്തുത ചൂണ്ടികാട്ടിയാണ് വാര്‍ത്ത തയറാക്കിയത്. ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതിവര്‍ഷം 200 മുതല്‍250 ടണ്‍ വരെയാണ്. ഇതില്‍ കേരളം വഴിയുള്ളത് 30 മുതല്‍ 37 ടണ്‍ വരെ വരും. ഇതിനുപുറമേ മറ്റു സംസ്ഥാനങ്ങള്‍ വഴിയുള്ള കള്ളക്കടത്തിന്റെ ചെറുതല്ലത്തൊരു പങ്ക് കേരളത്തിലേയ്ക്ക് എത്തുന്നു. ഇവയില്‍ നല്ല പങ്കും കേരളത്തിലെ ജ്വല്ലറികളിലാണ് അവസാനമായി എത്തുന്നത് എന്നാണ് തോമസ് ഐസക് തന്നെ പറയുന്നത്. ഈ കള്ളക്കടത്തു സ്വര്‍ണം പിടിച്ചാല്‍ നിറയുന്നത് സര്‍ക്കാര്‍ ഖജനാവ് തന്നെയാണെന്ന് വാര്‍ത്ത മലയാളി വാര്‍ത്ത പറഞ്ഞത്. 95 ശതമാനം കേസുകളിലും കടത്തല്‍ സ്വര്‍ണം നിയമനടപടികള്‍ പൂര്‍ത്തിയായശേഷം എത്തുന്നത് സര്‍ക്കാര്‍ ഖജനാവിലേക്കാണ്. അഞ്ചു ശതമാനം കേസുകളില്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ നികുതിയും പിഴയും ഈടാക്കി സ്വര്‍ണം വിട്ടുനല്‍കുന്നതെന്നാന്ന വസ്തുത. പക്ഷേ സംസ്ഥാന സര്‍ക്കാരിന് ഇതിനോട് താല്‍പര്യമില്ല. ഇത് എന്തിനായിരുന്നുവെന്നത് ഇപ്പോള്‍ വ്യക്തത ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്.
https://www.facebook.com/Malayalivartha