കുഞ്ഞിനെ ഓർത്ത് അവസാന നിമിഷവും മെറിൻ അലറിക്കരഞ്ഞു... മരണം ഉറപ്പിക്കാൻ കാർ ഓടിച്ച് കയറ്റുമ്പോഴും കൈ വിറച്ചില്ല... പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചത് ഞങ്ങളുടെ കണ്‍മുന്നിലാണ്; ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല... അവള്‍ ഒരു മാലാഖയായിരുന്നു... നടുക്കം വിട്ടുമാറാതെ മെറിന്റെ സഹപ്രവര്‍ത്തകർ
സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. കോറല്‍ സ്പ്രിങ്‌സ്: ആശുപത്രിയില്‍ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്ബോഴായിരുന്നു ദാരുണ അന്ത്യം. കാര്‍ പാര്‍ക്കിങ്ങില്‍ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിന്‍ സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്.
ഭര്‍ത്താവ് ഫിലിപ് മാത്യുവുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്ബയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്ബയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു.
നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. 'ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തി വീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്ബോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്.
നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്ബോഴേക്കും എല്ലാം കഴിഞ്ഞിരുന്നു' - ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിന്‍ എത്തിയതെന്നാണു സൂചന.
കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തയിട്ടുണ്ട്.17 തവണ മെറിനെ കുത്തിയ ഫിലിപ്പ് ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെറീനെ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിന്‍ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുവയസ്സായ കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് മെറിനെ കുത്തികൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് സംശയം.
https://www.facebook.com/Malayalivartha