ട്രഷറി തട്ടിപ്പ് ധനമന്ത്രിയുടെ കഴിവുകേട്? ധനകാര്യത്തില്‍ ഡോക്ടേറ്റുണ്ട്; പക്ഷേ കാര്യശേഷിയില്ല; ആദ്യം ശ്രമിച്ചത് പണം തിരികെ വാങ്ങി ഒത്തുതീര്‍പ്പിന് ? ഒരുപാട് ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും
കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് ധനകാര്യത്തില്‍ ഡോക്ടേറ്റുള്ള വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പലപ്പോഴും പരജയമാണ്. ഇതിന്റെ ഫലം അനുഭവിക്കുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളും. തട്ടിപ്പ് നടന്ന ശേഷമാണ് ട്രഷറി സോഫ്റ്റ് വെയറിന്റെ സെക്യൂരിറ്റ് സംവിധാനം എങ്ങനെയുണ്ടെന്ന് പരിശോധിക്കാന്‍ ധനമന്ത്രി തീരുമാനിക്കുന്നത്. ട്രഷറി ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ? ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിന്‍വലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാന്‍ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടര്‍ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വല്‍ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്? ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കൂടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സല്‍ട്ടന്‍സിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? ഒരുപാട് ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും.
എന്‍.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവും ഇതിന്റെ പ്രവര്‍ത്തനക്ഷമത ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്നണ് ധനമന്ത്രി പറയുന്നത്. ട്രഷറിയിലെ സോഫ്റ്റ്‌വേറില്‍ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപാടിന്റെ വിവരങ്ങള്‍ സോഫ്റ്റ്‌വേറില്‍ നീക്കംചെയ്യാം.ശമ്പളം, പെന്‍ഷന്‍ ഒഴികെയുള്ള ബില്ലുകള്‍ മാറുംമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ പോകുന്നെയുള്ളു. ട്രഷറിയിലെ സോഫ്റ്റ്‌വെയറിന്റെ പോരായ്മയാണ് കോടിളുടെ തട്ടിപ്പിന് വഴി വച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതെ സോഫ്റ്റ്‌വെയറിന് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാനായി ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ ചെലവഴിച്ചത് ഒന്നരക്കോടി രൂപ. ഇതിനായി കണ്‍സെള്‍ട്ടന്‍സിയെ നിയോഗിക്കുകയും ചെയ്തു. ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സല്‍ട്ടന്റിനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിയോഗിച്ചത്. പക്ഷേ പണം കൊടുത്ത് ഒന്നരവര്‍ഷമായിട്ടും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള മാന്വല്‍ പോലും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. വ്യാപക പരാതികള്‍ ഉയര്‍ന്ന സോഫ്റ്റ്‌വെയറിന് ഐഎസ്‌ഐ 27001 സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഖജനാവില്‍ നിന്ന് എന്തിന് പണം മുടക്കിയെന്ന ചോദ്യവും ഇതോടെ ഉയരുന്നതാണ്.
സത്യത്തില്‍ ബിജുലാലിനെതിരെ അടിയന്തര നടപടി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. (സഖാവ് ബിജുലാലിനെതിരായ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടനുള്ള അടവെന്നും ആരോപണമുണ്ട്) ഇതിലൂടെ ട്രഷറി വകുപ്പില്‍ നടക്കുന്ന മറ്റുക്രമക്കേടുകള്‍ പുറത്തുവരാതെ മുഖം രക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഒരോ ദിവസവും കണക്ക് ടാലി ആവാതെ എങ്ങനെ അകൗണ്ട് ക്ലോസ് ചെയ്തു എന്ന അടിസ്ഥാന തത്വം പോലും ട്രഷറികളില്‍ പാലിക്കപ്പെട്ടില്ല. ഇത് ധനകാര്യവകുപ്പിന്റെ വലിയ പരാജയം തന്നെയാണ്.
കണക്കിന്റെ കളികള്‍ നിരത്തി ജനങ്ങങ്ങളെ കബിളിപ്പിക്കുന്ന നിലപാടാണ് എല്ലാകാലത്തും തോമസ് ഐസക് സ്വീകരിച്ചിട്ടുള്ളത്. ഇതിന് ഉദാഹരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പാക്കേജ്. കോവിഡ് കാലത്തിന് മുമ്പ് കരാറുകാര്‍ക്ക് നല്‍കാനുള്ള തുക കൂടി കണക്കില്‍പ്പെടുത്തി കോവിഡ് പാക്കേജ് പെരുപ്പിച്ചുകാണിക്കുയെന്ന തന്ത്രമാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്. ഇതിനൊപ്പം ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലും ഈ ഗിമിക്ക് അദ്ദേഹം നടത്തുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ രണ്ടോ മൂന്നോ ക്ഷേമ പെന്‍ഷനുകള്‍ ഒഴിച്ച് ബാക്കി എല്ലാം ആയിരം രൂപക്ക് മുകളിലായിരുന്നു. എന്നാല്‍ ധനമന്ത്രി പറയുന്നത് ഇടതുസര്‍ക്കാരാണ് എല്ലാ പെന്‍ഷനും ആയിരം രൂപക്ക് മുകളില്‍ എത്തിച്ചതെന്നാണ്. ഇങ്ങനെ തോമസ് ഐസക്ക് എന്ന ധനശാസ്ത്രജ്ഞനെന്നും സ്വയം അവകാശപ്പെടുന്ന നിരവധി കെടുകാര്യസ്ഥകള്‍ നമുക്ക് കാണാന്‍ സാധിക്കും. വികസനത്തിന്റെ പേരില്‍ ഓഡിറ്റിംഗ് പോലും നടത്താന്‍ അനുമതിയില്ലാത്ത കിഫ്ബി എന്ന വെള്ളാനക്ക് രൂപം നല്‍കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കോവിഡ് വന്നില്ലായിരുന്നുവെങ്കിലും കേരളത്തിന്റെ സാമ്പത്തിക ഐസക്കിന്റെ കെടുകാര്യസ്തയില്‍ തകര്‍ന്നേനെയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നുണ്ട്. കോവിഡിന് മുമ്പ് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത സാഹചര്യം വന്നു ചേര്‍ന്നന്നതും ചൂണ്ടികാട്ടപ്പെടുന്നു. കോവിഡാണ് ഇപ്പോള്‍ സാമ്പത്തികം തകര്‍ത്തതെന്ന് ആരോപിക്കാം. ഇതുമാത്രമാണ് നിലവില്‍ ഐസക്കിനും ഇടതുമുന്നണി സര്‍ക്കാനും ആശ്വാസം നല്‍കുന്ന ഘടകം.
https://www.facebook.com/Malayalivartha