കോവിഡ് കാലത്തെ പോലീസ് രാജ്; പിണറായിയുടെ മറ്റൊരു മണ്ടന്‍ തീരുമാനം? അനുഭവിക്കുന്നത് കേരള ജനത; പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പ്
കോവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ ചുമത പോലീസിന് നല്‍കികൊണ്ട് ഇന്നലെ സര്‍ക്കാരിന്റെ നിര്‍ദേശം വന്നു. ഇതോടെ കോവിഡ് കാലത്ത് സംസ്ഥാനത്ത് പോലീസ് രാജിന് കളമൊരുകയാണ്. പോലീസ് രാജ് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയാം. എന്നാല്‍ തികച്ചു അനാവശ്യ തീരുമാനമാണ് കോവിഡ് വ്യാപനം ശക്തമായ ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസിന് അധിക അധികാരം കിട്ടിയതിനെ പോലീസ് സ്വാഗതം ചെയ്യുകയല്ല മറിച്ച് വിമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന് പിന്നിലെ ആരോഗ്യ പ്രവര്‍ത്തകരും തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസും ആരോഗ്യപ്രവര്‍ത്തകരും രണ്ടു തട്ടായി തിരിയുന്നു. ഏകോപനം നഷ്ടമായേക്കുമെന്ന ഗുരതര സ്ഥിതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുക്കാരില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് ആസ്ഥാനം വരെ അടച്ചിടേണ്ട സ്ഥിതിയായി. ഇതിനിടെ 50 വയസുകഴിഞ്ഞ വരെയും മറ്റു ഗുരുതര അസുഖമുള്ളവരെയും കോവിഡ് ഡ്യൂട്ടയിയില്‍ നിന്നും മാറ്റി ഡി.ജി.പി ഉത്തരവിറങ്ങി. ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരില്‍ കോവിഡ് ടെസ്റ്റുകള്‍ വേണ്ട രീതിക്ക് നടപ്പാക്കുന്നില്ല. നടത്തുന്നത് ആന്റിജന്‍ ടെസ്റ്റുകളും. ടെസറ്റു നടത്തിയ ശേഷം നിരീക്ഷണത്തില്‍ പോകുന്നതിന് പകരം ഡ്യൂട്ടിക്ക് വരനാണ് പോലീസുകാരോട് ്ധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിപ്പെട്ട ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഏഴു പോലീസുക്കാര്‍ക്കാണ് കോവിഡ് പിടിപ്പെട്ടത്. കൂടാതെ സഹപ്രവര്‍ത്തകന് കോവിഡ് ബാധിച്ചിട്ടും പൊന്നാനി പോലീസ് സ്‌റ്റേഷനിലെ 40 ഓളം പോലീസുക്കാര്‍ക്ക് നീരിക്ഷണത്തില്‍ പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. കിളിമാനുരിലും കഴക്കൂട്ടത്തുമെല്ലാം ഇതുപോലുള്ള സാഹചര്യമുണ്ടായിട്ടു. മതിയായ അംഗബലമില്ലാതെ കോവിഡ് ഡ്യൂട്ടിക്ക് വീണ്ടും വീണ്ടും നിയോഗിക്കപ്പെടുകയാണ് പോലീസുകാര്‍. ഇതിനിടെ പോലീസിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചുവെന്നത് അവരെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.
രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പോലീസും 24 മണിക്കൂര്‍ ഡ്യൂട്ടിയായിരുന്നെങ്കിലും പ്രതിരോധ ഉപകരണങ്ങള്‍ പലരില്‍നിന്നും അഭ്യര്‍ഥിച്ചു വാങ്ങേണ്ട സ്ഥിതിയായിരുന്നു. തുടര്‍ച്ചയായ ജോലി നാലു മാസം പിന്നിടുമ്പോഴും അതിനു മാറ്റമില്ലെന്നുമാത്രമല്ല, പുതിയ തീരുമാനമനുസരിച്ചു രോഗികളും നിരീക്ഷണത്തിലുള്ളവരുമായി കൂടുതല്‍ ഇടപഴകേണ്ട സാഹചര്യമാണ്. ആവശ്യമായ മാസ്‌കും മറ്റു വസ്തുക്കളും ഔദ്യോഗികമായി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണു സേനാംഗങ്ങള്‍. ഇപ്പോഴുള്ള സ്ഥിതി തന്നെ തുടര്‍ന്നാലുണ്ടകുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സേനയില്‍ ആശങ്കയുണ്ട്. അതിര്‍ത്തികളിലും കണ്ടെയ്‌മെന്റ് സോണുകളിലും തുടര്‍ച്ചയായി ജോലിയിലുള്ള സേനാംഗങ്ങള്‍ക്ക് സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് പ്രതിരോധ ഉപകരണങ്ങള്‍ എത്തിക്കുന്നത്.അടിസ്ഥാന സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതില്‍ പോാലീസ് അസോസിയേഷനിലും അമര്‍ഷമുണ്ടെങ്കിലും രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം അകലം പാലിക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ 24 മണിക്കൂറും പോലീസ് ശ്രദ്ധ പുലര്‍ത്തണം. ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നിരീക്ഷിക്കുക. ക്വാറന്റീനില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിതെ കടുത്ത നടപടി സ്വീകരിക്കുക. പോലീസ് ബൈക്ക് സ്‌ക്വാഡ് ഇവരെ എന്നും നിരീക്ഷിക്കണം. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ചുമതലയും പോലീസിന് നല്‍കിയിരക്കുകയാണ്.
പോലീസിന് കൂടതല്‍ അധികാരം നല്‍കിയതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഐ.എം.എ പോലുള്ള സംഘടനകള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ല. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്തില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐ.എം.എ ആരോപിച്ചു.
കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്റയിനിന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിലപാട് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ പറയുന്നു.
https://www.facebook.com/Malayalivartha