കോഴിക്കോട് മുക്കത്ത് നാട്ടുകാരെ പോലും അമ്പരപ്പിച്ച് അജ്ഞാതസംഘം? ആഴ്ചകളോളം തങ്ങിയത് വൈദ്യര്‍മലയില്‍! രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...
ജില്ലയിലെ മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം കഴിഞ്ഞമാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് അറിയുന്നത്. ആഗസ്റ്റിലും ഇവര്‍ വൈദ്യര്‍മലയില്‍ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുളളവരാണോ എത്തിയതെന്ന് സംശയമുണ്ട്.
രസഹ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഉള്‍പ്പടെയുളളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്. വാഗമണില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമി ക്യാമ്ബ് നടത്തിയിരുന്നു. രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നുളള സിമി പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുത്തിരുന്നത്.
രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യന്ത്രത്തോക്കുകളുടെ ഉപയോഗം, മലകയറ്റം, ബോംബ് നിര്‍മാണം, റേസിംഗ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്നതായും രാജ്യത്തെ വിവിധഭാഗങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.
അതേസമയം വയനാട് വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തിയാതായി സൂചനകൾ പുറത്ത് വരുകയാണ്. വെള്ളമുണ്ട കിണറ്റുങ്കലില്‍ കഴിഞ്ഞ ദിവസം രാത്രി ആറ് അംഗ മാവോവാദി സംഘം എത്തിയതായാണ് വിവരം. കിണറ്റുങ്കലിലെ തട്ടുകടയോട് ചേര്‍ന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം എത്തിയതായി പറയപ്പെടുന്നത്.
സംഘം കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍ വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഇവര്‍ പോയതായും കടയുടമയായ സ്ത്രീ പോലീസില്‍ അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്ബ് കോളനിയിലാണ് സായുധരായ അഞ്ചംഗ മാവോവാദി സംഘമെത്തിയത്.
കോളനിയിലെ അനീഷ്, രാമന്‍ എന്നിവരുടെ വീടുകളിലാണ് ഇവര്‍ എത്തിയതായി പറയുന്നത്. അരമണിക്കൂറോളം സംഘം രണ്ടു വീടുകളിലുമായി ചെലവഴിച്ചു. ഇവര്‍ വീടുകളില്‍നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha