Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

പ്രതിപക്ഷനേതാവിന്റെയും ബി.ജെ.പി അധ്യക്ഷന്റെയും ഫോണ്‍ ചോര്‍ത്തി; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ക്രൈം നന്ദകുമാര്‍; സി.പി.എം സെക്രട്ടറിയേറ്റില്‍ പിണറായി വിജയന്‍ മാപ്പു പറഞ്ഞത് ഇതിനാണ്

25 AUGUST 2020 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും ഫോണ്‍ വിളികള്‍ ചോര്‍ത്തായതായി ആക്ഷേപം. ക്രൈം നന്ദകുമാറാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ എതിരാളികളുടെത് മാത്രമല്ല പാര്‍ട്ടിക്കുള്ളിലെ സുഹൃത്തുകളുടെ വിവരങ്ങളും ഇത്തരത്തില്‍ പിണറായി തന്റെ പോലീസിനെ ഉപയോഗിച്ചു ചോര്‍ത്തിയെന്നാണ് നന്ദകുമാര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങളും ചോര്‍ത്തിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായി വിജയന്‍ ഏറ്റു പറഞ്ഞു. കേന്ദ്ര എജന്‍സികള്‍ ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ശേഖരിച്ച പശ്ചാത്തലത്തില്‍ മാത്രമായിരുന്നില്ല ഈ മാപ്പു പറച്ചിലെന്നും ക്രൈം നന്ദകുമാര്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പിണറായി വിജയന്‍ മാപ്പുപറഞ്ഞു ....!! മന്ത്രിമാരുടെയും രമേശ് ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും പത്രപ്രവര്‍ത്തകരുടെയുമടക്കം ഫോണ്‍ ചോര്‍ത്തി....!!!! എന്ന തലക്കെട്ടിലാണ് ക്രൈം നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പിണറായിക്ക് അധികാര ഭ്രാന്ത് തലക്ക് കയറിക്കുകയാണെന്നും ഹിറ്റ്‌ലറുടെ പ്രേതം കൂടിയിരിക്കുയാണെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗില്‍ പിണറായി വിജയന്‍ മാറ്റു പറഞ്ഞു. അതിനുള്ള കാരണം പിണറായി വിജന് ചുറ്റം എന്‍.ഐ.എയും നാല് സുപ്രധാന കുറ്റന്വേഷണ എജന്‍സികളും തെളിവുകള്‍ ശേഖരിച്ച് ചുറ്റിവളയുകയാണ്. ഇതുകൊണ്ടു മാത്രമല്ല സെക്രട്ടറിയേറ്റിലെ മീറ്റിംഗിലെ മാപ്പു പറച്ചിലിന് കാരണം. തന്റെ എതിരാളികള്‍ എന്ന് കരുതുന്നവരെ മാത്രമല്ല തന്റെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെയും കൂടെ നടക്കുന്നവരെയും മന്ത്രിമാരെയും പോലും അദ്ദേഹം രഹസ്യ പോലീസിനെ വിട്ടു അന്വേഷണം നടത്തി നിരീക്ഷണത്തിലാക്കിയിരുന്നു.. അതിനുവേണ്ടി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ വലിയ ഒരു ടീം തന്നെ പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല, അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി തനിക്കെതിരെയുള്ള നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മാപ്പ് പറച്ചില്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാവ് സുരേന്ദ്രന്റെയും സ്വന്തം മന്ത്രിമാരുടെയും മാത്രമല്ല, കേരളത്തിലെയും ഡല്‍ഹിയിലെയും പത്രപ്രവര്‍ത്തകരുടെ അടക്കം ഏകദേശം മുന്നൂറോളം പേരുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തിയിരിക്കുന്നത്..!!! കൂടെ നടക്കുന്നവരെ പോലും ഇപ്പോള്‍ സംശയ ദൃഷ്ടിയോടെയാണ് ഈ മനുഷ്യന്‍ വീക്ഷിക്കുന്നത്... ആരെയും വിശ്വാസമില്ല.... എന്തിന് സ്വന്തം നിഴലിനെ പോലും അദ്ദേഹം പേടിക്കുന്നു...!!!

തന്റെ ഫോണും ചോര്‍ത്തിയിരുന്നുവെന്നും ന്ദകുമാര്‍ പറയുന്നു. തന്നെ പിണറായിയുടെ രഹസ്യ പൊലീസ് എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് അടക്കം മൂന്നു ജഡ്ജിമാരെ കുറിച്ച് ക്രൈമിന്റെ ഇംഗ്ലീഷ് പതിപ്പില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ 2019 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സുപ്രീം കോടതിയിലും കേന്ദ്ര രാഷ്ട്രീയത്തിലും വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഐബിയോട് ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം ഐബി കേരള ഡിജിപിയോട് നന്ദകുമാര്‍ ആരാണെന്നുള്ള വിവരം വിശദമായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. എസ്എന്‍സി ലാവലിന്‍ കേസില്‍ ജഡ്ജിമാര്‍ക്ക് പണം കൊടുത്തു കേസ് അട്ടിമറിച്ച വിവരങ്ങളും ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രൈം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ വിളറി പൂണ്ട പിണറായി എന്റെ ഫോണ്‍ ചോര്‍ത്താനും സ്‌പെഷ്യല്‍ ബ്രാഞ്ച് എന്ന രഹസ്യ പോലീസ് സംവിധാനം ഉപയോഗിച്ച് വാര്‍ത്തകള്‍ എങ്ങനെ എനിക്ക് കിട്ടി എന്ന് കണ്ടെത്താനും കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ഫോണ്‍ ചോര്‍ത്തുന്നത് മനസ്സിലാക്കിയ ഞാന്‍ ഇതെന്റെ സ്വകാര്യതയുടെ ഭാഗമാണെന്നും സുപ്രീംകോടതി ലംഘനമാണെന്നും കാണിച്ചുകൊണ്ട് എറണാകുളം കമ്മീഷണറായ വിജയ് സാക്കറെക്ക് പരാതി നല്‍കി. ഇനിയും ഇത് തുടര്‍ന്നാല്‍ കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ മരണം വരെ നിരാഹാരമിരിക്കും എന്നും താന്‍ മുന്നറിയിപ്പു നല്‍കിതായും നന്ദകുമാര്‍ പറയുന്നു.

സ്പ്രിംഗ്ലര്‍ വിവാദം വന്നപ്പോള്‍ പിണറായി വിജയന്റെ മകള്‍ വീണ നടത്തിയ അതീവ ഗുരുതരമായ ഇടപാടുകളെക്കുറിച്ച് ക്രൈം പ്രത്യേക പതിപ്പ് ഇറക്കുന്നു എന്നറിഞ്ഞിട്ട്, എന്റെ ഫോണ്‍ വീണ്ടും ചോര്‍ത്താന്‍ തുടങ്ങി. മാത്രമല്ല, ക്രൈമിന്റെ ഉള്ളടക്കം എന്തെല്ലാമാണ്, എത്ര കോപ്പികള്‍ഹ അച്ചടിക്കുന്നു, എവിടെ നിന്നാണ് വാര്‍ത്ത കിട്ടിയത്, എന്നെല്ലാം കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സജീവമായി രംഗത്ത് വന്നു. ഇതേത്തുടര്‍ന്ന് ശിവകാശിയില്‍ അന്വേഷണത്തിനായി പോയ എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ അനന്തലാല്‍ മടങ്ങിവന്ന ശേഷം കൊറോണ പാശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ കിടക്കേണ്ടിവന്നു. ഈ കാര്യം ആദ്യം പി.ടി. തോമസ് എംഎല്‍എയാണ് തന്നെ അറിയിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് ക്രൈം നടത്തിയ അന്വേഷണത്തിലാണ് പിണറായി വിജയന്‍ ഡിജിപി ബഹ്‌റയുമായി ചേര്‍ന്ന് സുപ്രീം കോടതി വിധികള്‍ ലംഘിച്ചു കൊണ്ട് മുന്നൂറോളം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്ന വിവരവും രഹസ്യ പോലീസ് നിരീക്ഷണം നടത്തുന്ന വിവരവും കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്. മാത്രമല്ല, ബ്ലാക്ക് മെയിലിംഗ് നടത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും ലഭിച്ചു. ഭരണത്തില്‍ വന്നയുടന്‍ പത്രക്കാരെ മുഴുവന്‍ മൂക്കുകയറിടാന്‍ പിണറായി വിജയന്‍ തീരുമാനിച്ചിരുന്നു . തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി, ഒരു പെണ്‍കുട്ടിയോട് പറയുന്ന അശ്ലീല സംഭാഷണങ്ങള്‍ പുറത്തുവിട്ട മംഗളം ചാനല്‍, ഭാവിയില്‍ തനിക്ക് ഭീഷണിയാകും, എന്ന് മനസ്സിലാക്കി, ബലാല്‍സംഗ കേസിലെ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസ് ഉണ്ടാക്കി മംഗളം ചീഫ് എഡിറ്റര്‍ അജിത് കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്നു അജിത്.

ഏഷ്യാനെറ്റ് പ്രശാന്ത് രഘുവംശം, മനോരമ തോമസ് ഡൊമിനിക് , മാതൃഭൂമി പി കെ മണികണ്ഠന്‍ , ന്യൂസ് 18 കിരണ്‍ ബാബു, മീഡിയ ഒണ്‍ മിജി ജോസ്, സിദ്ദിഖ് കാപ്പന്‍ തല്‍സമയം തുടങ്ങിയ പത്രപ്രവര്‍ത്തകരെ, പ്രസ്സ് ക്ലബ്ബിന് സര്‍ക്കാര്‍ അനുവദിച്ച കോടികളുടെ ഫണ്ട് തട്ടിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് മംഗളം അജിത്തിന്റെ അറസ്റ്റില്‍ പത്രപ്രവര്‍ത്തകര്‍ നിശബ്ദരായി സര്‍ക്കാരിനൊപ്പം ചേര്‍ന്നു നിന്നു. തുടര്‍ന്ന് പിണറായി വിജയന്‍ നടത്തിയ തട്ടിപ്പുകള്‍ മൂടി വെക്കാനും, അവരെ തന്റെ സ്തുതിപാഠകര്‍ ആക്കാനും പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഈ കള്ളകേസ് ഉപയോഗിച്ചു. ഇത്തരത്തില്‍ അധികാരത്തിന്റെ മറവില്‍ താങ്കള്‍ നടത്തിയ സകല കൊള്ളരുതായ്മകള്‍ക്കും കാലം കണക്ക് പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.

പിണറായി , താങ്കളും താങ്കളുടെ ഓഫീസും അന്താരാഷ്ട്ര അധോലോക മാഫിയ കളുമായി ചേര്‍ന്ന് നടത്തിയിട്ടുള്ള കൊള്ളകള്‍ മറച്ചുവയ്ക്കാന്‍ ഫോണ്‍ ചോര്‍ത്തിയത് കൊണ്ടോ രഹസ്യ പോലീസ് നിരീക്ഷണം നടത്തിയത് കൊണ്ടോ ബ്ലാക്ക് മെയിലിംഗും ഭീഷണിയും കള്ളക്കേസും അറസ്റ്റും നടത്തിയത് കൊണ്ടോ അവസാനം മാപ്പ് പറഞ്ഞതു കൊണ്ടോ താങ്കളുടെ ദയനീയ പതനം തടഞ്ഞു നിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല പിണറായി എന്നു പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (26 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (30 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends