വർഷങ്ങൾ നീണ്ട പ്രണയം, പരസ്പര സമ്മതത്തോടെ പിരിഞ്ഞെങ്കിലും കാമുകൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ സഹിക്കാനായില്ല! പ്രണയിച്ച് തേച്ച കാമുകനായി യുവതി കരുതിവെച്ചത് അമ്പരിപ്പിക്കുന്ന സമ്മാനം; കലിപ്പ് മൂത്ത് കാമുകി യുവാവിനെ ചെയ്തത്.. അമ്പരന്ന് നാട്ടുകാർ...
നാടിനെ ഞെട്ടിച്ച ഈയൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രണയിച്ച് തേച്ച കാമുകന് പെൺകുട്ടി കൊടുത്ത സമ്മാനത്തിലാണ് നാട്ടുകാരുടെ അമ്പരപ്പ്. സംഭവം ഇങ്ങനെയാണ്. 23കാരനായ നാഗേന്ദ്ര എന്ന യുവാവിന് നേരെയാണ് കാമുകി ആസിഡ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ ആഴ്ച ആദ്യം ഇയാള്‍ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായെങ്കിലും കാര്യമായ പരുക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.മൂന്ന് വര്‍ഷത്തില്‍ ഏറെയായി നാഗേന്ദ്ര 20കാരിയായ സുപ്രിയ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ജാതിയുടെ പേരില്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഒരു മാസം മുമ്ബ് നാഗേന്ദ്ര മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല.
ഒടുവില്‍ വിവാഹ വിവരം അറിഞ്ഞതോടെ നാഗേന്ദ്രയെ ആക്രമിക്കാന്‍ യുവതി പദ്ധതി ഇട്ടു. പല തവണ അക്രമിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡ് ആക്രമണത്തിന് ഒരുങ്ങിയത്. യുവതിയുടെ വീടിന് സമീപത്തുകൂടി നാഗേന്ദ്ര പോയപ്പോഴാണ് ആദ്യമായി നാഗേന്ദ്രക്ക് നേരെ യുവതി ആസിഡ് ആക്രമണത്തിന് ശ്രമിച്ചത്. അന്ന് നാഗേന്ദ്ര ഇടത് തോളില്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
പിന്നീട് യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നല്‍കിയില്ലെങ്കിലും രണ്ടാമത്തേതില്‍ പരാതിപ്പെടാന്‍ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
എന്നാലിപ്പോഴിതാ ലോക്ഡൗൺ സമയത്ത് ഇത്തരത്തിലുള്ള വാർത്തകൾ പതിവായിരിക്കുകയാണ്. ആക്രമണങ്ങൾ മാത്രമല്ല മക്കളെ ഉപേക്ഷിച്ച് കൊണ്ടുള്ള ഒളിച്ചോട്ടവും പീഡനവും അങ്ങനെയുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്.കഞ്ഞിക്കുഴിയിൽ നിന്നും പുറത്ത് വരുന്ന മറ്റൊരു വാർത്തയാണ് പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച യുവതിയെയും കാമുകനെയും പൊലീസ് ജുവൈനൈല്‍ ജസ്റ്റീസ് ആക്ടില്‍ കുടുക്കി ജയിലില്‍ അടച്ചു എന്ന റിപ്പോർട്ട്.
ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശിനി സന്ധ്യ (33), വെള്ളിയാമറ്റം പതിക്കല്‍ ഷൈന്‍(28) എന്നിവരാണ് അറസ്റ്റിലായത്. യുവതി തന്റെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് മുന്‍പരിചയമുള്ള കാമുകനോടൊപ്പം ജൂലൈ 31-നാണ് നാടുവിട്ടത്.
യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കണ്ണൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട്റ്റ് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിയിരിക്കുന്നത്. പ്രണയം തലയ്ക്ക് പിടിക്കുമ്ബോള്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെ പിഞ്ച് കുഞ്ഞുങ്ങളെ വരെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന വീട്ടമ്മമാരെ കുടുക്കുന്നതാണ് ജുവനൈല്‍ ജസ്റ്റീസ് ആക്‌ട്. ഈ കേസ് ചുമത്തിയാല്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസി പിടികൂടി കോടതിയില്‍ ഹാജരാക്കും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല അമ്മയുടെ ചൂടും ചൂരും ഏറ്റ് വളരേണ്ട പിഞ്ച് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതാണ് ഇവര്‍ ജയിലഴിക്കുള്ളിലാകാനുള്ള പ്രധാന കാരണം. അടുത്തിടെ നിരവധിപേര്‍ ഇങ്ങനെ പൊലീസ് കേസില്‍ കുടുങ്ങി അഴുക്കുള്ളിലായിരുന്നു.
https://www.facebook.com/Malayalivartha