പത്ത് വർഷത്തെ പ്രണയത്തിനിടയിൽ എല്ലാം തട്ടിയെടുത്തു... സ്നേഹിച്ച് ചതിച്ചപ്പോൾ സഹിക്കാനായില്ല! ഗര്‍ഭിണിയായപ്പോള്‍ ആരുമറിയാതെ ഗര്‍ഭഛിദ്രം നടത്താൻ കൂട്ടുനിന്നത് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്; മറ്റൊരു പെൺകുട്ടിയെ അവൻ വിവാഹം കഴിക്കുന്നത് ചിന്തിക്കാവുന്നതിനുമപ്പുറം; ഞാൻ പോകുകയാണ് ഉമ്മ.. കൊട്ടിയത്തെ യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...
വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. പള്ളിമുക്ക് സ്വദേശി ഹാരീസിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകള്‍ റംസി (24) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ റംസിയെ കണ്ടത്. സംഭവത്തിന് പിന്നാലെ സീരിയല്‍ നടിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പ്രശസ്ത സീരിയല്‍താരം ലക്ഷ്മി പ്രമോദിനെതിരെയായിരുന്നു ആത്മഹത്യ ചെയ്ത റംസി (24)യുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്.
ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗര്‍ഭിണിയായപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി ഗര്‍ഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടു പോകുകയും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും അവര്‍ പറയുന്നു.
സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍ത്താവ് അസറിന്റെ സഹോദരനാണ് റംസിയെ വിവാഹം കഴിക്കാനിരുന്ന ഹാരിസ്. ലക്ഷ്മി സീരിയല്‍ ഷൂട്ടിങിന് പോകുമ്ബോള്‍ കുട്ടിയെ നോക്കാനാണെന്ന് പറഞ്ഞാണ് റംസിയെ ഒപ്പം കൂട്ടിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോയും ഫോട്ടോകളും റംസിയുടെ ഫോണില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ഷൂട്ടിങിന് പോയപ്പോഴാണ് മൂന്ന് മാസം ഗര്‍ഭിണിയായ റംസിയെ അബോര്‍ഷന്‍ നടത്താനായി ലക്ഷ്മി എറണാകുളത്തേക്ക് കൊണ്ടു പോയതെന്നാണ് സഹോദരി അന്‍സി മറുനാടനോട് പറഞ്ഞത്. ലക്ഷ്മിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ആരിഫയും അബ്ദുള്‍ഹക്കീമും ചേര്‍ന്നാണ് റംസിയെ എറണാകുളത്തേക്ക് കൊണ്ടു പോയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു സംഭവം. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാരിസിനോട് ഉടന്‍ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കഴിയില്ലെന്നും വര്‍ക്ക്ഷോപ്പ് ആരംഭിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ലക്ഷ്മിയുമായി സംസാരിച്ചതിന് ശേഷമാണ് അബോര്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതെന്ന് റംസി സഹോദരി അന്‍സിയോടു പറഞ്ഞിരുന്നു.
അന്‍സി ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല. റംസിയുമായി ഹാരിസ് ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നറിഞ്ഞപ്പോള്‍ അന്‍സി തന്റെ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. ഭര്‍ത്താവ് ഇക്കാര്യം ഹാരിസിനോട് ചോദിച്ചപ്പോള്‍ അന്ന് അറിയാതെ സംഭവിച്ച തെറ്റാണെന്നാണ് പറഞ്ഞിരുന്നത്. റംസി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ മറ്റുള്ളവരോട് ഇവര്‍ പറയാന്‍ തയ്യാറായത്. സഹോദരിയുടെ മരണത്തില്‍ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് അന്‍സി ആരോപിക്കുന്നത്. അതിനാല്‍ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവിശ്യപ്പെടുന്നു.
ഷൂട്ടിങ്ങിനൈന്നും പറഞ്ഞ് റംസീനയെ വിളിച്ചു കൊണ്ടു പോയി ഹാരിസിനൊപ്പം പറഞ്ഞയക്കുകയായിരുന്നു രീതിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിനാല്‍ വഞ്ചനാകുറ്റത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും ലക്ഷ്മിക്കെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പരസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്‌ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയല്‍ നടിമാരില്‍ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ഇപ്പോള്‍ ലക്ഷ്മി. അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു.
എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് മോഡല്‍ കൂടിയായ അസര്‍ മുഹമ്മദും ലക്ഷ്മിയും വിവാഹിതരായത്. അസറിന്റെ സഹോദരമാണ് ഹാരിസ്. പ്ലസ്ടു കഴിഞ്ഞ് കമ്ബ്യൂട്ടര്‍ പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം. റംസിയെ എനിക്ക് വിവാഹം കഴിപ്പിച്ച തരണം, ഞാന്‍ അവളെ പൊന്നു പോലെ നോക്കിക്കോളാം ബാപ്പാ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒടുവില്‍ എന്റെ മകളെ എല്ലാ വിധത്തിലും ചൂഷണം ചെയ്തിട്ട് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു അവന്‍.
എന്റെ മകളെ കൊന്നവനെ വെറുതെ വിടരുത്, ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാവരുത്. വിവാഹ നിശ്ചയത്തിന് ശേഷം വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ്് ആത്മഹത്യയെന്നും ബാപ്പ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയല്‍താരം ലക്ഷ്മിപ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിസാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുമ്ബോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്.
ഇതിനിടയില്‍ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പിന്നീട് ഹാരിസ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ റംസി ഹാരിസുമായി കൂടുതല്‍ അടുത്തു. ഇതിനിടയില്‍ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടന്‍ നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ ഹാരിസിന്റെ വീട്ടുകാരോട് പറഞ്ഞു.
ഹാരിസ് ഒരു കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്, അത് പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അനുജത്തിയുടെ വിവാഹം ഉടന്‍ നടത്തേണ്ടതായിട്ടുള്ളതിനാല്‍ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളെല്ലാം ചേര്‍ന്ന് വളയിടീല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ സ്ത്രീധനമായി നല്ലൊരു തുകയും നല്‍കി. വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിസ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി റസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങളും പണവും വീണ്ടും ഇയാള്‍ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുന്‍പ് കൊല്ലം പള്ളിമുക്കില്‍ പോസ്റ്റ്‌ഓഫീസ് ജങ്ഷന് സമീപം കാര്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. റംസീന ഇത് ആരംഭിക്കാനായി പലരില്‍ നിന്നും പണം കടം വാങ്ങി നല്‍കുകയും ലോണ്‍ എടുത്ത് നല്‍കുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാള്‍ റംസീനയുടെ കുടുംബത്തില്‍ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാള്‍ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസീനയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസീന ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതി ആത്മഹത്യ ചെയ്ത വാര്‍ത്ത സോഷ്യല്‍മീഡിയ ഏറെ രോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha