കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്ക്കെത്തിയ ഏഴുവയസ്സുകാരിയെ രക്ഷിക്കാനായില്ല! അവസാനമായി കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് എഴുതിയത് മറ്റൊന്ന്... സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് ഉയരുന്ന ആരോപണങ്ങൾ താങ്ങാനായില്ല... കൊല്ലത്ത് 35 വയസുകാരനായ യുവ ഡോക്ടറുടെ ആത്മഹത്യയിൽ അമ്പരന്ന് നാട്ടുകാർ...
കൊല്ലത്തെ സ്വകാര്യ ആശുപത്രി ഉടമ യുവ ഡോക്ടറെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുമുണ്ട്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പ്രതിഷേധവുമായി എത്തി. കൂടാതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ഇത് ചര്‍ച്ച ചെയ്തിരുന്നതിനാല്‍ അനൂപ് മാനസികമായി തളര്‍ന്നിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും.
സംഭവം ഇനങ്ങനെയായിരുന്നു. കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്ക്കെത്തിയ ഏഴുവയസ്സുകാരി കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എഴുകോണ്‍ മാറനാട് കുറ്റിയില്‍വീട്ടില്‍ സി.എസ്.സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ്.ലക്ഷ്മിയാണ് മരിച്ചത്.
അതേസമയം കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർ വ്യ്കതമായത് ഇനങ്ങനെയായിരുന്നു. കാലിലെ വളവ് മാറ്റുന്നതിന് കടപ്പാക്കടയിലുള്ള ഒരു ആശുപത്രിയില്‍ ചൊവ്വാഴ്ച ആദ്യക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് കുട്ടി മരിച്ചു. അസ്ഥിസംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആവർത്തിച്ചു.
എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ത്തന്നെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. സ്വകാര്യ ആശുപത്രിയില്‍വെച്ച് ഈസ്റ്റ് സി.ഐ. എ.നിസാര്‍, എസ്.ഐ. സി.പി.ഗീവര്‍ഗീസ്, ജൂനിയര്‍ എസ്.ഐ. അഭിലാഷ്, കൊല്ലം തഹസില്‍ദാര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകായും ചെയ്തു.
ഇതിന് പിന്നാലെ ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ ആണ് കൊല്ലത്തെ യുവ ഡോക്ടർ അനൂപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപ്. ഇന്നലെ ചിലര്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുമായി ചര്‍ച്ചനടത്തി. ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു.
പൊലീസ് ഇടപെട്ട് വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. ഇന്നലെ പതിനൊന്ന് മണിക്ക് കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ ആത്മഹത്യ.
https://www.facebook.com/Malayalivartha