താനൊരു പ്രത്യേക ജനുസെന്ന് പിണറായി; വലിയ തള്ള് വേണ്ട മയത്തില്‍ തള്ളിയാല്‍ മതിയെന്ന് പ്രതിപക്ഷം; സ്വയം പറയുന്നതിലും നല്ലത് പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല; നിയമസഭ നിറയെ മാസ് ഡയലോഗുകള്‍
എനിക്ക് തള്ളാല്‍ ഒരു തെണ്ടിയുടെയും സഹായം വേണ്ട.. ഞാന്‍ തന്നെ തള്ളും.. എന്ന സി.ഐ.ഡി മൂസ എന്ന ദിലീപ് ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപത്രത്തിന്റെ ഡയലോഗാണ്. ഇതാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗം പരിശോധിച്ചാല്‍ മനസിലാകുക. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി തന്റെ ഇമേജ് പി.ആര്‍ എജന്‍സികള്‍ വഴിയുണ്ടാക്കിയതല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പി.ആര്‍ വിജയന്‍ എന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം.
സ്വര്‍ണക്കടത്ത് കേസില്‍ താനാണ് പ്രധാന പ്രതിയെന്നും അധോലോക നായകമെന്നുമെല്ലാം പ്രതിപക്ഷം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ കണ്‍ട്രോള്‍ പോയി. പിന്നെ മറുപടിയുടെ തള്ളി കയറ്റമായിരുന്നു. പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.
പി ടി തോമസിന് പിണറായി വിജയനെ ശരിക്ക് മനസ്സിലായിട്ടില്ല. തന്നെ കുറേനാള്‍ പ്രതിയാക്കാന്‍ നടന്നതല്ലേ. എന്നിട്ടെന്തായി? കേസ് കോടതി വലിച്ചെറിഞ്ഞു. ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ ഉള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആര്‍ ഏജന്‍സികള്‍ അല്ല. കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. ഇപ്പൊ നട്ടെല്ല് ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. ക്ലിഫ് ഹൗസിലെ വലിയ റൂമില്‍ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്‌ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടുമില്ല. ഞങ്ങള്‍ക്ക് ഞെളിഞ്ഞ് ഇരിക്കാന്‍ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരല്‍ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്'', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഇതിന് പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് വാസ്തവം. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത് വലിയ തള്ളായിപ്പോയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വി.എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയെ നേരിട്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.ടി. തോമസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കേന്ദ്രഏജന്‍സികളുടെ പട തന്നെ വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിയെന്നും, ശിവശങ്കറിന്റെ ചെയ്തികളില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണെന്നുമാണ് പി ടി തോമസ് സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ആരോപിച്ചത്. ''ലാവലിന്‍ കാലത്ത് തുടങ്ങിയതാണ് എം ശിവശങ്കരന്‍ ഐഎഎസ്സുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം. സ്വപ്‌നയുമായി ശിവശങ്കരന്‍ വിദേശയാത്രകള്‍ക്ക് പോയപ്പോള്‍ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് പോലും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വപ്‌ന ജയിലിലായപ്പോള്‍, പോലീസ് അസോസിയേഷന്‍ നേതാവിനെ വിട്ട് വിരട്ടുകയാണ് ചെയ്തത്.
ഒരു ടിഷ്യു പേപ്പര്‍ കാണിച്ചാലും ഒപ്പിട്ട് കൊടുക്കുന്ന മരമണ്ടന്‍ ആണോ മുഖ്യമന്ത്രി എന്ന് പി ടി തോമസ് ചോദിക്കുന്നു. മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് ആരാണ്? മുഖ്യമന്ത്രിയെയോ കുടുംബങ്ങളേയോ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ടോ? താങ്കളുടെ വീട്ടിലെ ഒരു കല്യാണ തലേന്ന് സ്വപ്‌ന സുന്ദരി വന്നിരുന്നോ? കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ട് നില്‍ക്കുന്ന നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണോ? പുത്രവാല്‍സല്യത്താല്‍ അന്ധനായി തീര്‍ന്ന ധൃതരാഷ്ട്രരെ പോലെ പുത്രീ വാല്‍സല്യത്താല്‍ കേരളത്തെ നശിപ്പിക്കരുത്. അധോലോകനായകനാകാതിരിക്കാന്‍ താങ്കളെ ഞാന്‍ ആശംസിക്കുന്നു'', എന്ന് പി ടി തോമസ് അടിയന്തര പ്രമേയത്തിനിടെ ആരോപിച്ചു.
https://www.facebook.com/Malayalivartha