ബിഗ്‌ബോസ് ഹൗസിൽ വീണ്ടും കയ്യാങ്കളി; പരിഹാസ വാക്കുകളുമായി ഫിറോസ്ഖാൻ, ജീവിത കഥ വെളിപ്പെടുത്തി സായി വിഷ്ണു
ബിഗ്‌ബോസ് ഹൗസിൽ കയ്യാങ്കളി തുടർകഥയാണ്. ഇന്നലത്തെ എപ്പിസോഡിന്റെ പ്രമോ വീഡിയോ കണ്ടതുമുതൽ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. സായി വിഷ്ണു, ഫിറോസ് ഖാൻ തമ്മിലുള്ള തർക്കം രാവിലെ തന്നെ ആരംഭിച്ചതായിരുന്നു. സായി വിഷ്ണുവിന്റെ മോർണിങ്ങ് ടാസ്ക്കിന്റെ തുടർച്ചയായിട്ടാണ് തർക്കം നടന്നത്. സായിയെ തകർക്കുമെന്ന് ഫിറോസ് ടാസ്ക്കിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ സായ്ക്കെതിരെയുള്ള കരുനീക്കങ്ങൾ ഫിറോസ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തു .
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംസാരം ആരംഭിച്ചത്. പ്രണയത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഫിറോസ് സംസാരം ആരംഭിക്കുന്നത്. എല്ലാ പ്രണയവും ശെരി അല്ല എന്നായിരുന്നു ഫിറോസിന്റെ വാദം. വിവാഹിതയായ സ്ത്രീയോടുള്ള സ്‍നേഹത്തെ കുറിച്ചായിരുന്നു ഫിറോസ് ഖാൻ പറഞ്ഞത്. അത് പ്രണയമല്ലെന്നാണ് സായി പറഞ്ഞത്. തുടർന്ന് ഫിറോസ് ഖാന്റെ സംസാരം മാറുന്നു എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയും മറ്റു ചിലരും അവിടെ നിന്ന് പോകുകയായിരുന്നു. സായി ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
തടർന്നായിരുന്നു ഇവർ തമ്മിലുള്ള സംസാരം ആരംഭിച്ചത്. സായി വിഷ്‍ണു വെറുതെ ദാരിദ്ര്യം പറയുകയാണെന്ന് ഫിറോസ്ഖാൻ പറഞ്ഞു. ഇതിനുശേഷം സായിയുടെ വീടിനെ കുറിച്ച് ബിഗ് ബോസ് ഷോയിൽ പറഞ്ഞ കാര്യങ്ങളെ പറ്റി ഫിറോസ് ചോദിക്കുകയും ചെയ്തു .വില കൂടിയ വസ്‍ത്രം ധരിക്കുന്ന, ശരീരം നന്നാക്കാൻ ഒരുപാട് മുട്ട കഴിക്കുന്ന സായി വിഷ്‍ണുവിന് എന്തുകൊണ്ട് 35 രൂപയ്‍ക്ക് സ്വന്തം വീടിന് ഒരു കുറ്റി വാങ്ങിച്ചിട്ടുകൂടേ എന്നായിരുന്നു ഫിറോസ് ഖാന്റെ ചോദ്യം.
തുടർന്ന് സായി ഇതിനു കൃത്യമായ മറുപടി നൽകുകയായിരുന്നു. ഞാൻ കടന്നു പോയ വഴികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു സായി പറഞ്ഞത്. വീട് വയ്‍ക്കാനോ അല്ലെങ്കില്‍ ടിവി വാങ്ങിക്കാനോ പറ്റില്ലെന്നല്ല താൻ പറഞ്ഞതെന്നും. ചെറുപ്പം തൊട്ട് ജോലി ചെയ്യാത്ത ഒരു ദിവസമിലായിരുന്നു പഠന കാലത്ത് തന്നെ അമ്മയുടെ ഓപ്പറേഷന് താൻ പണം കണ്ടെത്തിയിരുന്നു. മൂന്നര ലക്ഷം രൂപ വരെ ആവശ്യമായി വന്നു. സഹോദരിയുടെ പഠനത്തിനും പണം കണ്ടെത്തണം. ഞങ്ങള്‍ ഷെഡിലാണ് കഴിഞ്ഞത്. വീട് നിര്‍മിച്ചില്ല എന്നല്ല പറഞ്ഞത്. അടച്ചുറപ്പുള്ള വീടില്ല എന്നാണ് പറഞ്ഞത്. അതിനാണ് ഗ്യാസ് സിലിണ്ടറൊക്കെ വെച്ചതെന്നും സായ് പറഞ്ഞു.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരുന്ന സമയത്തായിരുന്നു തന്നെ ബിഗ്‌ബോസിലേയ്ക്ക് വിളിക്കുന്നത്.അപ്പോൾ തനിയ്ക്ക് 80 കിലോ ഉണ്ടായിരുന്നു.അതിനാല്‍ പപ്‍സ് ഒക്കെയായിരുന്നു കഴിച്ചത്. ചായ ഒരുപാട് കുടിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്‍ത് കുറച്ച ശരീരമാണ് നിങ്ങൾ കാണുന്നത്.
ബിഗ് ബോസിലേക്ക് വിളിച്ചതുമുതല്‍ തനിക്ക് ഒപ്പം വേറൊരാളുമുണ്ട്. ജിമ്മിന് ഒക്കെ പോകുന്ന ആളാണ് താനെന്നും. ബിഗ് ബോസില്‍ വന്നാല്‍ കഷ്‍ടപ്പാടുകള്‍ മാറുമെന്ന് അയാള്‍ പറഞ്ഞിരുന്നു. എനിക്ക് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ആവശ്യമായ ഭക്ഷണം വാങ്ങിച്ച് തരുന്നതും അയാളായിരുന്നു. ബിഗ് ബോസില്‍ നിന്ന് കിട്ടുന്ന പൈസ അയാള്‍ക്കു കൂടി അയച്ചുകൊടുക്കുന്നുണ്ട്.
തന്റെ കാര്യങ്ങള്‍ വ്യക്തമാക്കിയ സായ് വിഷ്‍ണുവിനെ തുടര്‍ന്നും ഫിറോസ് ഖാൻ പരിഹസിച്ചിരിക്കുകയായിരുന്നു. സംഭവം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്‍തു. ഹൗസിലുള്ള മറ്റുള്ളവർ ചേർന്നായിരുന്നു ഇവരെ പിടിച്ച് മാറ്റിയത്.
https://www.facebook.com/Malayalivartha