ഒരു മാസം മുന്‍പാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തത്... കരമനയില്‍ തട്ടുകടയും മറ്റും നടത്തിരുന്ന വൈശാഖിന് പെണ്‍വാണിഭ സംഘത്തെ കുറിച്ച് അറിവുണ്ടായിരുന്നു... കഴിഞ്ഞ ദിവസം രാത്രി എത്തിയ ആ യുവതികൾ... കൊലപാതകത്തിന് തൊട്ടു മുൻപ് സംഭവിച്ചത്... ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തി അതിക്രൂരമായ കൊലപാതകം! കരമനയിലെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്...
കരമനയിലെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍വാണിഭ സംഘമെന്നു പൊലീസ്. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവരോട് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു.
വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടില്‍ വീട്ടില്‍ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
കരമനയിലെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ രണ്ടുമുറികള്‍ വാടയ്ക്ക് എടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ഒരു മാസം മുന്‍പാണ് ഇവര്‍ അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തത്. കരമനയില്‍ തട്ടുകടയും മറ്റും നടത്തിരുന്ന വൈശാഖിന് പെണ്‍വാണിഭ സംഘത്തെ കുറിച്ച് അറിവുണ്ടായിരുന്നു.
പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതിനാലാണ് കൊലപാതകമെന്ന പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സംഭവ സമയം കരമനയിലെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ 2 യുവതികളും 4 പുരുഷന്മാരും ഉണ്ടായിരുന്നു.
യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തേറ്റിരുന്നു. 70 ഓളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി അപ്പാര്‍ട്മെന്റില്‍ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു.
നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്‍പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.
പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയാണ് വൈശാഖിനെ കുത്തിയതെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha