ഈസ്റ്റർ ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു... തിരിച്ച് പോകും മുൻപ് കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻപോയപ്പോൾ അറിഞ്ഞിരുന്നില്ല ആ യാത്ര കുടുംബത്തിന് താങ്ങാവുന്നതിനുപ്പുറമുള്ള വേദനയാകുമെന്ന്.... 13 വർഷങ്ങൾക്ക് മുൻപ് ജ്യേഷ്ഠന്‍ മരിച്ച അതേ സ്ഥലത്ത് വെച്ച് ഡെന്നീസും കുഴഞ്ഞു വീണു മരിച്ചു; കണ്ണീരോടെ ഉറ്റവർ
ജ്യേഷ്ഠന്‍ അപകടത്തില്‍ മരിച്ച സ്ഥലത്തുവെച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അനുജന്‍ കുഴഞ്ഞു വീണു മരിച്ചു. കോടഞ്ചേരി കുറൂര് ജോസ്-വത്സ ദമ്ബതികളുടെ മകന്‍ ഡെന്നീസ് (24) ആണ് മരിച്ചത്.
ജ്യേഷ്ഠന്‍ മരിച്ചു 13 വര്‍ഷം കഴിഞ്ഞപ്പോഴാണ് അതേ സ്ഥലത്തു വെച്ച് ഡെന്നീസ് കുഴഞ്ഞു വീണു മരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഡെന്നീസ്. പുഴ നീന്തി കയറിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡെന്നീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേസ്ഥലത്ത് വെച്ച് ഡെന്നീസിന്റെ സഹോദരന്‍ ആല്‍ബിന്‍ പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചു. ആ സ്ഥലത്ത് വെച്ചു തന്നെയാണ് സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.
കോയമ്ബത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്റര്‍ പ്രമാണിച്ചാണ് നാട്ടിലെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അലീനയാണ് ഡെന്നീസിന്‍റെ സഹോദരി.
https://www.facebook.com/Malayalivartha