കാത്തിരുന്നു കിട്ടിയ കൺമണിയെ കണ്ടു അമ്പരന്നുപോയി! ശരീരത്തിന്റെ അരക്കെട്ടില്‍ പിന്നിലായി മൂന്നാമത്തെ കാല്‍; മൂന്നു കാലുകളും ആണ്‍കുഞ്ഞിന്‍റെ ജനനേന്ദ്രിയവുമായി ജനിച്ചത് പെൺകുഞ്ഞ്.... അത്യാധുനിക ചികിത്സാ രീതിയിലൂടെ അതി സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർ സംഘം
അത്യപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിന് പുനര്‍ജന്മം. ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയിലാണ് ന്യൂറോ ഡോക്ടര്‍മാരുടെ സംഘം അതി സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ആണ്‍ കുഞ്ഞിന്‍റെ ജനനേന്ദ്രിയവും മൂന്നു കാലുകളുമായി പിറന്ന പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശരീരത്തിന്റെ അരക്കെട്ടില്‍ പിന്നിലായാണ് മൂന്നാമത്തെ കാല്‍ വൈകല്യങ്ങളോടെ പെണ്‍കുഞ്ഞ് ജനിച്ചത്.
അത്യാധുനിക ചികിത്സാ രീതിയിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ജന്മ വൈകല്യം ഒരു പരിധി വരെ പരിഹരിക്കാനും ജീവന്‍ രക്ഷിക്കാനും സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടിയുടെ ജീവന്‍ രക്ഷിച്ചതില്‍ മാതാപിതാക്കള്‍ സന്തോഷം പങ്കുവെക്കുകയും ചെയ്തു. പശ്ചിമ ഗോദാവരി ജില്ലയിലെ ചിന്താലപുടി മണ്ഡലത്തിലെ ഷെട്ടിവരിപാലം ഗ്രാമത്തിലെ മോഹന്‍ റാവുവിന്റെ ഭാര്യ വെങ്കിടേശ്വരമ്മ മാര്‍ച്ച് 4 ന് നസിവേഡു ഏരിയ ആശുപത്രിയില്‍ നടത്തിയ രണ്ടാമത്തെ പ്രസവത്തിലാണ് വൈകല്യങ്ങളുള്ള ഈ പെണ്‍കുട്ടി ജനിച്ചത്.
അതി സങ്കീര്‍ണമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ഡോക്ടര്‍മാരെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇത് കണ്ടെത്തിയ ഡോക്ടര്‍മാര്‍ വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്നാണ് കുട്ടിയെ. ഗുണ്ടൂരിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ പെണ്‍കുഞ്ഞിനെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ ജി ജി എച്ച് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി. പരിശോധനയില്‍ അരക്കെട്ടിന് പിന്‍വശത്തായാണ് മൂന്നാമത്തെ കാല്‍ വളര്‍ന്നിരിക്കുന്നതെന്നും, അതിന്‍റെ തുടക്കം ഞരമ്ബുകളുമായി പിണഞ്ഞു കിടക്കുകയാണെന്നും കണ്ടെത്തി.
കാല്‍ നീക്കം ചെയ്യുന്നത് അതീവ സങ്കീര്‍ണമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. എന്നാല്‍ കൂടിയാലോചനകള്‍ക്കു ശേഷം കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രൊഫസര്‍ ഡി ശേശാദ്രി ശേഖറിന്റെ നേതൃത്വത്തിലുള്ള ന്യൂറോ ഡോക്ടര്‍മാരുടെ സംഘം, അസിസ്റ്റ് പ്രൊഫസര്‍ ഡോ. ഹനുമ ശ്രീനിവാസ്, പിജി ഡോക്ടര്‍മാരായ ധീരജ്, സത്യ വിജയ് എന്നിവര്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശരീരത്തിന് പിന്നില്‍ നിന്നുള്ള വൈകല്യങ്ങള്‍ അവര്‍ പരിഹരിച്ചു, മൂന്നാമത്തെ കാലും അതിലേക്കുള്ള സിരകളും നീക്കം ചെയ്തു.
കുഞ്ഞിന്‍റെ ശരീരത്തിലെ പുരുഷ ജനനേന്ദ്രിയവും നീക്കം ചെയ്തു. ഇതിനായി ന്യൂറോ ഡോക്ടര്‍മാര്‍ മെഡിക്കല്‍ സാങ്കേതികവിദ്യയുടെ ആധുനിക രീതികള്‍ തിരഞ്ഞെടുക്കുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
ഇത്തരം വൈകല്യങ്ങളെ മെഡിക്കല്‍ ഭാഷയില്‍ "ലംബര്‍ മിലോ അഥവാ ട്രിപ്പിഡസ് വൈകല്യം" എന്നാണ് വിളിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha