തടസമായ കല്ല് എടുത്തുമാറ്റി കര്‍ഷകന്‍; എടുത്ത് മാറ്റിയത് രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി അടയാളപ്പെടുത്തിയ കല്ല്
തന്റെ ട്രാക്ടറിന് തടസമായി നിന്ന കല്ല് എടുത്ത് മാറ്റിയ കർഷകൻ അറിഞ്ഞില്ല. തന്റെ രാജ്യവും ഫ്രാന്‍സും തമ്മിലുള്ള അതിർത്തി കല്ലാണ് താൻ എടുത്ത് മാറ്റിയത് എന്ന്. ട്രാക്റ്റര്‍ ഓടിക്കവെ തടസമായിനില്‍ക്കുന്ന ഒരു വലിയ കല്ല്. ഉടന്‍ തന്നെ ആ കല്ല് അവിടെ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു.
ആ കല്ലിന്റെ സ്ഥാനം മാറിയിരിക്കുന്നത് അടുത്തിടെ ആ പ്രദേശത്തുകൂടി നടക്കുകയായിരുന്ന ഒരാളുട ശ്രദ്ധയില്‍പ്പെട്ടു. അത് വെറുമൊരു കല്ല് അല്ലെന്നും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടയാളപ്പെടുത്തിയ കല്ലാണെന്നും അറിയാമായിരുന്നു. ബെല്‍ജിയത്തിന് കൂടുതല്‍ ഭൂമി ലഭിക്കുന്ന വിധത്തില്‍ 7.5 അടി ദൂരത്തേക്കാണ് ആ കല്ല് ഇപ്പോള്‍ മാറിയിരിക്കുന്നത്.
"എനിക്ക് സന്തോഷമായി. എന്റെ പട്ടണം വലുതായല്ലോ" എന്നാണ് അവിടത്തെ മേയര്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. എന്നാല്‍, പുതിയ ഒരു അതിര്‍ത്തി തര്‍ക്കം ഉണ്ടാകുന്നത് തടയണമെന്ന് ഫ്രഞ്ച് ഗ്രാമത്തിലെ മേയര്‍ പറയുന്നു.
വാട്ടര്‍ലൂവിലെ നെപ്പോളിയന്റെ പരാജയത്തിന്ശേഷം 1820-ല്‍ ഉണ്ടാക്കിയ ഉടമ്ബടിയിലൂടെയാണ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ 390 മൈല്‍ നീളമുള്ള അതിര്‍ത്തി നിര്‍ണയിച്ചത്. 1819-ല്‍ ആദ്യമായി അതിര്‍ത്തി തീരുമാനിച്ച സമയത്താണ് അതിര്‍ത്തിയില്‍ ഈ കല്ലുകള്‍ വെച്ചത്.
ബെല്‍ജിയന്‍ അധികൃതര്‍ കര്‍ഷകനെ ബന്ധപ്പെട്ട് കല്ല് തിരികെ വെയ്ക്കാന്‍ ആവശ്യപ്പെടാൻ ആലോചിക്കുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം 1930-നു ശേഷം ഇതുവരെ ഉണ്ടായിട്ടില്ലെന്നും റിപോർട്ടുകൾ പറയുന്നു.
അധികൃതരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആ കർഷകന് നിയമ നടപടി നേരിടേണ്ടി വരും. "അദ്ദേഹം നല്ല ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ യാതൊരു പ്രശ്നവുമില്ല.
വളരെ രമ്യമായ ഈ പ്രശ്നം പരിഹരിക്കപ്പെടും", ഇരു വശത്തുമുള്ള രാജ്യങ്ങള്‍ പുഞ്ചിരിയോടെയാണ് ഈ സംഭവത്തോട് പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha