ഉറങ്ങിക്കിടന്ന അച്ഛനെ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു, അടുത്തു കിടന്ന അമ്മയെയും കൊന്ന് മൃതദേഹം ശുചിമുറിയില്‍ തള്ളി; അച്ഛനെയും അമ്മയെയും കാണാതിരുന്നതോടെ മൂത്തമകൻ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച്ച; 14കാരന്‍ പിടിയിലായതോടെ പുറത്ത് വരുന്നത്! അരുംകൊലയ്ക്ക് പിന്നിൽ ആ ഒരൊറ്റ കാരണം...
അച്ഛനും അമ്മയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍.
ബെംഗളൂരു പിനീയയില്‍ വ്യാഴാഴ്ചയാണ് ഹനുമന്തരായ്യ(41), ഭാര്യ ഹൊന്നമ്മ(34) എന്നിവരെ തലയ്ക്കടിയേറ്റ നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
ഇവരുടെ 14കാരനായ ഇളയ മകനാണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന അച്ഛനെ മൂര്‍ച്ചയേറിയ കല്ലുകൊണ്ട് തലക്കടിച്ചുകൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അടുത്ത് കിടന്നിരുന്ന അമ്മയേയും കൊലപ്പെടുത്തി.
തനിക്കും പതിനഞ്ച് വയസ്സുള്ള ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു അത് പൊള്ളിയതു പോലെ കാലില്‍ എടുത്ത് കാണിച്ചിരുന്നു. ഇതില്‍ അച്ഛന്‍ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു.
ഇതിന്റെ ദേഷ്യത്തിനാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി പറഞ്ഞു.
പീനിയക്ക് സമീപം കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷജീവനക്കാരനാണ് ഹനുമന്തരായ്യ.
ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്. 14, 15 വയസുള്ള രണ്ട് ആണ്‍മക്കളും വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമാണ് ദമ്ബതികള്‍ക്കുള്ളത്.
ഓഫിസിന് സമീപത്തെ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഓഫിസില്‍ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസസ്ഥലത്തെത്തുക.
എന്നാല്‍ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാന്‍ എത്താത്തതിനെ തുടര്‍ന്ന് മൂത്ത മകന്‍ ഇവരെ അന്വേഷിക്കുകയും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ഓഫിസിലെ ശുചിമുറിയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha