'ഇവിടെയൊരു ജനപ്രതിനിധിയുണ്ട്, അദ്ദേഹവുമായി തോറ്റ ഒരാളുമുണ്ട്. അവര്‍ രണ്ടുപേരും എവിടെ? സ്മാര്‍ട്ട് സിറ്റി ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് കവരത്തിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇതെല്ലാം ചെയ്തിരിക്കുന്നത്. ഇതിനേക്കാള്‍ നല്ലത് നാടുവിട്ട് എവിടെയെങ്കിലും പോവുന്നതാണ്. അഡ്രമിനിസ്‌ട്രേറ്റര്‍ അദ്ദേഹത്തിന് വേണ്ടത് ചെയ്യട്ടേ…' വൈറലായി വീഡിയോ
ലക്ഷദ്വീപെന്ന സമാധാന ദ്വീപിനെ വലിയ ആശങ്കയിലേക്ക് നീക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇത്തരം നടപടിയുടെ നേര്‍സാക്ഷ്യമായി അവിടെ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ നിര്‍മിച്ച കൂടാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ തകര്‍ത്തുതരിപ്പണമാക്കിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അവിടത്തെ നാട്ടുകാരാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുകയാണ്.
വിഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്; സ്മാര്‍ട്ട് സിറ്റി ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് കവരത്തിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇതെല്ലാം ചെയ്തിരിക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് പുലരുംവരെ ഇതെല്ലാം ഞങ്ങളുടെ ബോട്ട് ഷെഡുകളെല്ലാം തകര്‍ത്തുകളഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ലക്ഷദ്വീപില്‍ സമാധാനത്തോടെ ജീവിക്കാനാവില്ല. ഇതിനേക്കാള്‍ നല്ലത് നാടുവിട്ട് എവിടെയെങ്കിലും പോവുന്നതാണ്. അഡ്രമിനിസ്‌ട്രേറ്റര്‍ അദ്ദേഹത്തിന് വേണ്ടത് ചെയ്യട്ടേ…
'ഇവിടെയൊരു ജനപ്രതിനിധിയുണ്ട്, അദ്ദേഹവുമായി തോറ്റ ഒരാളുമുണ്ട്. അവര്‍ രണ്ടുപേരും എവിടെ?'
ഇതേതുടര്‍ന്ന് തകര്‍ത്തുനശിപ്പിച്ച ബോട്ട് ഷെഡുകളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുകയാണ്. നാളെ ഈ കാഴ്ച നിങ്ങള്‍ ഓരോരുത്തരുടെ ദ്വീപിലും സംഭവിക്കുമെന്നും ഇതുപോലെ വന്ന് തകര്‍ത്തുകളയുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കുകയുണ്ടായി. റമദാന്‍ മാസത്തിലാണ് സംഭവമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. റമദാന്‍ രാവില്‍ രാത്രി പത്തുമണിയോടെ വന്നാണ് എല്ലാം തകര്‍ത്തതെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം ലക്ഷദ്വീപില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തില്‍ നിന്നടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. #Savelakshadweep എന്ന പ്രതിഷേധ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റാണ്.
https://www.facebook.com/Malayalivartha