കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് (heavy rain alert). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ് (red alert). തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രി ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളിയെങ്കിലും, തോരാതെ മഴ പെയ്തതാണ് വെള്ളക്കെട്ടിനും പ്രതിസന്ധിക്കും കാരണമെന്നാണ് നഗരസഭയുടെ നിലപാട്. മഴയെ പഴിക്കുന്ന മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടത്തിയതെന്നാണ് ആക്ഷേപം.
മഴക്കാല പൂര്‍വ ശുചീകരണത്തിനൊപ്പം ആറുകളിലേയും ഓടകളിലേയും കൈയേറ്റമാണ് നഗരവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിനു പ്രധാന കാരണം. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഏഴു മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങുമെന്നാണ് നഗരവാസികൾ പറയുന്നത്.നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കുഴിയും നിർമാണ സാമഗ്രികളുമായി കിടക്കുന്ന സ്മാർട്ട് സിറ്റി റോഡിലൂടെയുള്ള മഴയാത്ര വലിയ ദുരിതത്തിനാണ് വഴിയൊരുക്കുന്നത്. മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി. ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകാനാണ് സാധ്യത.ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, കുറഞ്ഞത് മെയ് 23 വരെ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ സുപ്രധാന സ്ത്രോതസ്സായ തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്,
കാറ്റിനെതിരെ ജാഗ്രത പാലിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു.കുറഞ്ഞ സമയത്തിനുള്ളിലെ തീവ്രമായ മഴ വെള്ളപ്പൊക്കത്തിനും നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും കാരണമാകുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയെ റെഡ് അലർട്ട് സൂചിപ്പിക്കുന്നു. ഓറഞ്ച് അലർട്ട് എന്നാൽ അതിശക്തമായ മഴ (6 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ) എന്നാണ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് എന്നാൽ 6 മുതൽ 11 സെൻ്റീമീറ്റർ വരെ പെയ്യുന്ന കനത്ത മഴയാണ്.വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിരുവനന്തപുരം നഗരത്തിൽ ഓട വൃത്തിയാക്കൽ ആരംഭിച്ചു. തിരുവനന്തപുരത്ത് ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും കടകളും വെള്ളത്തിനടിയിലായി. അട്ടക്കുളങ്ങര, മുക്കോലക്കൽ, ചാല ഭാഗങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു
https://www.facebook.com/Malayalivartha