ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..

അസർബൈജാനോട് ചേർന്ന അതിർത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ. അധിക്ഷേപവും അസഭ്യവും നിറഞ്ഞ സ്വരത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ റബ്ബിമാർ കടുത്ത വിമർശനം ഉന്നയിക്കുന്നത്.ജൂതർക്കും ഇസ്രയേലിനുമെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരിലാണ് ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. അധിക്ഷേപ സ്വരത്തിലാണ് റബ്ബിമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിൻഗാമിയായി പരാമർശിക്കപ്പെടുന്ന ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.
മൂന്ന് വർഷമായി ഇറാൻ പ്രസിഡന്റായിരുന്ന റെയ്സി അടുത്ത വർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം. പശ്ചിമേഷ്യൻ സംഘർഷം തുടരുകയും ഇസ്രയേലും ഇറാനും തമ്മിലുള്ള രാഷ്ട്രീയ വൈരം മൂർച്ഛിക്കുകയും ചെയ്തതിനിടയിലാണ് അപകടം. മുൻ ചീഫ് ജസ്റ്റിസായിരുന്ന റെയ്സി ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഈയുടെ വിശ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് നിലവിൽ ഇബ്രാഹിം റെയ്സി കരുതപ്പെട്ടിരുന്നത്.ജൂത മത ഗ്രന്ഥത്തിലെ പ്രതിനായകനായ ഹമാനോടാണ് ഇബ്രാഹിം റെയ്സിയെ ഇസ്രയേയിലുള്ളവർ ഉപമിക്കുന്നത്.റെയ്‌സിയുടെ മരണത്തിൽ ദൈവത്തോട് നന്ദി പറയുന്നതായും റബ്ബിമാർ ഫേസ്‌ബുക്കിൽ എഴുതിയിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിലെ തീവ്ര ദേശീയ വാദികൾക്ക് അവർ ഏറ്റവും വെറുക്കുന്ന നേതാവായി റെയ്‌സി മാറാൻ കാരണം.
പുഴ മുതൽ കടൽ വരെ ഫലസ്തീനെന്ന സ്വതന്ത്ര രാജ്യം ഇതളായിരുന്നു ഇബ്രാഹിം റെയ്സിയും ഇറാനും മുന്നോട്ട് വച്ച നിലപാട്.ഇന്നലെ വൈകിട്ടാണ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാനിലെ വടക്കു-കിഴക്കൻ മേഖലയിൽ തകർന്നു വീണത്. കിഴക്കൻ അസർബൈജാനിനോട് ചേർന്ന അതിർത്തി മേഖലയിലായിരുന്നു അപകടം. ഹുസൈൻ അമിറബ്ദുല്ലയും അപകടത്തിൽ മരിച്ചു. തിരച്ചിലിൽ തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെഡ് ക്രസന്റ് അറിയിച്ചു.
ഇറാൻ-അസർബൈജാൻ അതിർത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് റെയ്സിയും അമിറബ്ദുല്ലയും ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകൾ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തിപശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടയിലാണ് ആ ദുരന്തമുണ്ടായത്.ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പിന്നാലെ ഇന്ന്, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അസർബൈജാനിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ ദുർഘടമായതിനെ തുടർന്ന് തുർക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയ ഇറാൻ 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് ഹെലികോപ്റ്റർ ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം.ലോകം രണ്ട് യുദ്ധങ്ങളുടെയും (റഷ്യ/യുക്രൈൻ, ഇസ്രയേൽ/ഗസ്സ) പുതിയ സഖ്യങ്ങളുടെയും നടുവിൽ നിൽക്കുമ്പോഴാണ് റെയ്സിയുടെ വിടവാങ്ങൽ.
https://www.facebook.com/Malayalivartha

























