ഓർമ്മയുണ്ടോ കേരളം ഏറ്റെടുത്ത ആ പ്രണയദമ്പതികളെ?.. കിടക്കയിലായപ്പോൾ സ്നേഹിച്ചപെണ്ണ് തേച്ചിട്ട് പോയത് നന്നായി അതുകൊണ്ടാണല്ലോ 'തങ്കം'പോലത്തെ ഷഹാനയെ കിട്ടിയത്! ഇടയ്ക്ക് വിഷമം സഹിക്കാതെ വരുമ്പോൾ ബാപ്പയെ വിളിക്കും; എല്ലാം ഉപേക്ഷിച്ച് വരാനാണ് വീട്ടുകാർ പറയുന്നത്! പക്ഷെ പ്രണവിനെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന ഉറച്ച തീരുമാനവുമായി ഷഹാന
പ്രണയത്തിന് മറ്റൊരു മുഖം കൂടിയുണ്ട് എന്ന തെളിയിച്ച വ്യത്യസ്തരായ രണ്ട് മനുഷ്യരാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവും, അദ്ദേഹത്തിൻ്റെ ഭാര്യ ഷഹാനയും. പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ട്. ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിൻ്റെ പിന്നീടുള്ള ജീവിതത്തിലേയ്ക്ക് കയറി ചെല്ലുവാൻ ഷഹാനയ്ക്ക് ഒട്ടും ആശങ്ക ഇല്ലായിരുന്നു. ജാതിയ്ക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജീവിക്കുകയാണ് ഇരുവരും. മുൻപോട്ടുള്ള ഇരുവരുടെയും ജീവിതം എങ്ങനെയാകുമെന്ന് ചോദിച്ചവർക്ക് മുൻപിൽ പരസ്പരം സ്നേഹിച്ച് ജീവിക്കുകയാണ് ഷഹാനയും പ്രണവും. കഴിഞ്ഞ ദിവസം ഷഹാന ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ വേദിയിൽ വെച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലതരം നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടെന്നും, വീട്ടുകാർക്ക് പോലും ഇതിൻ്റെ പേരിൽ പലതരം ഭീഷണികൾ നേരിടേണ്ടി വന്നിരുന്നെന്നും ഇപ്പോൾ കേസുകളൊന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണെന്നാണ് ഷഹാന പറഞ്ഞത്. വീട്ടിലേയ്ക്ക് ഇടയ്‌ക്ക് വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് അവർ പറയുന്നതെന്നും തനിയ്ക്ക് വിഷമം വരുമ്പോൾ ബാപ്പായെ വിളിക്കാറുണ്ടെന്നും, ഇടയ്ക്ക് വീട്ടിലൊന്ന് പോകണമെന്ന് ആഗ്രഹം ഉള്ളതായും കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ലെന്നും ഷഹാന കൂട്ടിച്ചേർക്കുകയാണ്.
എട്ടു വർഷങ്ങൾക്ക് മുൻപാണ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ചാണ് ബൈക്ക് തെന്നിവീണ് പ്രണവിൻ്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. സുഹൃത്തിന്റെ പിന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു പ്രണവ്, പെട്ടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ബൈക്ക് മതിലിൽ ഇടിക്കുകയും അവിടെ നിന്നും തെറിച്ച് അടുത്തുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച് വീഴുകയും ചെയ്ത പ്രണവ് ഇപ്പോൾ വർഷങ്ങളായി വീൽചെയറിലാണ്. വീൽ ചെയറിലായ പ്രണവിന് പിന്നീട് നഷ്ടങ്ങളുടെ കാലമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയ്ക്ക് ഈ അവസ്ഥയിലായ പ്രണവിനെ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഈ വേദനകളിലും മനസ് തളരാതിരുന്ന പ്രണവ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇഷ്ടമുള്ളയിടങ്ങളിലെല്ലാം പോയി. ഒരിക്കൽ നാട്ടിലെ ഉത്സവപ്പറമ്പിൽ ചെണ്ടമേളത്തിന് നടുവിൽ തന്റെ വീൽ ചെയറിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രണവിനെതേടി നിരവധിപ്പേരും എത്തി. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഷഹാന എന്ന പെൺകുട്ടിയും, എന്നാൽ ഷഹാനയ്ക്ക് പ്രണവിനോടുണ്ടായിരുന്നത് അനുകമ്പയായിരുന്നില്ല, മറിച്ച് യഥാർത്ഥ പ്രണയമായിരുന്നു. തന്റെ ഇഷ്ടം പ്രണവിനെ അറിയിച്ചതോടെ ഈ ബന്ധം ഒരിക്കലും ശരിയാവില്ല എന്ന് പറഞ്ഞ് പ്രണവ് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായി. എന്നാൽ ഇതിലൊന്നും തളരാതിരുന്ന ഷഹാന, പ്രണവ് ഈ ബന്ധത്തിന് സമ്മതിക്കുന്നത് വരെ തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
പ്രണവിൻ്റെ സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും ഷഹാനയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. അങ്ങനെ പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്താലാണ് ഷഹാന മാർച്ച് മൂന്നിന് തൃശൂരിലേയ്ക്ക് വണ്ടി കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിൻ്റെ സഹോദരൻ്റെ വീട്ടിലേയ്ക്കാണ് അവൾ എത്തിയത്. അന്ന് അവിടെ വെച്ചാണ് ഷഹാന ആദ്യമായി പ്രണവിനെ കാണുന്നത്. നേരിട്ട് കണ്ടപ്പോഴും വിവാഹത്തിൽ നിന്ന് പിന്മാറാൻ പ്രണവ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഷഹാന അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് പ്രണവ് ഷഹാനയെ ഹിന്ദു ആചാര പ്രകാരം താലി ചാർത്തി തൻ്റെ സ്വന്തമാക്കുന്നത്. വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയ ഷഹാനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സമാധാനപരമായ ജീവിതം നയിക്കുകയായാണ്.
https://www.facebook.com/Malayalivartha