എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ! ആ അപകടത്തിന് ശേഷം എഴുന്നേറ്റ് നടക്കില്ല എന്ന് പലരും വിധി എഴുതി... വർഷങ്ങൾക്കിപ്പുറം ഫീനിക്സ് പക്ഷിയെപോലെ പറന്നുയർന്നു ഹനാൻ
കോളജ് യൂണിഫേമിൽ ഒരു പെൺകുട്ടി മീൻ വിൽക്കുന്ന വാർത്ത ഒരു പത്രത്തിന്റെ ഉൾപേജിൽ വന്നതിന് പിന്നാലെയാണ് ഹനാനെ കേരളം അറിയാൻ തുടങ്ങിയത്. എല്ലാവരും നെഞ്ചിലേറ്റിയ പെൺകുട്ടി ഒരേസമയം തന്നെ സൈബർ ബുള്ളിങ് ഇരയാകുകയും ചെയ്തു. ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകാൻ ഹനാന്റെ പ്രവർത്തനം അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം കേരളത്തിലെ മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായിരുന്നു. ഇതിനൊക്കെ പിന്നാലെയായിരുന്നു 2018 ല്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ ഹനാന്‍ ഏറെനാള്‍ ചികിത്സയിൽ കഴിഞ്ഞത്.
എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആ പ്രതസിന്ധികൾ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി. ഹനാന്റെ ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. വെറും രണ്ടുമാസം കൊണ്ടാണ് ഇപ്പോഴത്തെ ശരീരപ്രകൃതത്തില്‍ മാറ്റം വരുത്തിയത്. ‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ എന്നോട് പറഞ്ഞിട്ടില്ലെന്നും ഹനാൻ പറയുന്നു. ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്.
https://www.facebook.com/Malayalivartha