മദ്യക്കുപ്പി, പ്രകൃതിവിരുദ്ധബന്ധം, പ്രതി ബംഗ്ലാദേശില്‍... ജിഷാ വധക്കേസ് അപ്രതീക്ഷിത ക്ലൈമാക്‌സിലേക്ക്; സൂചന നല്‍കിയത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
ജിഷ വധക്കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടന്നെന്നു സൂചന ലഭിച്ചു. അതേസമയം, ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുമായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജിഷ വധക്കേസില്‍ മുന്‍ അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകള്‍ ഇതുവരെയുള്ള അഭ്യൂഹങ്ങളെയെല്ലാം അട്ടിമറിക്കുന്നതാണെന്നാണ് മംഗളത്തിന്റെ വെളിപ്പെടുത്തല്‍.
മംഗളം നല്‍കിയ വാര്‍ത്ത ഇതാണ്
പലതും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരപ്പിക്കുന്നതാണെന്നു അന്വേഷണസംഘത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ മംഗളത്തോടു പറഞ്ഞത്.
ജിഷയുടെ വീട്ടില്‍നിന്നു മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. ജിഷയുടെ ആന്തരാവയവങ്ങളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. വീട്ടില്‍ നാലിടത്തുനിന്നു ലഭിച്ച വിരലടയാളം, മുടിയിഴകള്‍, ഉമിനീര്‍ എന്നിവ ഡി.എന്‍.എ. പരിശോധനാഫലവുമായി ഒത്തുപോകുന്നതാണ്.
കൊലപാതകം നടന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ജിഷ മുമ്പു പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയായിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ജിഷയുടെ വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം കൃത്യം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു. ജിഷയ്ക്കുണ്ടായിരുന്ന ഭീഷണി കണക്കിലെടുത്തു മാതാവ് പെന്‍ക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും അത് ഒരിക്കല്‍പോലും ഉപയോഗിച്ചിരുന്നില്ല.
കൊലപാതകക്കേസില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാല്‍ പോലീസില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പുതിയസംഘം അന്വേഷിക്കുന്നു.
അന്വേഷണത്തില്‍ ലഭിച്ച ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തു പറയാനുള്ള ധൈര്യം ആഭ്യന്തരവകുപ്പിനുണ്ടായിരുന്നില്ല. മുന്‍ അന്വേഷണസംഘത്തെ സ്വാധീനിക്കാന്‍ ബാഹ്യയിടപെടലുണ്ടായോ എന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കും. കേസില്‍ ആരോപണവിധേയനായ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനെയും ചോദ്യംചെയ്യും. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയസംഘം ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി സംഭവത്തിന്റെ ത്രിമാനാവിഷ്‌കാരം നടത്താനും ആലോചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha