ബോംബും വാതകച്ചോർച്ചയും കണ്ടെത്താൻ ഇനി സ്പൈ ബേർഡ്
സാങ്കേതിക രംഗത്തു പുതുതായി ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കോതമംഗലം സ്വദേശി ബിനു കെ.ജോസ്. മൾട്ടി ഫങ്ഷണൽ ഫ്ളൈയിങ് സ്പൈ റോബോർട്ട് എന്ന പേരിൽ ഒരു സ്പൈ ബേർഡ് നെ രംഗത്തിറക്കിയിരിക്കുകയാണ് ഈ മിടുക്കൻ. പെരുമ്പാവൂർ കെ.എം.പി. കോളേജിൽ നിന്ന് ബി.ടെക് പഠിച്ചിറങ്ങിയ ശേഷമാണു ഈ കണ്ടുപിടുത്തം നടത്തിയത്.
ഈ ‘സ്പൈ ബേർഡ്’ ഉപയോഗിച്ച് ടാങ്കർലോറി അപകടമുണ്ടായാൽ വാതകച്ചോർച്ച എവിടെയാണെന്നും എത്ര വ്യാപ്തിയുണ്ടെന്നും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ഒരേ സമയം പറക്കാനും ഓടാനും കഴിയും എന്നത് സ്പൈ ബേർഡിന് മാറ്റു കൂട്ടുന്നു. ഈ റോബോർട്ടിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് ബിനു വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ബോംബിന്റെ സാന്നിധ്യം കണ്ടെത്തി നിർവീര്യമാക്കുന്നതിനും ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്താനുമൊക്കെ സ്പൈ ബേർഡ് നു കഴിയും. രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ ഇതിനെ ഉപയോഗിക്കാൻ കഴിയും. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ അവശ്യ വസ്തുക്കൾ (അര കിലോ തൂക്കം വരെ) ഞൊടിയിടയിൽ എത്തിക്കാനും സ്പൈ ബേർഡിന് കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്. രണ്ട് കിലോമീറ്റർ പരിധിയിൽ ഈ റോബോർട്ടിന്റെ സേവനം ലഭ്യമാക്കാനാകും. 50,000 രൂപയാണ് സ്പൈ ബേർഡിന്റെ നിർമാണച്ചെലവ്. സൈന്യത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും സ്പൈ ബേർഡിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ബിനു കെ. ജോസ് അവകാശപ്പെടുന്നു. എന്തായാലും ഈ കണ്ടുപിടുത്തം പുതിയൊരു മുന്നേറ്റത്തിന് വഴി തെളിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha