സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ
സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 1200 ഓളം കുടുംബങ്ങളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇതില്‍ പകുതിയിലധികവും നവദമ്ബതികളാണ്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 188 പേരാണ്. അതേസമയം, നിലവില്‍ തൊണ്ണൂറ്റിമൂന്നോളം കുട്ടികള്‍ മാത്രമേ അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളില്‍ ഒള്ളു.
കേരളത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ 17 അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളാണുള്ളത്. ബാലനീതി നിയമപ്രകാരം ഇവിടെനിന്ന് മാത്രമേ കുട്ടികളെ ദത്തെടുക്കാന്‍ അനുവാദമുള്ളൂ. ഇത്തരം കേന്ദ്രങ്ങളില്‍ നിലവില്‍ തൊണ്ണൂറ്റിമൂന്നോളം കുട്ടികള്‍ മാത്രമേമേയുള്ളൂ. ഇതില്‍ 28 കുട്ടികളാണ് ദത്തെടുക്കല്‍ യോഗ്യത പൂര്‍ത്തിയാക്കിയിട്ടുള്ളത്. നവദമ്ബതികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് കുട്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 188 പേരാണ്. 18 വയസ്സുവരെയുള്ള കുട്ടികളെ ദത്തെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും രണ്ട് വയസ്സില്‍ത്താഴെ പ്രായമുള്ള കുട്ടികളോടാണ് ഏവര്‍ക്കും പ്രിയം. കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ റിസര്‍വ്വ് ചെയ്യാം. ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണ് നല്‍കുന്നതെങ്കിലും കേരളത്തില്‍ ദത്തെടുക്കാന്‍ എത്തുന്ന കുടുംബങ്ങളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha