കേരളത്തെ നിരാശയിലാക്കികൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ പൂനെയിലേയ്ക്ക് ; തീരുമാനം കാവേരി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മല്‍സരങ്ങള്‍ പൂനെയില്‍ വെച്ച് നടത്തും. കാവേരി പ്രശ്‌നത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ ജനവികാരം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം പുറത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണിയുടെ നിലപാട് തീരുമാനത്തില്‍ നിര്‍ണ്ണായകമായി.
കാവേരി പ്രക്ഷോഭങ്ങൾക്കിടയിൽ ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വിവിധ സംഘടനകളില്‍പ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയടക്കം അഞ്ഞൂറോളം പേരെ അറസ്റ്റു ചെയ്തിരുന്നു. മല്‍സരത്തിനിടെ ഗ്രൗണ്ടിലേക്ക് ചെരിപ്പെറിഞ്ഞ നാല് 'നാം മക്കള്‍' കക്ഷി പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയിൽ നിന്നും വേദി മാറ്റാന്‍ തീരുമാനിച്ചപ്പോൾ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രതീക്ഷയേറിയിരുന്നു. എന്നാല്‍ ഹോം മല്‍സരങ്ങള്‍ പൂനെയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha