Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കര്‍ഷകര്‍, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു

05 APRIL 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

അപ്പര്‍ കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്‍ക്ക് യന്ത്രങ്ങളുടെ ദൗര്‍ലഭ്യത തിരിച്ചടിയായി. ഏപ്രില്‍ ആദ്യവാരം മുതലാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് , മാര്‍ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്ടനാട്ടില്‍ നിന്നു കൊയ്ത്തു കഴിഞ്ഞ് യന്ത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തുന്ന മൂവായിരത്തോളം യന്ത്രങ്ങളാണ് വര്‍ഷങ്ങളായി കുട്ടനാട്ടിലെ കൊയ്ത്തിന് ഉപയോഗിച്ചിരുന്നത്.

ഇത്തവണ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആയിരത്തില്‍ താഴെ യന്ത്രങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ എത്തിയിട്ടുള്ളൂ. ഇതിനോടൊപ്പം എത്തിയ തൊഴിലാളികളില്‍ കുറെപേര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ഇവര്‍ക്ക് മടങ്ങിവരാന്‍ സാധിക്കാതായതോടെ കുറെ യന്ത്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ വെറുതേകിടക്കുകയാണ്.

നിലവില്‍ പെരിങ്ങരയില്‍ പതിനാറും കടപ്രയില്‍ നാലും യന്ത്രങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 60 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് മുഴുവനും സമയത്ത് കൊയ്‌തെടുക്കാന്‍ സാധിക്കൂ.അടുത്ത ആഴ്ചയോടെ അപ്പര്‍ കുട്ടനാട്ടില്‍ നിരപ്പെ കൊയ്ത്തു തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ പലയിടത്തും നെല്ല് വീണുപോയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

24 പാടശേഖരങ്ങള്‍ ഉള്ള പെരിങ്ങരയില്‍ 8 എണ്ണത്തില്‍ മാത്രമേ കൊയ്ത്ത് കഴിഞ്ഞിട്ടുള്ളൂ. കടപ്രയിലെ ഏഴില്‍ ഒരു പാടശേഖരത്തില്‍ മാത്രമാണ് കൊയ്ത്ത് നടക്കുന്നത്. നിരണത്തും 8 പാടശേഖരങ്ങളുണ്ട്. ഇവിടെയും ഒരിടത്തു മാത്രമാണ് കൊയ്ത്ത് നടന്നത്. മറ്റ് പാടങ്ങളില്‍ നാളെ കൊയ്ത്ത് തുടങ്ങേണ്ടിയുരുന്നതാണ്.

നഗരസഭയിലും കവിയൂരിലുമായി 760 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ഒന്നാം തീയതി കൊയ്ത്ത് തുടങ്ങേണ്ടതാണ്. യന്ത്രം കിട്ടാത്ത കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റൂരില്‍ 150 ഏക്കര്‍ അടുത്തയാഴ്ച കൊയ്യണം. ഇവിടെക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു.

ഇനി കൂടുതല്‍ യന്ത്രങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഈ മാസം പകുതി കഴിയുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതാണ് കാരണം. ഇവിടെയുള്ളവയില്‍ മിക്കതും മടങ്ങിപ്പോകാനുള്ള തിരക്കിലുമാണ്. വരും ദിവസങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുമെന്ന ആശങ്കയില്‍ പല പാടശേഖരസമിതികളും യന്ത്രം കിട്ടുന്ന മുറയ്ക്ക് കാലം തെറ്റിച്ച് കൊയ്യുന്നുമുണ്ട്.

ജ്യോതി വിത്തിന് 125 ദിവസവും ഉമയ്ക്ക് 135 ദിവസവും വിളവ് എത്തിയിട്ടും കൊയ്തില്ലെങ്കില്‍ നെല്ലില്‍ ഈര്‍പ്പം കൂടുതല്‍ വരികയും നെല്ല് എടുക്കുന്ന മില്ലുകള്‍ തൂക്കത്തില്‍ കിഴിവ് ഇടുകയും ചെയ്യും. 17% വരെയാണ് അനുവദനീയമായ ഈര്‍പ്പം. നെല്ല് പതിരു കളഞ്ഞ് ഉണക്കി കൊടുത്താല്‍ കിഴിവ് ഇടാറില്ല. കിലോയ്ക്ക് 26.95 രൂപ സപ്ലൈകോ നല്‍കുകയും ചെയ്യും. നേരത്തേ കൊയ്‌തെടുക്കുന്ന നെല്ലിന് 5% വരെ കിഴിവ് കര്‍ഷകര്‍ നല്‍കേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കാവുംഭാഗത്തെ ഡിപ്പോയില്‍ 28 യന്ത്രങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നവ. ഇവിടത്തെ പാടത്തിന് അനുയോജ്യമല്ലാത്ത യന്ത്രങ്ങള്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അഗ്രോയുടെ യന്ത്രങ്ങളോട് താല്‍പര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (4 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (5 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (5 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (6 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (6 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (6 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (7 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (7 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (8 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (8 hours ago)

Malayali Vartha Recommends