Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

കര്‍ഷകര്‍, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു

05 APRIL 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

അപ്പര്‍ കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്‍ക്ക് യന്ത്രങ്ങളുടെ ദൗര്‍ലഭ്യത തിരിച്ചടിയായി. ഏപ്രില്‍ ആദ്യവാരം മുതലാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് , മാര്‍ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്ടനാട്ടില്‍ നിന്നു കൊയ്ത്തു കഴിഞ്ഞ് യന്ത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തുന്ന മൂവായിരത്തോളം യന്ത്രങ്ങളാണ് വര്‍ഷങ്ങളായി കുട്ടനാട്ടിലെ കൊയ്ത്തിന് ഉപയോഗിച്ചിരുന്നത്.

ഇത്തവണ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആയിരത്തില്‍ താഴെ യന്ത്രങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ എത്തിയിട്ടുള്ളൂ. ഇതിനോടൊപ്പം എത്തിയ തൊഴിലാളികളില്‍ കുറെപേര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ഇവര്‍ക്ക് മടങ്ങിവരാന്‍ സാധിക്കാതായതോടെ കുറെ യന്ത്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ വെറുതേകിടക്കുകയാണ്.

നിലവില്‍ പെരിങ്ങരയില്‍ പതിനാറും കടപ്രയില്‍ നാലും യന്ത്രങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 60 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് മുഴുവനും സമയത്ത് കൊയ്‌തെടുക്കാന്‍ സാധിക്കൂ.അടുത്ത ആഴ്ചയോടെ അപ്പര്‍ കുട്ടനാട്ടില്‍ നിരപ്പെ കൊയ്ത്തു തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ പലയിടത്തും നെല്ല് വീണുപോയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

24 പാടശേഖരങ്ങള്‍ ഉള്ള പെരിങ്ങരയില്‍ 8 എണ്ണത്തില്‍ മാത്രമേ കൊയ്ത്ത് കഴിഞ്ഞിട്ടുള്ളൂ. കടപ്രയിലെ ഏഴില്‍ ഒരു പാടശേഖരത്തില്‍ മാത്രമാണ് കൊയ്ത്ത് നടക്കുന്നത്. നിരണത്തും 8 പാടശേഖരങ്ങളുണ്ട്. ഇവിടെയും ഒരിടത്തു മാത്രമാണ് കൊയ്ത്ത് നടന്നത്. മറ്റ് പാടങ്ങളില്‍ നാളെ കൊയ്ത്ത് തുടങ്ങേണ്ടിയുരുന്നതാണ്.

നഗരസഭയിലും കവിയൂരിലുമായി 760 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ഒന്നാം തീയതി കൊയ്ത്ത് തുടങ്ങേണ്ടതാണ്. യന്ത്രം കിട്ടാത്ത കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റൂരില്‍ 150 ഏക്കര്‍ അടുത്തയാഴ്ച കൊയ്യണം. ഇവിടെക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു.

ഇനി കൂടുതല്‍ യന്ത്രങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഈ മാസം പകുതി കഴിയുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതാണ് കാരണം. ഇവിടെയുള്ളവയില്‍ മിക്കതും മടങ്ങിപ്പോകാനുള്ള തിരക്കിലുമാണ്. വരും ദിവസങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുമെന്ന ആശങ്കയില്‍ പല പാടശേഖരസമിതികളും യന്ത്രം കിട്ടുന്ന മുറയ്ക്ക് കാലം തെറ്റിച്ച് കൊയ്യുന്നുമുണ്ട്.

ജ്യോതി വിത്തിന് 125 ദിവസവും ഉമയ്ക്ക് 135 ദിവസവും വിളവ് എത്തിയിട്ടും കൊയ്തില്ലെങ്കില്‍ നെല്ലില്‍ ഈര്‍പ്പം കൂടുതല്‍ വരികയും നെല്ല് എടുക്കുന്ന മില്ലുകള്‍ തൂക്കത്തില്‍ കിഴിവ് ഇടുകയും ചെയ്യും. 17% വരെയാണ് അനുവദനീയമായ ഈര്‍പ്പം. നെല്ല് പതിരു കളഞ്ഞ് ഉണക്കി കൊടുത്താല്‍ കിഴിവ് ഇടാറില്ല. കിലോയ്ക്ക് 26.95 രൂപ സപ്ലൈകോ നല്‍കുകയും ചെയ്യും. നേരത്തേ കൊയ്‌തെടുക്കുന്ന നെല്ലിന് 5% വരെ കിഴിവ് കര്‍ഷകര്‍ നല്‍കേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കാവുംഭാഗത്തെ ഡിപ്പോയില്‍ 28 യന്ത്രങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നവ. ഇവിടത്തെ പാടത്തിന് അനുയോജ്യമല്ലാത്ത യന്ത്രങ്ങള്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അഗ്രോയുടെ യന്ത്രങ്ങളോട് താല്‍പര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (2 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (3 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (4 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (5 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (5 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (6 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (6 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (6 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (6 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (8 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (8 hours ago)

Malayali Vartha Recommends