Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കര്‍ഷകര്‍, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു

05 APRIL 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

അപ്പര്‍ കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്‍ക്ക് യന്ത്രങ്ങളുടെ ദൗര്‍ലഭ്യത തിരിച്ചടിയായി. ഏപ്രില്‍ ആദ്യവാരം മുതലാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് , മാര്‍ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്ടനാട്ടില്‍ നിന്നു കൊയ്ത്തു കഴിഞ്ഞ് യന്ത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തുന്ന മൂവായിരത്തോളം യന്ത്രങ്ങളാണ് വര്‍ഷങ്ങളായി കുട്ടനാട്ടിലെ കൊയ്ത്തിന് ഉപയോഗിച്ചിരുന്നത്.

ഇത്തവണ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആയിരത്തില്‍ താഴെ യന്ത്രങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ എത്തിയിട്ടുള്ളൂ. ഇതിനോടൊപ്പം എത്തിയ തൊഴിലാളികളില്‍ കുറെപേര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ഇവര്‍ക്ക് മടങ്ങിവരാന്‍ സാധിക്കാതായതോടെ കുറെ യന്ത്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ വെറുതേകിടക്കുകയാണ്.

നിലവില്‍ പെരിങ്ങരയില്‍ പതിനാറും കടപ്രയില്‍ നാലും യന്ത്രങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 60 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് മുഴുവനും സമയത്ത് കൊയ്‌തെടുക്കാന്‍ സാധിക്കൂ.അടുത്ത ആഴ്ചയോടെ അപ്പര്‍ കുട്ടനാട്ടില്‍ നിരപ്പെ കൊയ്ത്തു തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ പലയിടത്തും നെല്ല് വീണുപോയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

24 പാടശേഖരങ്ങള്‍ ഉള്ള പെരിങ്ങരയില്‍ 8 എണ്ണത്തില്‍ മാത്രമേ കൊയ്ത്ത് കഴിഞ്ഞിട്ടുള്ളൂ. കടപ്രയിലെ ഏഴില്‍ ഒരു പാടശേഖരത്തില്‍ മാത്രമാണ് കൊയ്ത്ത് നടക്കുന്നത്. നിരണത്തും 8 പാടശേഖരങ്ങളുണ്ട്. ഇവിടെയും ഒരിടത്തു മാത്രമാണ് കൊയ്ത്ത് നടന്നത്. മറ്റ് പാടങ്ങളില്‍ നാളെ കൊയ്ത്ത് തുടങ്ങേണ്ടിയുരുന്നതാണ്.

നഗരസഭയിലും കവിയൂരിലുമായി 760 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ഒന്നാം തീയതി കൊയ്ത്ത് തുടങ്ങേണ്ടതാണ്. യന്ത്രം കിട്ടാത്ത കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റൂരില്‍ 150 ഏക്കര്‍ അടുത്തയാഴ്ച കൊയ്യണം. ഇവിടെക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു.

ഇനി കൂടുതല്‍ യന്ത്രങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഈ മാസം പകുതി കഴിയുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതാണ് കാരണം. ഇവിടെയുള്ളവയില്‍ മിക്കതും മടങ്ങിപ്പോകാനുള്ള തിരക്കിലുമാണ്. വരും ദിവസങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുമെന്ന ആശങ്കയില്‍ പല പാടശേഖരസമിതികളും യന്ത്രം കിട്ടുന്ന മുറയ്ക്ക് കാലം തെറ്റിച്ച് കൊയ്യുന്നുമുണ്ട്.

ജ്യോതി വിത്തിന് 125 ദിവസവും ഉമയ്ക്ക് 135 ദിവസവും വിളവ് എത്തിയിട്ടും കൊയ്തില്ലെങ്കില്‍ നെല്ലില്‍ ഈര്‍പ്പം കൂടുതല്‍ വരികയും നെല്ല് എടുക്കുന്ന മില്ലുകള്‍ തൂക്കത്തില്‍ കിഴിവ് ഇടുകയും ചെയ്യും. 17% വരെയാണ് അനുവദനീയമായ ഈര്‍പ്പം. നെല്ല് പതിരു കളഞ്ഞ് ഉണക്കി കൊടുത്താല്‍ കിഴിവ് ഇടാറില്ല. കിലോയ്ക്ക് 26.95 രൂപ സപ്ലൈകോ നല്‍കുകയും ചെയ്യും. നേരത്തേ കൊയ്‌തെടുക്കുന്ന നെല്ലിന് 5% വരെ കിഴിവ് കര്‍ഷകര്‍ നല്‍കേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കാവുംഭാഗത്തെ ഡിപ്പോയില്‍ 28 യന്ത്രങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നവ. ഇവിടത്തെ പാടത്തിന് അനുയോജ്യമല്ലാത്ത യന്ത്രങ്ങള്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അഗ്രോയുടെ യന്ത്രങ്ങളോട് താല്‍പര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി  (2 minutes ago)

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (39 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (49 minutes ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (1 hour ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (2 hours ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (2 hours ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (3 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (3 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

Malayali Vartha Recommends