Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

കര്‍ഷകര്‍, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു

05 APRIL 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

അപ്പര്‍ കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്‍ക്ക് യന്ത്രങ്ങളുടെ ദൗര്‍ലഭ്യത തിരിച്ചടിയായി. ഏപ്രില്‍ ആദ്യവാരം മുതലാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് , മാര്‍ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്ടനാട്ടില്‍ നിന്നു കൊയ്ത്തു കഴിഞ്ഞ് യന്ത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തുന്ന മൂവായിരത്തോളം യന്ത്രങ്ങളാണ് വര്‍ഷങ്ങളായി കുട്ടനാട്ടിലെ കൊയ്ത്തിന് ഉപയോഗിച്ചിരുന്നത്.

ഇത്തവണ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആയിരത്തില്‍ താഴെ യന്ത്രങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ എത്തിയിട്ടുള്ളൂ. ഇതിനോടൊപ്പം എത്തിയ തൊഴിലാളികളില്‍ കുറെപേര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ഇവര്‍ക്ക് മടങ്ങിവരാന്‍ സാധിക്കാതായതോടെ കുറെ യന്ത്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ വെറുതേകിടക്കുകയാണ്.

നിലവില്‍ പെരിങ്ങരയില്‍ പതിനാറും കടപ്രയില്‍ നാലും യന്ത്രങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 60 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് മുഴുവനും സമയത്ത് കൊയ്‌തെടുക്കാന്‍ സാധിക്കൂ.അടുത്ത ആഴ്ചയോടെ അപ്പര്‍ കുട്ടനാട്ടില്‍ നിരപ്പെ കൊയ്ത്തു തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ പലയിടത്തും നെല്ല് വീണുപോയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

24 പാടശേഖരങ്ങള്‍ ഉള്ള പെരിങ്ങരയില്‍ 8 എണ്ണത്തില്‍ മാത്രമേ കൊയ്ത്ത് കഴിഞ്ഞിട്ടുള്ളൂ. കടപ്രയിലെ ഏഴില്‍ ഒരു പാടശേഖരത്തില്‍ മാത്രമാണ് കൊയ്ത്ത് നടക്കുന്നത്. നിരണത്തും 8 പാടശേഖരങ്ങളുണ്ട്. ഇവിടെയും ഒരിടത്തു മാത്രമാണ് കൊയ്ത്ത് നടന്നത്. മറ്റ് പാടങ്ങളില്‍ നാളെ കൊയ്ത്ത് തുടങ്ങേണ്ടിയുരുന്നതാണ്.

നഗരസഭയിലും കവിയൂരിലുമായി 760 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ഒന്നാം തീയതി കൊയ്ത്ത് തുടങ്ങേണ്ടതാണ്. യന്ത്രം കിട്ടാത്ത കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റൂരില്‍ 150 ഏക്കര്‍ അടുത്തയാഴ്ച കൊയ്യണം. ഇവിടെക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു.

ഇനി കൂടുതല്‍ യന്ത്രങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഈ മാസം പകുതി കഴിയുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതാണ് കാരണം. ഇവിടെയുള്ളവയില്‍ മിക്കതും മടങ്ങിപ്പോകാനുള്ള തിരക്കിലുമാണ്. വരും ദിവസങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുമെന്ന ആശങ്കയില്‍ പല പാടശേഖരസമിതികളും യന്ത്രം കിട്ടുന്ന മുറയ്ക്ക് കാലം തെറ്റിച്ച് കൊയ്യുന്നുമുണ്ട്.

ജ്യോതി വിത്തിന് 125 ദിവസവും ഉമയ്ക്ക് 135 ദിവസവും വിളവ് എത്തിയിട്ടും കൊയ്തില്ലെങ്കില്‍ നെല്ലില്‍ ഈര്‍പ്പം കൂടുതല്‍ വരികയും നെല്ല് എടുക്കുന്ന മില്ലുകള്‍ തൂക്കത്തില്‍ കിഴിവ് ഇടുകയും ചെയ്യും. 17% വരെയാണ് അനുവദനീയമായ ഈര്‍പ്പം. നെല്ല് പതിരു കളഞ്ഞ് ഉണക്കി കൊടുത്താല്‍ കിഴിവ് ഇടാറില്ല. കിലോയ്ക്ക് 26.95 രൂപ സപ്ലൈകോ നല്‍കുകയും ചെയ്യും. നേരത്തേ കൊയ്‌തെടുക്കുന്ന നെല്ലിന് 5% വരെ കിഴിവ് കര്‍ഷകര്‍ നല്‍കേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കാവുംഭാഗത്തെ ഡിപ്പോയില്‍ 28 യന്ത്രങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നവ. ഇവിടത്തെ പാടത്തിന് അനുയോജ്യമല്ലാത്ത യന്ത്രങ്ങള്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അഗ്രോയുടെ യന്ത്രങ്ങളോട് താല്‍പര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (7 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (8 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (8 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (8 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (9 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (9 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (9 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (10 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (10 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends