Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ

21 JANUARY 2019 03:17 PM IST
മലയാളി വാര്‍ത്ത

പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തീരുമാനമെടുക്കും. പോലീസിന്റെയോ കായിക ക്ഷമതാ വകുപ്പിന്റെയോ നിയന്ത്രണത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം. പക്ഷെ ഈ നീക്കം അഴിമതിക്കാർക്ക് വിലസാനുള്ള അവസരമൊരുക്കുമെന്നു പി എസ സി ജീവനക്കാർ പറയുന്നു.

പോലീസിന്റെ നേതൃത്വത്തിലായിരുന്നു മുമ്പ് കോൺസ്റ്റബിൾമാർക്കുള്ള കായികക്ഷമതാ പരീക്ഷകൾ നടത്തിയിരുന്നത്. സുതാര്യത കുറവെന്ന ആരോപണമുയർന്നതിനെത്തുടർന്ന് പിന്നീട് പി.എസ്.സിയുടെ നേതൃത്വത്തിലാക്കുകയായിരുന്നു.

ഇപ്പൊൾ വീണ്ടും അവ പി എസ സി ക്കു പുറത്താക്കുന്നതിലുള്ള എതിർപ്പ് ചില അംഗങ്ങൾ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും നടപടികൾ മറ്റ് ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന പതിവ് പി.സി.ക്കില്ല. ഒ.എം.ആർ. പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവിൽ യൂണിഫോം സേനകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഇതിനുപുറമേ ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, നീന്തൽ, ഡ്രൈവിങ്പോലുള്ള പ്രായോഗികപരീക്ഷ തുടങ്ങിയവയും ചില തസ്തികകൾക്ക് നടത്താറുണ്ട്. ഇതെല്ലാം പൂർണമായും പി.എസ്.സിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും. മിക്കവാറും തസ്തികകൾക്ക് ആദ്യം ഒ.എം.ആർ. പരീക്ഷയാണ് പി.എസ്.സി. നടത്തുന്നത്. ഈ പരീക്ഷ ജയിക്കുന്നവർക്കെല്ലാം ശാരീരിക-കായിക ക്ഷമതയില്ലെന്നും നീന്തൽ അറിയില്ലെന്നും സേനകൾക്ക് ആക്ഷേപമുണ്ട്

ഇതിന് പരിഹാരമായാണ് പോലീസിന്റെയോ സ്പോർട്‌സ് കൗൺസിലിന്റെയോ നേതൃത്വത്തിൽ കായിക പരീക്ഷകളും ശാരീരിക അളവെടുപ്പും നടത്താനുള്ള നിർദേശമുണ്ടായത്. സേനാമേധാവികളും ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം..

എന്നാൽ സിവിൽ പോലീസ് ഉൾപ്പടെയുള്ള തസ്തികകളിന്മേൽ നിയമനം ഇപ്പോൾ നടക്കുന്നത് വളരെ കാര്യക്ഷമവും സുതാര്യവും ആയിട്ടാണെന്നാണ് ജീവനക്കാർ പറയുന്നത്. പുറത്തുള്ള ഏജെൻസ്‌സികളെ ഏൽപ്പിച്ചാൽ അത് പി എസ സിയുടെ വിശ്വാസ്യതക്ക് തന്നെ കളങ്കമാകും എന്നും ഇത് സംബന്ധിച്ച് ചെയർമാന്റെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 

അതെ സമയം ഇവ വിട്ടുകൊടുക്കുന്നതോടെ പി.എസ്.സിക്ക് വലിയൊരു സാമ്പത്തിക ചെലവ് ഒഴിവായിക്കിട്ടും. ശാരീരിക ക്ഷമത തെളിയിക്കുന്നവർക്കുമാത്രം ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തിറാങ്ക് പട്ടിക തയ്യാറാക്കുന്നതായി പി.എസ്.സിയുടെ ചുമതല പരിമിതപ്പെടും.

പോലീസ് സേനയിലേക്കുള്ള നിയമനം പി എസ് സിയിൽ നിന്ന് നീക്കാൻ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ നീക്കമുണ്ടായിരുന്നു. എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയും പോലീസ് കോൺസ്റ്റബിൾ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് വാർഷിക നിയമനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇടതു പക്ഷ സർക്കാർ വന്നപ്പോൾ വീണ്ടും പോലീസ് വകുപ്പ് നീക്കം പുനരാരംഭിച്ചു. മുൻപ് പി എസ സി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഉദ്യോഗാര്ഥി ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുന്നത് പോലീസ് വകുപ്പയിലൂറുന്നത് അഴിമതിയുണ്ടാക്കിയിരുന്നു. പിന്നീട് നടന്ന കായിക ക്ഷമതപരീക്ഷകളിലും പോലീസ് കൈ കടത്താൻ ശ്രമിച്ചെങ്കിലും പി എസ സി അനുവദിച്ചിരുന്നില്ല.

ഈ നീക്കത്തിന് മുന്നോടിയായി ഓൺലൈൻ പരീക്ഷകൾ എൻജിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ചു നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഇത് പോലെ കായിക ക്ഷമതാ പരീക്ഷകളും പുറത്തു നടത്തണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വാദം.
ഡ്രൈവിംഗ് (എച്ച്‌ഡി വി/എൽ ഡി വി) തസ്തികയുടെ എച്ച് -ടെസ്റ്റ് ഉൾപ്പടെയുള്ള പ്രായോഗിക ടെസ്റ്റുകളും പി എസ സി ക്കു പുറത്തു നടത്താനാണ് തീരുമാനം.

കമ്മിഷൻ യോഗത്തിൽ രണ്ട് അഭിപ്രായമുയർന്നതിനെത്തുടർന്നാണ് വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു . കെ.പി. സജിലാലിന്റെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് തയ്യാറാക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (4 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (4 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (4 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (4 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (5 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (6 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (6 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (6 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (8 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends