Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ

21 JANUARY 2019 03:17 PM IST
മലയാളി വാര്‍ത്ത

പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തീരുമാനമെടുക്കും. പോലീസിന്റെയോ കായിക ക്ഷമതാ വകുപ്പിന്റെയോ നിയന്ത്രണത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം. പക്ഷെ ഈ നീക്കം അഴിമതിക്കാർക്ക് വിലസാനുള്ള അവസരമൊരുക്കുമെന്നു പി എസ സി ജീവനക്കാർ പറയുന്നു.

പോലീസിന്റെ നേതൃത്വത്തിലായിരുന്നു മുമ്പ് കോൺസ്റ്റബിൾമാർക്കുള്ള കായികക്ഷമതാ പരീക്ഷകൾ നടത്തിയിരുന്നത്. സുതാര്യത കുറവെന്ന ആരോപണമുയർന്നതിനെത്തുടർന്ന് പിന്നീട് പി.എസ്.സിയുടെ നേതൃത്വത്തിലാക്കുകയായിരുന്നു.

ഇപ്പൊൾ വീണ്ടും അവ പി എസ സി ക്കു പുറത്താക്കുന്നതിലുള്ള എതിർപ്പ് ചില അംഗങ്ങൾ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും നടപടികൾ മറ്റ് ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന പതിവ് പി.സി.ക്കില്ല. ഒ.എം.ആർ. പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവിൽ യൂണിഫോം സേനകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഇതിനുപുറമേ ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, നീന്തൽ, ഡ്രൈവിങ്പോലുള്ള പ്രായോഗികപരീക്ഷ തുടങ്ങിയവയും ചില തസ്തികകൾക്ക് നടത്താറുണ്ട്. ഇതെല്ലാം പൂർണമായും പി.എസ്.സിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും. മിക്കവാറും തസ്തികകൾക്ക് ആദ്യം ഒ.എം.ആർ. പരീക്ഷയാണ് പി.എസ്.സി. നടത്തുന്നത്. ഈ പരീക്ഷ ജയിക്കുന്നവർക്കെല്ലാം ശാരീരിക-കായിക ക്ഷമതയില്ലെന്നും നീന്തൽ അറിയില്ലെന്നും സേനകൾക്ക് ആക്ഷേപമുണ്ട്

ഇതിന് പരിഹാരമായാണ് പോലീസിന്റെയോ സ്പോർട്‌സ് കൗൺസിലിന്റെയോ നേതൃത്വത്തിൽ കായിക പരീക്ഷകളും ശാരീരിക അളവെടുപ്പും നടത്താനുള്ള നിർദേശമുണ്ടായത്. സേനാമേധാവികളും ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം..

എന്നാൽ സിവിൽ പോലീസ് ഉൾപ്പടെയുള്ള തസ്തികകളിന്മേൽ നിയമനം ഇപ്പോൾ നടക്കുന്നത് വളരെ കാര്യക്ഷമവും സുതാര്യവും ആയിട്ടാണെന്നാണ് ജീവനക്കാർ പറയുന്നത്. പുറത്തുള്ള ഏജെൻസ്‌സികളെ ഏൽപ്പിച്ചാൽ അത് പി എസ സിയുടെ വിശ്വാസ്യതക്ക് തന്നെ കളങ്കമാകും എന്നും ഇത് സംബന്ധിച്ച് ചെയർമാന്റെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 

അതെ സമയം ഇവ വിട്ടുകൊടുക്കുന്നതോടെ പി.എസ്.സിക്ക് വലിയൊരു സാമ്പത്തിക ചെലവ് ഒഴിവായിക്കിട്ടും. ശാരീരിക ക്ഷമത തെളിയിക്കുന്നവർക്കുമാത്രം ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തിറാങ്ക് പട്ടിക തയ്യാറാക്കുന്നതായി പി.എസ്.സിയുടെ ചുമതല പരിമിതപ്പെടും.

പോലീസ് സേനയിലേക്കുള്ള നിയമനം പി എസ് സിയിൽ നിന്ന് നീക്കാൻ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ നീക്കമുണ്ടായിരുന്നു. എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയും പോലീസ് കോൺസ്റ്റബിൾ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് വാർഷിക നിയമനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇടതു പക്ഷ സർക്കാർ വന്നപ്പോൾ വീണ്ടും പോലീസ് വകുപ്പ് നീക്കം പുനരാരംഭിച്ചു. മുൻപ് പി എസ സി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഉദ്യോഗാര്ഥി ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുന്നത് പോലീസ് വകുപ്പയിലൂറുന്നത് അഴിമതിയുണ്ടാക്കിയിരുന്നു. പിന്നീട് നടന്ന കായിക ക്ഷമതപരീക്ഷകളിലും പോലീസ് കൈ കടത്താൻ ശ്രമിച്ചെങ്കിലും പി എസ സി അനുവദിച്ചിരുന്നില്ല.

ഈ നീക്കത്തിന് മുന്നോടിയായി ഓൺലൈൻ പരീക്ഷകൾ എൻജിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ചു നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഇത് പോലെ കായിക ക്ഷമതാ പരീക്ഷകളും പുറത്തു നടത്തണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വാദം.
ഡ്രൈവിംഗ് (എച്ച്‌ഡി വി/എൽ ഡി വി) തസ്തികയുടെ എച്ച് -ടെസ്റ്റ് ഉൾപ്പടെയുള്ള പ്രായോഗിക ടെസ്റ്റുകളും പി എസ സി ക്കു പുറത്തു നടത്താനാണ് തീരുമാനം.

കമ്മിഷൻ യോഗത്തിൽ രണ്ട് അഭിപ്രായമുയർന്നതിനെത്തുടർന്നാണ് വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു . കെ.പി. സജിലാലിന്റെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് തയ്യാറാക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends