Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ

21 JANUARY 2019 03:17 PM IST
മലയാളി വാര്‍ത്ത

പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തീരുമാനമെടുക്കും. പോലീസിന്റെയോ കായിക ക്ഷമതാ വകുപ്പിന്റെയോ നിയന്ത്രണത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം. പക്ഷെ ഈ നീക്കം അഴിമതിക്കാർക്ക് വിലസാനുള്ള അവസരമൊരുക്കുമെന്നു പി എസ സി ജീവനക്കാർ പറയുന്നു.

പോലീസിന്റെ നേതൃത്വത്തിലായിരുന്നു മുമ്പ് കോൺസ്റ്റബിൾമാർക്കുള്ള കായികക്ഷമതാ പരീക്ഷകൾ നടത്തിയിരുന്നത്. സുതാര്യത കുറവെന്ന ആരോപണമുയർന്നതിനെത്തുടർന്ന് പിന്നീട് പി.എസ്.സിയുടെ നേതൃത്വത്തിലാക്കുകയായിരുന്നു.

ഇപ്പൊൾ വീണ്ടും അവ പി എസ സി ക്കു പുറത്താക്കുന്നതിലുള്ള എതിർപ്പ് ചില അംഗങ്ങൾ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും നടപടികൾ മറ്റ് ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന പതിവ് പി.സി.ക്കില്ല. ഒ.എം.ആർ. പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവിൽ യൂണിഫോം സേനകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഇതിനുപുറമേ ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, നീന്തൽ, ഡ്രൈവിങ്പോലുള്ള പ്രായോഗികപരീക്ഷ തുടങ്ങിയവയും ചില തസ്തികകൾക്ക് നടത്താറുണ്ട്. ഇതെല്ലാം പൂർണമായും പി.എസ്.സിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും. മിക്കവാറും തസ്തികകൾക്ക് ആദ്യം ഒ.എം.ആർ. പരീക്ഷയാണ് പി.എസ്.സി. നടത്തുന്നത്. ഈ പരീക്ഷ ജയിക്കുന്നവർക്കെല്ലാം ശാരീരിക-കായിക ക്ഷമതയില്ലെന്നും നീന്തൽ അറിയില്ലെന്നും സേനകൾക്ക് ആക്ഷേപമുണ്ട്

ഇതിന് പരിഹാരമായാണ് പോലീസിന്റെയോ സ്പോർട്‌സ് കൗൺസിലിന്റെയോ നേതൃത്വത്തിൽ കായിക പരീക്ഷകളും ശാരീരിക അളവെടുപ്പും നടത്താനുള്ള നിർദേശമുണ്ടായത്. സേനാമേധാവികളും ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം..

എന്നാൽ സിവിൽ പോലീസ് ഉൾപ്പടെയുള്ള തസ്തികകളിന്മേൽ നിയമനം ഇപ്പോൾ നടക്കുന്നത് വളരെ കാര്യക്ഷമവും സുതാര്യവും ആയിട്ടാണെന്നാണ് ജീവനക്കാർ പറയുന്നത്. പുറത്തുള്ള ഏജെൻസ്‌സികളെ ഏൽപ്പിച്ചാൽ അത് പി എസ സിയുടെ വിശ്വാസ്യതക്ക് തന്നെ കളങ്കമാകും എന്നും ഇത് സംബന്ധിച്ച് ചെയർമാന്റെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 

അതെ സമയം ഇവ വിട്ടുകൊടുക്കുന്നതോടെ പി.എസ്.സിക്ക് വലിയൊരു സാമ്പത്തിക ചെലവ് ഒഴിവായിക്കിട്ടും. ശാരീരിക ക്ഷമത തെളിയിക്കുന്നവർക്കുമാത്രം ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തിറാങ്ക് പട്ടിക തയ്യാറാക്കുന്നതായി പി.എസ്.സിയുടെ ചുമതല പരിമിതപ്പെടും.

പോലീസ് സേനയിലേക്കുള്ള നിയമനം പി എസ് സിയിൽ നിന്ന് നീക്കാൻ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ നീക്കമുണ്ടായിരുന്നു. എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയും പോലീസ് കോൺസ്റ്റബിൾ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് വാർഷിക നിയമനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇടതു പക്ഷ സർക്കാർ വന്നപ്പോൾ വീണ്ടും പോലീസ് വകുപ്പ് നീക്കം പുനരാരംഭിച്ചു. മുൻപ് പി എസ സി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഉദ്യോഗാര്ഥി ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുന്നത് പോലീസ് വകുപ്പയിലൂറുന്നത് അഴിമതിയുണ്ടാക്കിയിരുന്നു. പിന്നീട് നടന്ന കായിക ക്ഷമതപരീക്ഷകളിലും പോലീസ് കൈ കടത്താൻ ശ്രമിച്ചെങ്കിലും പി എസ സി അനുവദിച്ചിരുന്നില്ല.

ഈ നീക്കത്തിന് മുന്നോടിയായി ഓൺലൈൻ പരീക്ഷകൾ എൻജിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ചു നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഇത് പോലെ കായിക ക്ഷമതാ പരീക്ഷകളും പുറത്തു നടത്തണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വാദം.
ഡ്രൈവിംഗ് (എച്ച്‌ഡി വി/എൽ ഡി വി) തസ്തികയുടെ എച്ച് -ടെസ്റ്റ് ഉൾപ്പടെയുള്ള പ്രായോഗിക ടെസ്റ്റുകളും പി എസ സി ക്കു പുറത്തു നടത്താനാണ് തീരുമാനം.

കമ്മിഷൻ യോഗത്തിൽ രണ്ട് അഭിപ്രായമുയർന്നതിനെത്തുടർന്നാണ് വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു . കെ.പി. സജിലാലിന്റെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് തയ്യാറാക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends