Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മകൻ ഭയപ്പെട്ടിരുന്നു: എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു; രമിത്തേട്ടൻ വന്നതോടെ ജീവിതം മാറി... കല്യാണ വിശേഷം പങ്കുവച്ച് നടി സബിത

30 NOVEMBER 2022 12:55 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ നടി സബിത നായർ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും വിവാഹിതയായത്. രമിത്താണ് വരൻ. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും വിവാഹിതരായ ചിത്രം സീരിയില്‍ നടിയായ സൗപര്‍ണ്ണിക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹക്കാര്യം സോഷ്യൽ മീഡിയയിൽ വൈറലായത്. ഹാപ്പി മാരീഡ് ലൈഫ് നാത്തുനെ ആന്‍ഡ് രമിത്തേട്ടാ എന്ന അടിക്കുറിപ്പൊടെയാണ് വധുവും വരനുമൊപ്പം സൗപര്‍ണ്ണികയും ഭര്‍ത്താവും നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നത്.

ആദ്യം വിവാഹം പല കാരണങ്ങളാല്‍ പരാജപ്പെട്ട സബിത പിന്നീട് തന്റെ ഏക മകനും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ജീവിച്ചത്. അമ്മയെ രണ്ടാം വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വന്തം മകന്‍ തന്നെയായിരുന്നു. ഇക്കാലമത്രയും തനിക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് മകനും ഒരു ജീവിതം നേടി കൊടുത്തിരിക്കു കയാണ്. മകനായാല്‍ ഇങ്ങനെ വേണമെന്നും നല്ല തീരുമാനമാണ് ഇതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് സബിത നായർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു താൻ ഒറ്റക്കായി പോകുമോയെന്നത്. അതിനിപ്പോൾ രമിത്തേട്ടൻ വന്നതോടെ പരിഹാരമായി എന്നാണ് സബിത നായർ പറയുന്നത്.

 

'ഒരുപാട് സന്തോഷത്തിലാണ്. വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനമാണ്.' രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതിരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്. ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു.

അവർ വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു.' ഒരുപാട് സന്തോഷം അവരുടെ സ്നേഹം ലഭിക്കുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. തുടർന്നും എനിക്കും എന്റെ കുടുംബത്തിനും ഇതേ സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം. ലോ കോളജിൽ രമിത്തേട്ടൻ എന്റെ സീനിയറായിരുന്നു.

ആളിനെ അങ്ങനെ പരിചയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ.' ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. മദ്യപിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടം ആയിരുന്നില്ല. എന്റെ അച്ഛനും സഹോദരനും മദ്യപിക്കുന്ന ആളുകൾ അല്ല.

 

അപ്പോൾ മദ്യപിക്കാത്ത എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന ഒരാളെ കിട്ടിയതിലും ഒരുപാട് സന്തോഷം. വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ പാഷനാണ്.' എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരാൾ എന്റെ മോൻ തന്നെയാണ് രഹൻ. എന്റെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നത് മകനാണ്. ജീവിതത്തിലെ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിലും എന്റെ മോന്റെ ഒരു പിന്തുണയുണ്ട്. ഇപ്പോൾ നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുകയാണ്. കലാപരമായ കഴിവുകൾ മോനും ഉണ്ട്. എന്റെ മോന് ഞാൻ ഒറ്റക്കായി പോകുമോ എന്ന പേടിയുണ്ടായിരുന്നു.

 

സത്യത്തിൽ എന്റെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങായി നിൽക്കുന്നത്' സബിത പറഞ്ഞു. രണ്ടാം വിവാഹമായതിനാല്‍ തന്നെ അധികമാരെയും അറിയിക്കാതെയാണ് അടുത്ത ബന്ധു ക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. അമ്മയെ വധു വേഷത്തില്‍ കണ്ടപ്പോള്‍ മകന് വളരെ സന്തോഷവുമായെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ മനസിലാകും. വളരെ ഹാപ്പിയായിട്ടാണ് താരത്തിന്റെ മകന്‍ ചിത്രത്തിലുടനീളം ഉള്ളത്. ഈ അമ്മയ്ക്കും മകനും പുതിയ അച്ചനും നല്ലതു വരട്ടെയെന്നും ചിലര്‍ വിവാഹ ചിത്രത്തിൽ കമന്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (42 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (58 minutes ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (1 hour ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (2 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (2 hours ago)

ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കലയെ ആസ്വദിച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കൊച്ചി ബിനാലെയിൽ  (2 hours ago)

ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്  (2 hours ago)

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്  (2 hours ago)

അസമിലെ 500 വർഷം പഴക്കമുള്ള 'ഭാവന' കലാരൂപം കൊച്ചി ബിനാലെയിൽ അരങ്ങേറി  (2 hours ago)

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്: വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

ചെറുകഥയുടെ ഉള്ളറകള്‍- ത്രിദിന സാഹിത്യ സംഗമവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (2 hours ago)

ഒരു ചിത്രവും, ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും; ബോക്സ്ഓഫീസ് തകർക്കാൻ ഷാജി കൈലാസിന്റെ 'വരവ്'!!  (2 hours ago)

സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...  (2 hours ago)

Malayali Vartha Recommends