Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മകൻ ഭയപ്പെട്ടിരുന്നു: എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു; രമിത്തേട്ടൻ വന്നതോടെ ജീവിതം മാറി... കല്യാണ വിശേഷം പങ്കുവച്ച് നടി സബിത

30 NOVEMBER 2022 12:55 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ നടി സബിത നായർ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും വിവാഹിതയായത്. രമിത്താണ് വരൻ. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും വിവാഹിതരായ ചിത്രം സീരിയില്‍ നടിയായ സൗപര്‍ണ്ണിക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹക്കാര്യം സോഷ്യൽ മീഡിയയിൽ വൈറലായത്. ഹാപ്പി മാരീഡ് ലൈഫ് നാത്തുനെ ആന്‍ഡ് രമിത്തേട്ടാ എന്ന അടിക്കുറിപ്പൊടെയാണ് വധുവും വരനുമൊപ്പം സൗപര്‍ണ്ണികയും ഭര്‍ത്താവും നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നത്.

ആദ്യം വിവാഹം പല കാരണങ്ങളാല്‍ പരാജപ്പെട്ട സബിത പിന്നീട് തന്റെ ഏക മകനും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ജീവിച്ചത്. അമ്മയെ രണ്ടാം വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വന്തം മകന്‍ തന്നെയായിരുന്നു. ഇക്കാലമത്രയും തനിക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് മകനും ഒരു ജീവിതം നേടി കൊടുത്തിരിക്കു കയാണ്. മകനായാല്‍ ഇങ്ങനെ വേണമെന്നും നല്ല തീരുമാനമാണ് ഇതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് സബിത നായർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു താൻ ഒറ്റക്കായി പോകുമോയെന്നത്. അതിനിപ്പോൾ രമിത്തേട്ടൻ വന്നതോടെ പരിഹാരമായി എന്നാണ് സബിത നായർ പറയുന്നത്.

 

'ഒരുപാട് സന്തോഷത്തിലാണ്. വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനമാണ്.' രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതിരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്. ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു.

അവർ വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു.' ഒരുപാട് സന്തോഷം അവരുടെ സ്നേഹം ലഭിക്കുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. തുടർന്നും എനിക്കും എന്റെ കുടുംബത്തിനും ഇതേ സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം. ലോ കോളജിൽ രമിത്തേട്ടൻ എന്റെ സീനിയറായിരുന്നു.

ആളിനെ അങ്ങനെ പരിചയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ.' ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. മദ്യപിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടം ആയിരുന്നില്ല. എന്റെ അച്ഛനും സഹോദരനും മദ്യപിക്കുന്ന ആളുകൾ അല്ല.

 

അപ്പോൾ മദ്യപിക്കാത്ത എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന ഒരാളെ കിട്ടിയതിലും ഒരുപാട് സന്തോഷം. വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ പാഷനാണ്.' എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരാൾ എന്റെ മോൻ തന്നെയാണ് രഹൻ. എന്റെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നത് മകനാണ്. ജീവിതത്തിലെ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിലും എന്റെ മോന്റെ ഒരു പിന്തുണയുണ്ട്. ഇപ്പോൾ നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുകയാണ്. കലാപരമായ കഴിവുകൾ മോനും ഉണ്ട്. എന്റെ മോന് ഞാൻ ഒറ്റക്കായി പോകുമോ എന്ന പേടിയുണ്ടായിരുന്നു.

 

സത്യത്തിൽ എന്റെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങായി നിൽക്കുന്നത്' സബിത പറഞ്ഞു. രണ്ടാം വിവാഹമായതിനാല്‍ തന്നെ അധികമാരെയും അറിയിക്കാതെയാണ് അടുത്ത ബന്ധു ക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. അമ്മയെ വധു വേഷത്തില്‍ കണ്ടപ്പോള്‍ മകന് വളരെ സന്തോഷവുമായെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ മനസിലാകും. വളരെ ഹാപ്പിയായിട്ടാണ് താരത്തിന്റെ മകന്‍ ചിത്രത്തിലുടനീളം ഉള്ളത്. ഈ അമ്മയ്ക്കും മകനും പുതിയ അച്ചനും നല്ലതു വരട്ടെയെന്നും ചിലര്‍ വിവാഹ ചിത്രത്തിൽ കമന്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (3 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (5 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (7 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends