Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അവരോട് ഞാന്‍ സംസാരിക്കുന്നുണ്ട്.... അതെന്താ എന്നോട് മിണ്ടാത്തതെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്... അനുഭവം വെളിപ്പെടുത്തി നടൻ ടി എസ് രാജു...

27 NOVEMBER 2023 05:16 PM IST
മലയാളി വാര്‍ത്ത

പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ, വ്യാജ വാർത്തകൾ വ്യാപകമായി ഇടക്കാലത്ത് പ്രചരിച്ചിരുന്നു. നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകൾക്ക് പിന്നാലെ, ഉറ്റവരും, സുഹൃത്തുക്കളും വീടുകളിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ, അക്ഷരാർത്ഥത്തിൽ നടൻ ഞെട്ടി. തുടർന്ന് താൻ ജീവനോടെ ഉണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കേണ്ട അവസ്ഥ വരെ വന്നു. എന്നാൽ ഇപ്പോൾ ഇതാ, ശരിക്കും അന്ന് രാവിലെ ഞാന്‍ മരിച്ച് പോയെന്ന് തനിക്ക് തന്നെ തോന്നിയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ടി എസ് രാജു.

നടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൊത്തത്തി കൊഴപ്പാ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. അന്ന് വാര്‍ത്തകളില്‍ താന്‍ മരിച്ചുവെന്നുള്ള കഥ പ്രചരിച്ചത് എങ്ങനെയാണെന്നും അത് തന്നെ എത്രത്തോളം ബാധിച്ചുവെന്നുമാണ് ടി എസ് രാജു വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. അന്ന് വെളുപ്പിന് ഞാനൊരു സ്വപ്‌നം കണ്ടു. ഞാനിങ്ങനെ പറന്ന് നടക്കുകയാണ്. പലരുടെയും അടുത്തേക്ക് ഞാന്‍ പറന്ന് ചെന്നിട്ടും ആരും എന്നെ മൈന്‍ഡ് ആക്കുന്നില്ല. അവരോട് ഞാന്‍ സംസാരിക്കുന്നുണ്ട്. അതെന്താ എന്നോട് മിണ്ടാത്തതെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്. ഞാന്‍ കണ്ണ് തുറന്ന് പോയി ഫോണ്‍ എടുത്തു.

ബാംഗ്ലൂരില്‍ നിന്നും എന്റെയൊരു പരിചയക്കാരന്റെ മകളാണ് വിളിക്കുന്നത്. അങ്കിളേ.. എന്ന് വിളിച്ച് കരഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ് അങ്കിള്‍ മരിച്ചെന്ന് പറഞ്ഞ് ന്യൂസ് കണ്ടെന്ന് അവള്‍ പറയുന്നത്. ങേ ഞാന്‍ മരിച്ചെന്നോ? പെട്ടെന്ന് എന്റെ മനസില്‍ ഈ പറന്ന് നടക്കുന്നതാണ് ഓര്‍മ്മ വന്നത്. ശരിക്കും മരിച്ചാല്‍ എങ്ങനെയാണ് അവസ്ഥ എന്ന് അറിയില്ലല്ലോ. എന്തായാലും മരിച്ചാല്‍ ബോഡി കട്ടിലില്‍ ഉണ്ടാവുമല്ലോ എന്നോര്‍ത്ത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ബോഡി ഇല്ല. എന്നെ തന്നെ നുള്ളി നോക്കി, കുഴപ്പമൊന്നുമില്ലെന്ന് മനസിലായതോടെ ആ കുട്ടിയോട് ഞാന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞു. പിന്നാലെ അവളാണ് എനിക്ക് ആ വാര്‍ത്ത അയച്ച് തന്നത്.

ഇതൊരു പിശക് ആയേക്കുമെന്ന് അത് കണ്ടപ്പോള്‍ തോന്നി. വേഗം എന്റെ മകള്‍ക്കും അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കും ഞാനിത് അയച്ച് കൊടുത്തു. ഇങ്ങനൊരു ഫേക്ക് ന്യൂസുണ്ട്, ഞാന്‍ മരിച്ചിട്ടൊന്നുമില്ലെന്ന് പറഞ്ഞു. പിന്നെ അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞാനിത് കൊടുത്തു. അതല്ലെങ്കില്‍ പെട്ടെന്ന് തന്നെ അവിടെയും എന്റെ ഫോട്ടോ തൂങ്ങും. എന്നെ സീരിയലില്‍ നിന്നും കട്ട് ചെയ്യും.

അതിന് വഴിയൊരുക്കേണ്ടെന്ന് കരുതി അവരോടും വാര്‍ത്തയെ കുറിച്ച് പറഞ്ഞു. രാവിലെ ആറ് മണി മുതല്‍ തുടങ്ങിയ ഫോണ്‍ വിളിയാണ്. 9 മണിയായിട്ടും തീര്‍ന്നില്ല. ഞാനാണെങ്കില്‍ ഒതുങ്ങിയൊരു സ്ഥലത്താണ് താമസിക്കുന്നത്. ഗേറ്റും വാതിലുമൊന്നും തുറന്നിട്ടുമില്ല. അടുത്ത വീട്ടിലുള്ളവരൊക്കെ സാറെ സാറെ എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നുണ്ട്. ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് ഞാനതൊന്നും കേട്ടതുമില്ല.

പിന്നെ ഒരു ഫോണില്‍ സാറെ വാതില്‍ തുറക്കാമോ ഞങ്ങള്‍ ചാനലില്‍ നിന്നാണെന്ന് പറഞ്ഞു. ഞാന്‍ പോയി വാതില്‍ തുറന്ന് നോക്കുമ്പോള്‍ ആ നാട്ടിലുള്ളവരെല്ലാം എന്റെ മതിലിന് ചുറ്റം നില്‍ക്കുകയാണ്. ദേ മരിച്ച ആള്‍ നടന്ന് വരുന്നുവെന്ന് തമാശയൊക്കെ പറഞ്ഞ് വന്ന ആളുകളൊക്കെ തിരിച്ച് പോയി. പിന്നെ ചാനലുകാര്‍ എന്നോട് സംസാരിച്ചിട്ടാണ് പോയത്. മൂന്നാല് ദിവസത്തേക്ക് പിന്നെ ഇതിനെ കുറിച്ചുള്ള വിശദീകരണം എല്ലാവരോടും പറഞ്ഞേണ്ട് ഇരിക്കുകയായിരുന്നു താനെന്നും രാജു വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (4 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (6 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (8 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (8 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends