Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഡോക്ടര്‍ വിധിച്ചത് ആറുമാസം വിശ്രമം! കേള്‍വി നഷ്ടമായതിന്റെ വേദനയിലും അസീസ് ശ്രമിക്കുന്നത്...

12 APRIL 2017 10:53 AM IST
മലയാളി വാര്‍ത്ത

മിമിക്രി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ സംഘാടകര്‍ മര്‍ദിച്ച് കലാകാരന്റെ കര്‍ണപുടം പൊട്ടിച്ചത് ആസൂത്രിതമായ പദ്ധതിയായിരുന്നുവെന്ന് ആരോപണം. ചെവിക്കല്ല് തകര്‍ന്ന് എഴുപത് ശതമാനത്തോളം കേള്‍വി ശക്തി നഷ്ടപ്പെട്ട അസീസ് നെടുമങ്ങാട് തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. അടിയ്ക്കുശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് കേസെടുത്തു. 'സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായതായി അറിവില്ലായിരുന്നു. ഇപ്പോള്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.' സംഭവത്തെക്കുറിച്ച് അസീസ് പറയുന്നതിങ്ങനെ; 

'ഞാനിപ്പോള്‍ അമ്പലമുക്ക് ഇഎന്‍ടി ഹോസ്പ്പിറ്റലിലാണ് ചികിത്സയിലാണ്. ആറുമാസത്തോളം വിശ്രമമാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാലം ജോലിയില്ലാതെ ഇരിക്കുക എന്നുപറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. അവര്‍ക്ക് പണം തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. ഇങ്ങനെ ദേഹോപദ്രവം ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല. തെരുവുനായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്ന ആളുകള്‍ തന്നെയാണ് അവയേക്കാള്‍ മോശമായി മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കുന്നത്.' അസീസിന്റെ വാക്കുകളില്‍ വേദന.

ശനിയാഴ്ച രാത്രി 11നാണ് സംഭവം നടന്നത്. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചു ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിനൊപ്പമാണ് അസീസ് പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്. 'ദുബായിലെ പ്രാഗ്രാം കഴിഞ്ഞു എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പരിപാടിയില്‍ പങ്കെടുക്കാന്‍ വെള്ളറടയില്‍ എത്തിയതായിരുന്നു ഞാന്‍. ഒമ്പതരയ്ക്ക് തുടങ്ങേണ്ട പരിപാടി പത്തരയ്ക്കാണ് തുടങ്ങിയത്. പരിപാടിക്ക് വേണ്ടി ഞാന്‍ ഡ്രസ്സ് ചെയ്യാന്‍ പോയതാണ്. അപ്പോഴാണ് കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ അസഭ്യം പറഞ്ഞു മുറിയിലേക്ക് കയറിവന്നത്.

'ഞാന്‍ നാല്പത്തിയയ്യായിരം മുടക്കിയത് നിന്നെയൊക്ക വെയിറ്റ് ചെയ്യാനാണോടാ' എന്ന് ചോദിച്ചുകൊണ്ട് എന്നെ മര്‍ദിക്കുകയായിരുന്നു. അമ്പലം കമ്മറ്റി പ്രസിഡന്റ് ബിബിന്‍ ആണ് മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. അയാളെ എവിടെവച്ച് കണ്ടാലും ഞാന്‍ തിരിച്ചറിയും. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് അയാള്‍ പ്രയോഗിച്ചത്. പിന്നെ കൈ കൊണ്ട് ഇടത്തെ ചെവിയടച്ച് തല്ലി. അടിയുടെ ശക്തിയില്‍ കര്‍ണ്ണപുടം തകര്‍ന്നു പോയി. ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഇടതു ചെവിയുടെ കേള്‍വി ശക്തി 70 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ്.

അവര്‍ എന്നെ ലക്ഷ്യം വച്ചുതന്നെയാണ് വന്നത്. ആ സമയം സ്റ്റേജില്‍ പരിപാടി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതില്‍ മുന്‍വൈരാഗ്യം, രാഷ്ട്രീയ വൈരാഗ്യം അങ്ങനെയൊന്നുമില്ല. കാരണം തൊട്ടുമുന്‍പത്തെ ദിവസം ഗാനമേളക്കാരോട് അവര്‍ പെരുമാറിയതും മോശമായിട്ടായിരുന്നു. അവര്‍ക്ക് പറഞ്ഞതില്‍ നിന്ന് 10000 രൂപ കുറച്ചാണ് പ്രതിഫലം നല്‍കിയത്. പന്ത്രണ്ടരയ്ക്ക് പരിപാടി തീര്‍ന്നെങ്കിലും പണം നല്‍കി പറഞ്ഞയച്ചത് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു. ഇതവരുടെ സ്ഥിരം പരിപാടിയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചെറുപ്പക്കാരുടെ ഒരു ഗ്യാങ് ആണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പ്രോഗ്രാമിന് വരുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കി പണം കുറച്ചുകൊടുക്കാനുള്ള അടവാണ് ഇതെല്ലാം. ബുക്ക് ചെയ്യുന്നത് ഒരു ലക്ഷം രൂപയ്ക്കാണെങ്കില്‍ കാണികളൊന്നും ഇല്ല എന്ന കാരണം പറഞ്ഞ് 50000 രൂപ കുറച്ചാണ് നല്‍കാറ്. ഇതവര്‍ക്ക് ലാഭമാണ്. എന്നാല്‍ ഞങ്ങളെപ്പോലെ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന കലാകാരന്മാരാണ് ഇതില്‍ ബലിയാടാവുന്നത്. പണം കുറച്ചു നല്‍കിയാലും ഇനി നല്‍കിയില്ലെങ്കിലും സഹിക്കാന്‍ തയ്യാറാണ്, പക്ഷെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതാണ് സഹിക്കാന്‍ പറ്റില്ല. കാരണം മിമിക്രിക്ക് പോയില്ലെങ്കില്‍ പട്ടിണിയാകുന്നത് ഞങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങള്‍ കൂടിയാണ്. ചിരി വേദിയില്‍ നില്‍ക്കുമ്പോഴും ഉള്ളില്‍ ദാരിദ്ര്യത്തിന്റെ കണ്ണീരുപ്പാണ് ഞങ്ങളുടെ ജീവിതത്തിന്...' അസീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends