Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മോൾക്ക് വൈകുന്നേരത്തോക്കുള്ള ഭക്ഷണം എടുക്കാനായി വീട്ടിലേക്ക് പോയതായിരുന്നു ശരണ്യയുടെ 'അമ്മ'; നെറ്റ് ഓണാക്കിയപ്പോൾ കണ്ടത് ശരണ്യയ്ക്ക് ആദരാഞ്ജലികളെന്ന പോസ്റ്റ്:- എങ്ങനെ സഹിക്കാനാകും...? ആ ഷോക്കിൽ നിന്ന് ഇതുവരെ അമ്മ മുക്തയായിട്ടില്ല- വെളിപ്പെടുത്തലുമായി സീമ ജി നായർ

14 AUGUST 2021 05:59 AM IST
മലയാളി വാര്‍ത്ത

ഒരു തലവേദനയായി വന്നത് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ നടി ശരണ്യയുടെ ഏതൊരു ആവശ്യത്തിനും നടി സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സീമ തന്റെ സ്വര്‍ണ്ണം മുഴുവന്‍ എടുത്തു വിറ്റായിരുന്നു ആശുപത്രി ബില്‍ അടച്ചത്. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴൽ പോലെ കൂടെ നടന്ന സീമ ജി.നായർ. ഇപ്പോഴിതാ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരണ്യയെക്കുറിച്ച് മനസ് തുറക്കുകയാണ്....

സീമ ജി.നായരുടെ വാക്കുകൾ ഇങ്ങനെ...

ആത്മീയമായൊരു ജീവിതത്തിലായിരുന്നു ശരണ്യ. അസുഖാവസ്ഥയില്‍ പോലും മരണമെന്ന ചിന്തയോ ഭയമോ ശരണ്യയെ അലട്ടിയിരുന്നില്ല. അവള്‍ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പേടിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധികളെയൊന്നും അവള്‍ തരണം ചെയ്യുമായിരുന്നില്ലല്ലോ, എല്ലാവരുടെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള തിരിച്ചുവരവായിരുന്ന അവളുടേതെന്ന് സീമ പറയുന്നു.

തിരിച്ചു വരവിന് സാധ്യത ഇല്ലെന്ന തരത്തിലുള്ള അപകടസൂചന ലഭിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ ബിപി കുറഞ്ഞ് വരുന്നുണ്ടായിരുന്നു. പ്രതീക്ഷയോടെയാണ് ആ സമയത്തും ഞങ്ങള്‍ ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നത്. നിസ്സഹായരായിരുന്നു അവരുമെന്ന് നടി പറയുന്നു.

ശരണ്യയുടെ അമ്മയുടെ ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മകള്‍ പോയെന്ന് ഇപ്പോഴും അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലയ മകള്‍ക്ക് ഒന്നുമില്ലെന്നും ഡോക്ടര്‍ വന്നാല്‍ അവള്‍ കണ്ണുതുറക്കുമെന്ന വിശ്വാസമായിരുന്നു അമ്മയ്ക്ക്. ഗണേഷ് കുമാര്‍ വന്നപ്പോളും അമ്മ ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. അമ്മയുടെ അന്നത്തെ അവസ്ഥ കണ്ടപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. അമ്മ ഇപ്പോഴും ഷോക്കിലാണെന്ന് സീമ പറയുന്നു. മകള്‍ക്ക് വൈകുന്നേരത്തോക്കുള്ള ഭക്ഷണം എടുക്കാനായി വീട്ടിലേക്ക് പോയതായിരുന്നു അമ്മ.

അതിനിടെയാണ് ശരണ്യ യാത്രയായത്. ആ  സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവര്‍ക്ക് മാത്രമേ മരണ വാര്‍ത്ത അറിയാമായിരുന്നത്. അവസാന നിമിഷം അമ്മയെ അറിയിക്കാമെന്നാണ് കരുതിയത്. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണാക്കിയത് കൊണ്ട് ശരണ്യയ്ക്ക് ആദരാഞ്ജലി എന്ന പോസ്റ്റ് അമ്മ കണ്ടതോടെയാണ് മരണ വാര്‍ത്ത അറിയുന്നത്.

അത് കണ്ടാല്‍ എങ്ങനെയാണ് ഒരു അമ്മയുടെ സമനില തെറ്റാതിരിക്കുന്നത്. അമ്മയോട് വിവരം പറയാാന്‍ പോയവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ തന്നെ അമ്മ വിവരം അറിഞ്ഞിരുന്നു. അമ്മ ഭയങ്കര സങ്കടത്തിലാണ്, ആ സങ്കടം കണ്ടുനില്‍ക്കാനാവില്ലെന്ന് സീമ ജി നായര്‍ വ്യക്തമാക്കുന്നു.

അസുഖത്തിനിടെയുണ്ടായ പല പ്രതിസന്ധികളെയും തരണം ചെയ്ത് ശരണ്യ മുന്നോട്ടുപോയിരുന്നു. എല്ലാ പ്രതിസന്ധിയും മറികടന്ന് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്നും അഭിനയ രംഗത്തേക്ക് സജീവമാകാനകുമെന്നും ശരണ്യ കരുതിയിരുന്നു. നമുക്ക് ഇനിയും ഒന്നിച്ച് അഭിനയിക്കണമെന്ന് നടന്‍ സാജന്‍ സൂര്യയോട് ശരണ്യ പറയാറുണ്ടായിരുന്നു. അസുഖം തന്നെ തേടിയെത്തിയതിന് പിന്നാലെ ശരണ്യ സാമ്പത്തികമായും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ശരണ്യയുടെ പല കാര്യങ്ങളും പിന്നീട് പുറം ലോകം അറിഞ്ഞത് സീമ ജി നായരിലൂടെയായിരുന്നു.

ട്യൂമര്‍ ചികില്‍സയ്ക്കിടെയാണ് ശരണ്യയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കാന്‍ ഇടയാക്കി. ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്ക് കൊവിഡ് ഭേദമായെങ്കിലും പിന്നീട് പനി കൂടി. ചാക്കോ രണ്ടാമനിലൂടെ സിനിമാ രംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends