മീനയും മകളും ഇനി ഒറ്റയ്ക്ക്.... ഇന്ന് സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിൽ! മീനയുടെ ഭർത്താവ് വിദ്യാസാഗർ വിടപറഞ്ഞു! അന്ത്യം കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, കണ്ണീരടക്കാനാകാതെ പ്രിയപ്പെട്ടവർ

തെന്നിന്ത്യൻ സിനമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക കൂടിയാണ് താരം. എന്നാൽ മീനയെ ഇന്ന് സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മീനയുടെ ഭർത്താവ് വിദ്യാസാഗർ അകാലത്തിൽ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം. കോവിഡ് നിരവധി പേരുടെ ജീവൻ എടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റേതും. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്.
കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയാണ് ഉണ്ടായത്. പിന്നാലെ അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.
മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ തന്നെ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നുമാണ് ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നത്. പിന്നാലെ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.
അതേസമയം 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു. വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും അൽപ്പം ബ്രേക്കെടുത്തിരുന്നു എങ്കിലും ദൃശ്യം എന്ന സൂപ്പർഹിറ്റുമായി തിരിച്ചു വരുകയുണ്ടായി. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവിൽ സന്തോഷിച്ച ഭർത്താവായിരുന്നു വിദ്യാസാഗർ.
ഇരുവരുടെയും മകൾ നൈനികയും അഭിനയത്തിൽ തിളങ്ങിയിരുന്നു. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























