ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്... ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്.. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട ! സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ ..
താരസംഘടനയായ അമ്മയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ ബി ഗണേഷ് കുമാർ എം എൽ എ. സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണം. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ഇടവേള ബാബുവിനെ പോലെ ഇംഗ്ലീഷ് പ്രൊഫസർ അല്ല താൻ എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു .കൂടാതെ തുറന്ന കത്തിൽ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. വിജയ് ബാബു ഏതൊക്കെ ക്ലബിലാണ് ഉള്ളതെന്ന് ഇടവേള ബാബു പറയണം. അതിജീവിത ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയണം. വാശിയോടെ ക്ലബ്ബന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നത് എന്തിന് ആണ്. ആരെ രക്ഷിക്കാൻ ആണ് ഈ ശ്രമമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. റോട്ടറി ക്ലബ്ബിന്‍റേയും ലയൺസ് ക്ലബ്ബിന്‍റേയും നിയമങ്ങൾ അറിയില്ലെങ്കിൽ ഇടവേള ബാബുവിന് ചോദിച്ചറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സംഘടന വിജയ് ബാബുവിനോടും സ്വീകരിക്കണം. എകാധിപത്യ പ്രവണത ശരിയല്ല. എഎംഎംഎയെ ക്ലബ് ആക്കാൻ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോയെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. താൻ നൽകിയ കത്തിനെ തുടർന്ന് മോഹൻലാൽ വിളിച്ച് ഒന്നും മറുപടി പറയാറില്ല. ഇടവേള ബാബു ഒറ്റയ്ക്ക് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റല്ല ഇപ്പോൾ കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. കൊട്ടാരക്കരയിലായിരുന്ന താൻ എങ്ങനെ ആ തീരുമാനത്തെ എതിർക്കുമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്. ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട. സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha