ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്.. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും! ഓരോ ദിവസം ഓരോ കേസാണ്.. ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും.. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്.. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്.. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നു! കഥയല്ലിത് ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിധുബാല

സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുള്ളതാണ് കഥയല്ലിത് ജീവിതം എന്ന പരിപാടികൾ. പഴയകാല നടിയായ വിധുബാലയാണ് അവതാരകയായി എത്തുന്നത്. അവതാരകമാരുടെ ചിന്താഗതികളിലെ പഴമയും പഴക്കം ചെന്ന ആശയവുമൊക്കെ പലപ്പോഴും ട്രോളുകളിൽ നിറയാറുമുണ്ട്. ഇപ്പോഴിതാ ഈ പരിപാടി തുടങ്ങിയത് മുതൽ ഉള്ള പൊല്ലാപ്പുകൾ തുറന്നു പറയുകയാണ് വിധുബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ളൈറ്റില്‍ വച്ചും തിയേറ്ററില്‍ ഇന്റര്‍വല്ലിനും ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇവര് എന്നെ വിശ്വസിച്ചാണ് ഓരോന്ന് പറയുന്നത്. എനിക്കിത് സന്തോഷവും അഭിമാനവുമാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത്. ആദ്യ എപ്പിസോഡിലെ കേസ് തന്നെ ഒത്തുതീര്‍പ്പായി. കുറച്ച് കാര്യങ്ങൾ ഓർത്ത് വെയ്ക്കണം. പരിപാടിയ്ക്ക് വന്നിരിക്കുന്നവര്‍ പറയുന്നത് നമുക്ക് ഓർമയുണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കണം. ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല. കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം. എനിക്കത് പറ്റില്ല. ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നുവെന്ന് പറയുകയാണ് വിധുബാല.
https://www.facebook.com/Malayalivartha























