Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കുടുംബത്തോടൊപ്പം തന്നെ റോബിൻ കാണാൻ ഓടിയെത്തി! അങ്ങനെയൊന്നും അടിച്ച് പിരിഞ്ഞിട്ടില്ല! ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ.. ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ളാദം പങ്കുവെച്ച ശേഷം റോബിന്റെ മടക്കം... ഇരുവരും ഒരുമിച്ച് നിന്ന് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ആഘോഷമാക്കി ദിൽറോബ് ഫാൻസ്

05 JULY 2022 08:07 AM IST
മലയാളി വാര്‍ത്ത

​ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ടും ബി​ഗ് ബോസ് നാലാം സീസണാണ് എല്ലാവർക്കുമിടയിലെ ചർച്ചാ വിഷയം. വിജയിയെ തെരഞ്ഞെടുത്തത്തിൽ അടക്കം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ദിൽഷ പ്രസന്നനാണ് നാലാം സീസണിൽ വിജയിയായത്. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനത്തെത്തിയ ദിൽഷയ്ക്ക് ലഭിച്ചത്. ബ്ലെസ്ലിയും ദിൽഷയും തമ്മിൽ അവസാന ദിവസങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്. അതിനാൽ തന്നെ നേരിയ വോട്ട് വ്യത്യാസത്തിലാണ് ദിൽഷ വിജയിയായത്. പക്ഷെ ദിൽഷ വിജയിയായതിനോട് യോജിപ്പില്ലാത്തവരാണ് പ്രേക്ഷകരിൽ ഏറെപ്പേരും. കാരണം നേരത്തെ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ട റോബിന്റെ സ്വാധീനംകൊണ്ട് മാത്രമാണ് ദിൽഷ ജയിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ചയിൽ ഹൗസിൽ നിന്നും പുറത്തായത്. വലിയ ഫാൻ ബേസ് ചുരുങ്ങിയ ദിവസംകൊണ്ട് റോബിന് നേടിയെടുക്കാൻ സാധിച്ചിരുന്നു. പുറത്തിറങ്ങിയ റോബിനോട് ദിൽഷ വിജയിക്കുമോയെന്ന് ചോ​ദിച്ചപ്പോൾ ദിൽഷ ജയിച്ച് കാണാൻ ആ​ഗ്രഹമുണ്ടെന്നും പക്ഷെ എന്റെ ഫ്രണ്ടായതിനാൽ വോട്ട് ചെയ്യണമെന്ന് പറയില്ലെന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷയുടെ മത്സരം കണ്ട് ഇഷ്ടപ്പെട്ടാൽ വോട്ട് ചെയ്യാമെന്നും റോബിൻ ഫാൻസിനോട് പറഞ്ഞിരുന്നു. പക്ഷെ ഹൗസിലേക്ക് രണ്ടാമത് ഫൈനലിസ്റ്റുകളെ സന്ദർശിക്കാൻ പോയി വന്നശേഷം തന്റെ എല്ലാ ആരാധകരോടും ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്നാണ് റോബിൻ പറഞ്ഞത്. അതുവരെ വോട്ടിങിൽ പിന്നിലായിരുന്ന ദിൽഷ റോബിൻ ഫാൻസ് പിന്തുണയ്ക്കാൻ തുടങ്ങിയതോടെ മുന്നിലേക്ക് എത്തി. അതിന് മുമ്പ് വോട്ടിങിൽ മുന്നിലുണ്ടായിരുന്നത് ബ്ലെസ്ലിയായിരുന്നു. ദിൽഷ ഇപ്പോൾ നേടിയത് അർഹിക്കാത്ത വിജയമാണെന്ന കുറിപ്പുകളാണ് ദിൽഷയെ അഭിനന്ദിച്ചുള്ള കുറിപ്പുകളെക്കാൾ സോഷ്യൽമീഡിയയിൽ കൂടുതൽ. ഫൈനൽ കഴിഞ്ഞ ശേഷം ബ്ലെസ്ലി അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. പക്ഷെ ദിൽഷ മാത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടില്ല. സോഷ്യൽമീഡിയയിലും മറ്റുമായി നിറയുന്ന ഡീ​​​​ഗ്രേഡിങ് കാരണമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാത്തതെന്നും ചിലർ കമന്റ് ചെയ്തു. റോബിൻ പുറത്ത് ചെയ്ത പ്രവൃത്തികൾ തിരിച്ചറിഞ്ഞതിനാലാണ് ദിൽഷയെ എവിടേയും ഒരു നന്ദി പ്രകടനത്തിന് പോലും വരാത്തത് എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. ഇത്തരം എല്ലാ കമന്റുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ ഇപ്പോൾ. ഒപ്പം റോബിനോടൊപ്പം ട്രോഫിയുമേന്തി നിൽക്കുന്ന ചിത്രങ്ങളും ദിൽഷ പങ്കുവെച്ചു.

ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച ശേഷമാണ് റോബിനും മടങ്ങിയത്. ഇരുവരും ഒരുമിച്ച് നിന്ന് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിൽറോബ് ഫാൻസ് ആഘോഷമാക്കുകയാണ്. 'എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. എന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ ട്രോഫി.' 'കുറച്ച് വൈകിയാണ് നിങ്ങളോട് സന്തോഷം പങ്കുവെക്കാൻ ഞാൻ വന്നിരിക്കുന്നത്. ഫിനാലെ തിരക്കിലായിരുന്നു. കൂടാതെ ഫോണും നഷ്ടപ്പെട്ടു. ഒരുപാട് കമന്റ്സുകളും മറ്റും ഞാൻ കണ്ടു. എല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഡീ​ഗ്രേഡിങ് ഞാൻ പ്രതീക്ഷിച്ചിരുന്നു.' 'ഇത്ര വലിയ ഷോയാകുമ്പോൾ ഇതെല്ലാം സാ​ധാരണമാണ്. ഞാൻ അതെല്ലാം അതിന്റേതായ രീതിയിൽ മാത്രമെ എടുത്തിട്ടുള്ളൂ. പലരും പറയുന്നത് കേട്ടു ഞാൻ ഈ വിജയം അർഹിക്കുന്നില്ലെന്ന്.' 'പക്ഷെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് ഈ വിജയം ഞാൻ അർഹിക്കുന്നതാണെന്ന്. ഞാൻ നൂറ് ദിവസവും എന്റെ നൂറ് ശതമാനവും കൊടുത്താണ് കളിച്ചത്.' 'എല്ലാവരുടെ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകാൻ ഉടൻ വരും. പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു' എന്നാണ് വിജയിയായ ശേഷം ആദ്യമായി സോഷ്യൽമീഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിൽ ദിൽഷ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (13 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends