കോടതിയുത്തരവ് ആശ്വാസവും സന്തോഷവുമേകുന്നതാണ്.. എത്ര തന്നെ സമയം നീണ്ടുപോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം.. ആർക്കും ഇവിടെ നീതി നിഷേധിക്കാൻ പാടില്ല.. ഒരു തെറ്റ് സംഭവിച്ചില്ലെങ്കിൽ എന്തിനാണ് ഇവർ ഭയക്കുന്നത്? തുറന്നടിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതിയുടെ വിധി പുറത്ത് വരുമ്പോൾ ദിലീപിനെ സംബന്ധിച്ച് ഇത് നിർണായക തിരിച്ചടിയാണ്. ഇപ്പോഴിതാ കോടതിയുത്തരവ് ആശ്വാസവും സന്തോഷവുമേകുന്നതെന്ന് പ്രതികരിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. അതിജീവിത തന്നെ പറയുകയാണ് ഈ വിഡീയോ പുറത്ത് പോയിട്ടുണ്ട്? ഇത് ആരൊക്കെയോ ദുരുപയോഗം ചെയ്തിട്ടുണ്ട്? എന്നിങ്ങനെ പറയുമ്പോൾ ആ സംശയം തീർത്ത് തരേണ്ടത് കോടതി തന്നെയാണ്. ആരാണ് വീഡിയോ പുറത്തുകൊണ്ടുപോയതെന്ന് തെളിയേണ്ട കാര്യമാണ്, ഹൈക്കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. എത്ര തന്നെ സമയം നീണ്ടുപോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം. ആർക്കും ഇവിടെ നീതി നിഷേധിക്കാൻ പാടില്ല. ഒരു തെറ്റ് സംഭവിച്ചില്ലെങ്കിൽ എന്തിനാണ് പ്രതി സ്ഥാനത്തുള്ളവർ ഭയക്കുന്നത്. ഇവർ തെറ്റുകാരല്ലെങ്കിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് പുറത്ത് കൊണ്ട് വരേണ്ടതും ഇവർ തന്നെയല്ലേ. എങ്ങനെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നു, എങ്ങനെയാണ് രാത്രി 9.45നു ശേഷം ഈ വിഡീയോ കണ്ടതായി കാണുന്നത്. ആരാണ് അതിൽ ഇടപെടൽ നടത്തിയത്? ആരാണ് ആ കുട്ടിയ്ക്ക് വേണ്ടി പൾസർ സുനിയ്ക്ക് ക്വട്ടേഷൻ കൊടുത്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പ്രതികൾ അല്ലെങ്കിൽ ഇവർ തന്നെയല്ലേ പുറത്ത് കൊണ്ടുവരാൻ കൂടെ നിൽക്കേണ്ടത്. എന്നിങ്ങനെ പറഞ്ഞുകൊണ്ട് തുറന്നടിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
അതേസമയം മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി മെമ്മറി കാർഡ് ശാസ്ത്രീ.യ പരിശോധനയ്ക്ക് അയക്കാൻ നിർദേശിച്ചത്. ഉത്തരവ് കിട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കിൽ അത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താൽ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം. കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്‍ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha






















