Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കുഞ്ഞുങ്ങളുണ്ടാകാൻ വൈകുന്തോറും എനിക്ക് ഏറ്റവും കൂടുതൽ പേടിയും ടെൻഷനുമായിരുന്നു... പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് എനിക്ക് എൻ്റെ മകൾ ജനിച്ചത്.. ഇനിയും എത്രയോ വർഷത്തേയ്ക്ക് ഇനിയും അവൾക്കിടാനുള്ള ഉടുപ്പുകൾ ഇപ്പോഴും എൻ്റെ അലമാരയിൽ ഇരുപ്പുണ്ട്... മകൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഒരുതരം മരവിപ്പായിരുന്നു.. അത് സത്യമാണോ അതോ ഞാൻ സ്വപ്നം കാണുകയാണോ എന്നൊക്കെയാണ് ഉള്ളിൽ തോന്നിയത്..നിറഞ്ഞ കണ്ണുകളോടെ ചിത്രയുടെ ആ വാക്കുകൾ

05 JULY 2022 04:32 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ വാനമ്പാടിയായ ചിത്രയെ ഹൃദയത്തിൽ ഏറ്റെടുക്കാത്ത ആരും തന്നെയുണ്ടാവില്ല. ഭാഷാ വ്യത്യാസമില്ലാതെയാണ് ചിത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. എന്നാൽ താരത്തിന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല എന്നു തന്നെ പറയാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കെ.എസ്‌ ചിത്രയ്‌ക്ക്‌ മകൾ ജനിച്ചത്. പക്ഷെ ആ മകള്‍ക്ക്‌ അധിക ആയുസ്‌ ഉണ്ടായിരുന്നില്ല. എട്ടാം വയസില്‍ ലോകത്തോട്‌ വിട പറഞ്ഞ നന്ദന ഓര്‍മയായിട്ട്‌ 11 വര്‍ഷം പിന്നിടുകയാണ്. മകള്‍ നന്ദനയുടെ ഓര്‍മകളുമായാണ് ഗായിക കെ.എസ്‌ ചിത്ര ജീവിക്കുന്നത്. ഓര്‍മയുള്ളിടത്തോളം കാലം നന്ദന എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന്‌ മകളുടെ ഓര്‍മ ദിനത്തില്‍ കെ.എസ്‌ ചിത്ര കുറിച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് ചിത്ര പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.

കുഞ്ഞുങ്ങളുണ്ടാകാൻ വൈകുന്തോറും എനിക്ക് ഏറ്റവും കൂടുതൽ പേടിയും ടെൻഷനുമായിരുന്നു. ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിട്ടുള്ളത് അതാണ്. കുഞ്ഞുങ്ങളുണ്ടാകാൻ ഷഷ്ഠി വ്രതമെടുത്താലോ മറ്റേതെങ്കിലും വ്രതമെടുത്താലോ നന്നാകുമെന്ന് പറഞ്ഞാൽ അതെല്ലാം ഞാൻ എടുക്കാറുണ്ട്. എത്രയോ വർഷങ്ങൾ എടുത്തിട്ടുമുണ്ട്. എന്തൊക്കെ പൂജകൾ പറഞ്ഞോ അതൊക്കെ ചെയ്തിട്ടുണ്ട്. പല ആശുപത്രികളിലും പോയിട്ടുണ്ട്. പലർക്കും അറിയാവുന്നതുമാണ്. പേരും പ്രശസ്തിയുമൊക്കെയുള്ളത് കൊണ്ട് എവിടെ പോയാലും ആളുകൾ തിരിച്ചറിയും. ആശുപത്രികളിലൊക്കെയാകുമ്പോൾ അങ്ങനെ തിരിച്ചറിയപ്പെടുന്നത് മാനസികമായി പല ബുദ്ധിമുട്ടുകൾക്കും കാരണമായിട്ടുമുണ്ട്. എങ്കിൽ കൂടിയും അതൊന്നും വക വെയ്ക്കാതെ പല ആശുപത്രികളിലും കയറിയിറങ്ങിയിട്ടുണ്ട്. എനിക്ക് കുഞ്ഞുണ്ടാകുന്നില്ല, കുഞ്ഞുണ്ടായില്ല എന്നത് എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ എങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്യുന്നത്. അതിനായി നമ്മൾ ശ്രമിച്ചില്ല എന്ന് നാളെയിനി തോന്നരുതല്ലോ.

അങ്ങനെ പല സ്ഥലത്തും പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് എനിക്ക് എൻ്റെ മകൾ ജനിച്ചത്. അപ്പോഴും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളത് ആരോഗ്യമുള്ള, ദീർഘായുസ്സുള്ള ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു. പക്ഷേ അതിൽ ദൈവം എന്നോട് പിശുക്കു കാട്ടി. വളരെ കുറച്ച് നാളേ എനിക്ക് കുഞ്ഞുമായി ജീവിക്കാൻ കഴിഞ്ഞുള്ളൂ, പക്ഷേ അത് കഴിഞ്ഞ് ഞാൻ ചിന്തിച്ചത്. എൻ്റെ ആഗ്രഹം സാധിക്കാൻ പറ്റിയല്ലോ എന്നായിരുന്നു. ആ എട്ട് വർഷം... ഞാൻ നോക്കുന്ന പോലെ കുഞ്ഞിനെ നോക്കാൻ അവർക്ക് പറ്റില്ല എന്ന് എൻ്റെ കുടുംബത്തിൽ തന്നെ എല്ലാവരും പറയും, ഒരു ദിവസത്തിൽ തന്നെ രണ്ടും മൂന്നും നേരങ്ങളിൽ അവൾ പല്ലു തേയ്ക്കുകയും കുളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അത്ര വൃത്തിയായിരുന്നു. ഇത്ര വൈകിയുണ്ടായ മകളായതു കൊണ്ടു തന്നെ കുടുംബത്തിൽ എല്ലാവർക്കും അവളോട് ഭയങ്കര സ്നേഹമായിരുന്നു. എല്ലാവരും അവൾക്ക് ഒരുപാട് ഉടുപ്പുകൾ കൊണ്ടുക്കൊടുക്കുമായിരുന്നു. ഇനിയും എത്രയോ വർഷത്തേയ്ക്ക് ഇനിയും അവൾക്കിടാനുള്ള ഉടുപ്പുകൾ ഇപ്പോഴും എൻ്റെ അലമാരയിൽ ഇരുപ്പുണ്ട്.

മകൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഒരുതരം മരവിപ്പായിരുന്നു. അത് സത്യമാണോ അതോ ഞാൻ സ്വപ്നം കാണുകയാണോ എന്നൊക്കെയാണ് ഉള്ളിൽ തോന്നിയത്. ഇത്തരത്തിലൊരു അവസ്ഥ വരുമ്പോഴാണ് കുടുംബത്തിനകത്തു നിന്ന് നമുക്ക് എത്രത്തോളം പിന്തുണയുണ്ട് എന്ന കാര്യത്തെ കുറിച്ച് മനസിലാകുന്നത്. എൻ്റെ കൂടെ എൻ്റെ കൂടെപ്പിറപ്പുകളും എൻ്റെ നാത്തൂനും മക്കളുമൊക്കെ ഉണ്ടായിരുന്നു. രണ്ട് മാസത്തോളം കാലം അവർ കൂടെ തന്നെ ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് പോലും എന്നെ അവർ ഒറ്റയ്ക്കിരുത്തിയിട്ടില്ല. അത് കഴിഞ്ഞ് എന്നെ വലിച്ച് കൊണ്ടാണെങ്കിലും സ്റ്റുഡിയോയിൽ എത്തിച്ച് ഞാൻ രണ്ട് വരി പാടിക്കേട്ടിട്ടാണ് അവർ പോയത്. അത്രയും സപ്പോർട്ട് എനിക്ക് എൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നതെന്നും ചിത്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (13 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends