ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം! നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെയെന്ന് കെ.മുരളീധരൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം തുറന്ന വിവാദത്തിലേക്കാണ് പോകുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെയെന്ന് ആരോപണവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. ഇപ്പോൾ യു ട്യൂബ് ചാനൽ വഴി പറഞ്ഞ കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ പറയുന്നു.
https://www.facebook.com/Malayalivartha






















