Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയത്! ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല... ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്... ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിച്ച് ഫോട്ടോഗ്രാഫര്‍

11 JULY 2022 04:07 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പലരും അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുകയാണ്. ഇതിനിടെ ശ്രീലേഖയുടെ വാദങ്ങൾ പൊളിച്ച് കൊണ്ട് സുനിയുടെ സഹതടവുകാരൻ ജിൻസൺ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിഞ്ഞു വീഴുകയാണ്. കേസിലെ പ്രതി പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ഫോട്ടോ വ്യാജമല്ലെന്നാണ് ഫോട്ടോഗ്രാഫറായ വിധില്‍ പറഞ്ഞു. തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയതെന്ന് വിധില്‍ പറഞ്ഞു. ഫോട്ടോ എടുക്കാനിടിയായ സാഹചര്യത്തെ കുറിച്ചും വിധില്‍ വെളിപ്പെടുത്തി. ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല. ഫോണില്‍ എടുത്ത ഫോട്ടോയാണത്. പതിനായിരം രൂപയ്ക്ക് വാങ്ങിയ ഫോണിലാണ് ആ ചിത്രം പകര്‍ത്തിയത്. ആ സമയത്ത് സെല്‍ഫി എടുക്കാന്‍ ഏറ്റവും മികച്ച ഫോണായിരുന്നു അത്. അന്ന് എല്ലാവരും എന്റെ ഫോണില്‍ നിന്നാണ് ഫോട്ടോ എടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരും അന്ന് അവിടെ വച്ച് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഫേസ്ബുക്കിലൊക്കെ പോസ്റ്റ് ചെയ്ത ചിത്രമാണതെന്നും വിധില്‍ പറഞ്ഞു. അന്ന് കേസുമായി ബന്ധപ്പെട്ട് സി ഐ സാര്‍ ഫോട്ടോയെ കുറിച്ച് ചോദിച്ചിരുന്നു. പിറ്റേ ദിവസം ഫോണുമായി സ്‌റ്റേഷനിലേക്ക് പോയിരുന്നു. അവിടെ നിന്ന് റിക്കവര്‍ ചെയ്ത് ഫോട്ടോ എടുത്തെന്നും അദ്ദേഹം പറയുന്നു.

ഒരു കൗതുകത്തിന് എടുത്ത ഫോട്ടായായിരുന്നു അത്. ഈ ഫോട്ടോയാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായി മാറിയത്. കേസില്‍ ഏറ്റവും നിര്‍ണായകമായ ഫോട്ടോയെ കുറിച്ചാണ് ശ്രീലേഖ കഴിഞ്ഞ ദിവസം വീഡിയോയില്‍ പറഞ്ഞത്. ദിലീപിനെതിരായ തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണെന്നും ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു'. രണ്ട് പേരുടെയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ലെന്നും ആര്‍ ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends