അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്.. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കേസിലെ തെളിവുകളെ കുറിച്ചൊക്കെ അവർക്ക് എങ്ങനെയാണ് അറിവ് കിട്ടിയത്? നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു.. നാദിർഷയും പ്രതിയാണോ? ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കൊണ്ട് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുമ്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശവാദങ്ങൾ പുറത്ത് വന്നത്. എന്നാൽ ശ്രീലേഖയെ വിമർശിച്ച് കൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്. അതേസമയം ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കൊണ്ട് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. കേസിന്റെ തെളിവിനെ ബാധിക്കുന്ന സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മിനി പറയുകയാണ്.
ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ..
നടി ആക്രമിക്കപ്പെട്ട കേസിനെ അട്ടിമറിക്കാൻ പ്രതിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ദിലീപിനെ അനുകൂലിച്ചുള്ള ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കെ കേസിന്റെ തെളിവിനെ ബാധിക്കുന്ന സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കേസിലെ തെളിവുകളെ കുറിച്ചൊക്കെ അവർക്ക് എങ്ങനെയാണ് അറിവ് കിട്ടിയത്? അവർ ഈ കേസിന്റെ ഭാഗമല്ല.വെളിപ്പെടുത്തലിൽ കേസെടുക്കണം. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. അതെടുത്തില്ലേങ്കിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആർ ശ്രീലേഖ ഡിജിപിയായിരുന്നു. ഡിജിപിയായിരുന്ന രണ്ട് പേർക്കെതിരെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്.
അന്നത്തെ ഡിജിപിയെ മറികടന്ന് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്. ജീവിക്കാൻ വേണ്ടി പൊരുതുന്ന പെൺകുട്ടിക്ക് സഹായം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.അതിജീവിതയ്ക്ക് ജീവിതം നിലനിർത്തി മുന്നോട്ട് പോകണം. എന്നാൽ അപ്പുറത്ത് പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ച് കൊണ്ടുള്ള നീക്കങ്ങളാണ്. പോലീസിന് പരാതി നൽകാൻ തന്നെയാണ് അതിജീവിതയുടെ തീരുമാനം. പൾസർ സുനി ഫോൺ ഉപയോഗിച്ചതിന് സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ അത് ഉപയോഗിച്ച് അയാൾ വിളിച്ചത് ആരെയാണ്? നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു. എന്തിനാണ് ആ പേര് എടുത്ത് പറഞ്ഞത്. നാദിർഷ ഈ കേസിൽ പ്രതിയാണോ? ഇതൊക്കെ കൊണ്ട് തന്നെയാണ് പറയുന്നത് അവരുടെ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് പറയുന്നത്, അഡ്വ മിനി പറഞ്ഞു.
https://www.facebook.com/Malayalivartha






















