തുടരന്വേഷണം അവസാനിപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും... കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൾസർ സുനി... അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി സുനി

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നാണ് ഏവരുടേയും ആകാംക്ഷ. എന്നാല്‍ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ കേസിനെ ഒരു തരത്തില്‍ ബാധിക്കാന്‍ പോവുന്നില്ലെന്നാണ് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യം. ദിലീപിന്റെ അഭിഭാഷകരും സമാനമായ വിലയിരുത്തലാണ് നടത്തുന്നതെന്നാണ് സൂചന. അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി. അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം.
ഇതിനിടെ, തുടരന്വേഷണം അവസാനിപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും. മെമ്മറി ഫൊറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നതിൽ തീരുമാനമാകുക. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വിചാരണാ നടപടികള്‍ വൈകാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കേസ് കോടതി പരിഗണിച്ചിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം.
അതേസമയം ശ്രീലേഖ ഇപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ അവർക്ക് തന്നെ തിരിച്ചടിയായേക്കുമെന്നും നിമയ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഈ കുറ്റം മറച്ച് വെച്ചതിന് ഐ പി സി 118 പ്രകാരം കേസെടുക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരകള്‍ തിരിച്ചറിയപ്പെടും എന്നതിനാലാണ് പള്‍സർ സുനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് ശ്രീലേഖയുടെ വാദം. എന്നാല്‍ ഇരകളെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാതെ സംരക്ഷിച്ച് നിർത്തി തന്നെ അന്വേഷണം നടത്താന്‍ സാധിക്കുമായിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ കേസ് വിചാരണയുടെ അവസാഘട്ടത്തില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തിലിന്റെ ലക്ഷ്യം എന്താണെന്ന കാര്യത്തിലും സംശയങ്ങളുയരുന്നുണ്ട്.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 161 പ്രകാരം പോലീസ് രേഖപ്പെടുത്തുന്ന മൊഴികളിൽ സാക്ഷികൾ ഒപ്പിടേണ്ടതില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇങ്ങനെ നല്‍കിയിരിക്കുന്ന മൊഴികളില്‍ ദിലീപിനെതിരായി പൊലീസ് പലതും എഴുതിച്ചേർക്കുകയായിരുന്നുവെന്നാണ് ശ്രീലേഖയുടെ ആരോപണം . ഡി ജി പി പോലുള്ള ഉന്നത പദവിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥയുടെ ഇത്തരം ആരോപണം എല്ലാ ക്രിമിനല്‍ കേസ് നടപടികളേയും സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha






















