Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഫോണിലൂടെ മെമ്മറി കാർഡ് ഉപയോഗിച്ചാൽ ആ ഫോൺ മാറ്റാനും സിം മാറ്റാനുമടക്കമുള്ള സംവിധാനം ഉണ്ട്.. മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ആ ദൃശ്യങ്ങൾ കണ്ടു എന്ന് മാത്രമല്ല വിവിധങ്ങളിലായി ആപ്പുകളിലൂടെ ഈ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കൂടിയാണ് താൻ മനസിലാക്കിയത്... അതുകൊണ്ട് തന്നെയാണ് ഇത് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പലരും പലയിടത്തും പറഞ്ഞത്.. ആരുടെയെക്കെ ഫോണിലേക്ക് ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്ന് അഡ്വ ആശ ഉണ്ണിത്താൻ

14 JULY 2022 12:34 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. എന്നാൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം പുറത്ത് വരുമ്പോൾ നിർണായകമാണ് ഈ ഹർജിയും. അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് കോടതിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് അഡ്വ ആശ ഉണ്ണിത്താൻ. ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

അഭിഭാഷക ആശ ഉണ്ണിത്താന്റെ വാക്കുകൾ ഇങ്ങനെ...

'മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ തെളിവാണ് കേസിലെ മെമ്മറി കാർ‍ഡ്. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന തെളിവാണത്. കോടതിയുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന വിഷയമാണിത്. ഈ ദൃശ്യങ്ങൾ എവിടെയൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തുക.വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വെറും നിയമലംഘനം മാത്രമായി ചുരുക്കരുത്. 'ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണ്. എവിടേക്കൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ട്, ആരൊക്കെ കണ്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണ്ടി വരും'. 'വലിയ ഫയലുകൾ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ പുതിയ പല ആപ്പുകളും ഉണ്ട്. അവയുടെ സഹായത്തോടെ വേഗത്തിൽ ഫയലുകൾ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇവ മെയിലുകൾ വഴി ട്രാൻസ്ഫർ ചെയ്താൽ പ്രത്യേകിച്ച് ജഡ്ജിന്റെ ഇ-മെയിലുകൾ ഒക്കെ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടി വരും.

ഫോണിലൂടെ മെമ്മറി കാർഡ് ഉപയോഗിച്ചാൽ ആ ഫോൺ മാറ്റാനും സിം മാറ്റാനുമടക്കമുള്ള സംവിധാനം ഉണ്ട്. അത് ഒളിപ്പിക്കൽ എളുപ്പമല്ല. മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ആ ദൃശ്യങ്ങൾ കണ്ടു എന്ന് മാത്രമല്ല വിവിധങ്ങളിലായി ആപ്പുകളിലൂടെ ഈ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കൂടിയാണ് താൻ മനസിലാക്കിയത്.അതുകൊണ്ട് തന്നെയാണ് ഇത് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പലരും പലയിടത്തും പറഞ്ഞത്'. 'ഫോണിലിട്ട് ഫയലുകൾ തുറക്കാതെ തന്നെ ദൃശ്യങ്ങൾ അയക്കാൻ ഐടി വിദഗ്ദന്റെ സഹായത്തോടെ സാധിക്കും. ഇക്കാര്യങ്ങൾ അന്വേഷിക്കണം. ആരുടെയെക്കെ ഫോണിലേക്ക് ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് അന്വേഷിക്കണം. അരിയും തിന്ന് ആളേയും കടിച്ച് പിന്നേയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ'. 'മെമ്മറി കാർഡ് ഫോണിലിട്ട് ഉപയോഗിച്ചുവെന്നത് പരിശോധനയിൽ വ്യക്തമാണ്. അത് എന്തിന് ഉപയോഗിച്ചു, കേസിന്റെ തെളിവിനെ ബാധിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്.ഇരയെ സംബന്ധിച്ച് അവരുടെ ജീവിതം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച കോടതിയിൽ നിന്നും ഈ രീതിയിലാണ് കൈകാര്യം ചെയ്തത് എന്ന് മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റി നിർത്തി ഇക്കാര്യം അന്വേഷിച്ച് ഉത്തരം കണ്ടെത്തണം'. 'ഇനിയും അതേ പദവിയിൽ അവർ ഇരുന്നാൽ എന്തൊക്കെ അപകടം അവർ ചെയ്യുമെന്നും സ്വന്തം തെറ്റ് മറക്കാൻ എന്തൊക്കെ തെളിവുകൾ അവർ നശിപ്പിക്കുമെന്ന കാര്യവുമെല്ലാം ചോദ്യമാണ്. അതുകൊണ്ട് തന്നെ വിചാരണ കോടതി ജഡ്ജിയെ മാറ്റുകയെന്നതാണ് പ്രധാന ആവശ്യമെന്നും അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends