Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇരയ്ക്ക് നീതി കിട്ടുന്നതിനും നീതിന്യായ വ്യവസ്ഥയുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനും ഏറ്റവും അത്യാവശ്യമായ കാര്യമായി തുടരന്വേഷണം മാറി! ഹാഷ് വാല്യു മാറ്റം കണ്ടെത്താൻ കാരണം നടന്റെ ആ നീക്കം.. തുറന്നടിച്ച് അഡ്വ ടിബി മിനി

15 JULY 2022 11:02 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാ‍ഞ്ചും രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം ഇരയ്ക്ക് നീതി കിട്ടുന്നതിനും നീതി ന്യായ വ്യവസ്ഥയുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനും ഏറ്റവും അത്യാവശ്യമായ കാര്യമായി തുടരന്വേഷണം മാറിയിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അഡ്വ ടിബി മിനി രംഗത്തെത്തിയിരിക്കുകയാണ്.

അഡ്വ ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ സമയം പല തവണയായി ക്രൈംബ്രാഞ്ച് നീട്ടി ചോദിച്ചിരുന്നു. 30.05.2022 നായിരുന്ന കേസിൽ നേരത്തേ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം. എന്നാൽ ഏപ്രിൽ 4 ന് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട ഒരു ഫോർവേഡ് നോട്ട് വിചാരണ കോടതിക്ക് ക്രൈംബ്രാഞ്ച് കൊടുത്തിരുന്നു. ഇത് അനുവദിക്കാൻ സമയം വൈകിയതും അനുവദിച്ചത് തന്നെ റിജക്ട് ചെയ്ത ഉത്തരവായി മാറുകയും കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടത് കൊണ്ടും ആ ഭാഗം അന്വേഷിക്കാൻ പറ്റാത്ത സാഹചര്യം വരികയും ചെയ്തു. ഇതോടെയാണ് വീണ്ടും കേസ് അന്വേഷണത്തിന് സമയം നീട്ടി ചോദിക്കേണ്ട സാഹചര്യം ക്രൈംബ്രാഞ്ചിന് വന്നത്'. 'അത്തരത്തിൽ അനുവദിച്ച സമയത്തിന്റെ മുക്കാൽ ഭാഗവും ഫോർവേഡ് നോട്ട് സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ അപ്പീലും അതിന്റെ വാദവുമായി പോയി.

അതിന് ശേഷം ഫോർവേഡ് നോട്ട് ലാബിലേക്ക് അയച്ചെങ്കിലും അനുവദിച്ച സമയം കഴിയുകയും വീണ്ടും അന്വേഷണം തടസപെടുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് തുടരന്വേഷണത്തിന് ഇനിയും സമയം ആവശ്യപ്പെടേണ്ട സാഹചര്യം വന്നിരിക്കുകയാണ്'. 2018 ഡിസംബർ 13 ന് ഫോർവേഡ് നോട്ടിൽ അല്ലാതെ 2020 ജനവരി 29 ന് എസ്എഫ്എസ്എല്ലിൽ നിന്നും കോടതിക്ക് കൊടുത്ത റിപ്പോർട്ടുണ്ട്. ആ റിപ്പോർട്ട് തുടരന്വേഷണം സംബന്ധിച്ച ഹർജിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അതുവഴി അതിജീവിതയ്ക്ക് അത് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത് അതിജീവിത ഹൈക്കോടതിയിൽ കൊടുത്ത കേസിലും പിന്നീട് ഫോർവേഡ് നോട്ട് കൈമാറുന്നതിന് വേണ്ടി കൊടുത്ത റിജക്ട് ചെയ്ത അപേക്ഷയിലും അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ കൊടുത്ത കേസിലും ഹാജരാക്കിയിട്ടുണ്ട്.

ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ഇപ്പോൾ പബ്ലിക്ക് ഡോക്യുമെന്റായി മാറിയിരിക്കുകയാണ്'. 'എഫ്എസ്എൽ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് തീർച്ചയായും ഹൈക്കോടതിയിലേക്ക് വരും. അത് വന്നാൽ കോടതിയിലിരുന്ന ഡോക്യുമെന്റിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷിക്കേണ്ട ചുമതല വിചാരണ കോടതിക്ക് വന്ന് ചേർന്നിരിക്കുകയാണ്. അപ്പോഴും തുടരന്വേഷണം നീണ്ടുപോകുകയല്ലാതെ മറ്റ് വഴികൾ ഇല്ല' . 'അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ചാർജ് ഷീറ്റ് തയ്യാറാക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കും വന്നിരിക്കുന്നത്. കേസിൽ അതിജീവിത പ്രോസിക്യൂഷനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതോടെയാണ് യഥാർത്ഥത്തിൽ കൃത്യമായ ഒരു വഴി ഈ കേസിലെ എല്ലാ സ്ഥലത്തും തെളിഞ്ഞ് വരികയും തെളിച്ചെടുക്കുകയും ചെയ്യുന്നത്. ഈ തുടരന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ആരുടേയും താത്പര്യം നടക്കില്ല'. 'തുരന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് പ്രശ്നമുണ്ടാക്കുന്നത് അതിജീവിതയ്ക്കാണ്. എന്നാൽ അപ്പോഴും യഥാർത്ഥത്തിൽ കുറ്റകൃത്യം ചെയ്തതും പ്രേരിപ്പിച്ചതുമായ പ്രതികളും കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നവരും കേസിൽ ഒരുപോലെ പ്രതികളായി വരേണ്ടവരാണ്.

ഇരയ്ക്ക് നീതി കിട്ടുന്നതിനും നീതി ന്യായ വ്യവസ്ഥയുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനും ഏറ്റവും അത്യാവശ്യമായ കാര്യമായി തുടരന്വേഷണം മാറിയിരിക്കുകയാണ്'. 'ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിന് രക്ഷപ്പെടാൻ കഴിയാത്ത നിലയ്ക്ക് പ്രകൃതിയിൽ നിന്നും ഓരോ നിലയിലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പ്രവൃതികൾ തിരിച്ചടിയാവുകയാണ്.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന കാര്യം തിരിച്ചറിയുന്നത് ദിലീപ് തന്നെ സുപ്രീം കോടതിയിൽ കൊടുത്ത കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് പരിശോധനസമയത്താണെന്നും അഡ്വ മിനി പറഞ്ഞു. 'ദിലീപിന് എതിരായിട്ടുള്ള എല്ലാ കാര്യങ്ങളും ദിലീപ് തന്നെയാണ് വരുത്തി വെയ്ക്കുന്നത്. ദിലീപ് തന്നെയാണ് ഇരയ്ക്കും പ്രോസിക്യൂഷനും ഇക്കാര്യങ്ങളെല്ലം കൊണ്ടുക്കൊടുക്കുന്നു എന്നതാണ് ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അഡ്വ മിനി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends