ആ ചിത്രത്തിൽ താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തു, വളരെ മോശം രീതിയിൽ പുറത്തുവന്നു, ഈ കാരണം കൊണ്ട് ജോലി പോലും നിഷേധിക്കപ്പെട്ടു, അമ്മ പോലും എന്നെ കുറ്റപ്പെടുത്തി, തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് കൃപ

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് കൃപ. സിനിമയിലെ ചില ചതിക്കുഴികളില്‍ പെട്ടതായി ഒരു ചാനല്‍ പരിപാടിയില്‍ തുറന്നു പറയുകയാണ് താരമിപ്പോള്‍. എല്ലാം നോക്കിയിട്ടാണ് സിനിമയോട് യെസ് പറഞ്ഞത്.
ഈ ചിത്രത്തിലെ ചില സീനില്‍ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തന്നെ അത്തരം സീനുകള്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്ത് മോശം രീതിയില്‍ പുറത്തു വന്ന ഒരു ചിത്രം, തന്റെ കരിയറിനെ സാരമായി ബാധിച്ചു എന്ന് താരം പറയുന്നു.
കൃപയുടെ വാക്കുകള്‍ ഇങ്ങനെ....
മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ളതുമാണ്. 'സാധാരണ ഞാന്‍ തീരെ ഫാഷനബിള്‍ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം.
പക്ഷേ ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം. എല്ലാം നോക്കിയിട്ടാണ് സിനിമയോട് യെസ് പറഞ്ഞത്.
ഈ ചിത്രത്തിലെ ചില സീനില്‍ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തന്നെ അത്തരം സീനുകള്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊന്‍പത് വയസുള്ളപ്പോഴാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്.
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് ഞാന്‍ അഭിനയിക്കാത്ത പല രംഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്ത് മോശം രീതിയിലാണ് ചിത്രം പുറത്ത് വന്നത്.ഈ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജില്‍ അധ്യാപികയായി ജോലി ലഭിച്ചു.
പക്ഷേ കോളജ് മാനേജ്‌മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയായിരുന്നു. അവര്‍ അത് കാരണമായി പറഞ്ഞില്ലെങ്കില്‍ കൂടി അത് തന്നെയാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഘട്ടത്തില്‍ അമ്മ പോലും തന്നെ കുറ്റപ്പെടുത്തി. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha























