കോടതികളിൽ കൃത്യമായി നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ട്.. കേസ് സംബന്ധിച്ച് കാര്യങ്ങൾ നടക്കുമ്പോൾ മാത്രമേ ഈ ദൃശ്യങ്ങൾ കാണാവൂ.. അതിനും കൃത്യമായി നടപടി ക്രമങ്ങൾ ഉണ്ട്... കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം.. പൊട്ടിത്തെറിച്ച് പ്രകാശ് ബാരെ

നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണറിപ്പോർട്ട് ഹാജരാക്കേണ്ട അവസാന തിയതി കഴിഞ്ഞ ദിവസമായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ ദിലീപിനെ സംബന്ധിച്ചും അതിജീവിതയെ സംബന്ധിച്ചും നിർണായകമാണ്. എന്നാൽ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടരന്വേഷണ റിപോര്‍ട്ട് സമർപ്പിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഡി ജിപിയായിരുന്ന ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വോഷിക്കണം എന്നും അറിയിച്ചു. എന്നാലിപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്ധാളിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന തുറന്ന് പറച്ചിലുമായി രംഗത്തെത്തുകയാണ് സംവിധായകന്‍ പ്രകാശ് ബാരെ. വലിയ കുഴപ്പം നടക്കുന്നുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. കോടതികളിൽ കൃത്യമായി നടപടി ക്രമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ട്. കേസ് സംബന്ധിച്ച് കാര്യങ്ങൾ നടക്കുമ്പോൾ മാത്രമേ ഈ ദൃശ്യങ്ങൾ കാണാവൂ. അതിനും കൃത്യമായി നടപടി ക്രമങ്ങൾ ഉണ്ട്.
ഏത് ഡിവൈസിൽ കാണണമെന്നും ആരുടെ സാന്നിധ്യത്തിൽ കാണണമെന്നും വ്യക്തമായി പറയുന്നുണ്ട്. ഇതൊന്നുമില്ലാതെ കണ്ടിട്ടുണ്ടെങ്കിൽ ഞാൻ കണ്ടില്ല മറ്റാരോ കണ്ടിട്ടുകാം എന്ന സ്ഥിതിയിൽ നിൽക്കാതെ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അതോ ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതാണോ എന്നതിൽ വ്യക്തത വരണം. അല്ലാതെ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ലാ എന്ന വാദമല്ല കോടതി പറയേണ്ടതെന്ന് പ്രകാശ് ബാരെ വ്യക്തമാക്കുന്നു. ഇതൊരു കേസിനെ സംബന്ധിച്ചുള്ള കാര്യമാണ്. വ്യക്തിപരമായി താൻ തെറ്റ് ചെയ്തിട്ടില്ലേങ്കിലും ഇതൊരു സിസ്റ്റമാണ്. അതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. ഉടനെ തന്നെ അന്വേഷിച്ച് ആരെന്ന് കണ്ടെത്തി നടപടി ഉണ്ടാകണം. അത് ജീവനക്കാരായാലും ആരായാലും അത്തരത്തിലൊരു നടപടിയാണ് ഉണ്ടാകേണ്ടത്'. 'സോഷ്യൽ മീഡിയയിലെ ചർച്ചയൊക്കെ അത് പുറത്ത് പോയി എന്നൊന്നും കണ്ടെത്തിയിട്ടില്ലേ എന്ന മട്ടിലാണ്. ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡാണ് ആക്സസ് ചെയ്തിരിക്കുന്നത്.
ഒരു ഫോണിലിട്ടാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തിരിക്കുന്നത്. ആ സമയത്ത് ആ ഡിവൈസിൽ നെറ്റ്വർക്ക് കണക്റ്റഡ് ആണ്. എന്നിട്ടും പലരും ചോദിക്കുന്നത് ആ ദൃശയങ്ങൾ പുറത്തേക്ക് അയച്ചു എന്നതിന് തെളിവൊന്നും ഇല്ലല്ലോയെന്നാണ്. ഏതവസ്ഥവരെ നിങ്ങൾ ഇങ്ങനെ ന്യായീകരിക്കും എന്നതാണ് ഇവിടുത്തെ ചോദ്യം. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം തീർച്ചയായും ആവശ്യമാണ്. അത് ഉടനെ തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു.
https://www.facebook.com/Malayalivartha























